in

ഫോൺ വിളിച്ചാൽ ചിലർ എടുക്കാറില്ല ചേട്ടാ ; പ്രയാഗയ്ക്ക് സഹായവുമായി സാബുമോൻ

പ്രയാഗ മാർട്ടിന് നിയമസഹായം നൽകിയതിന്റെ പേരിൽ നടൻ സാബു മോൻ എതിരെ വിമർശനങ്ങൾ. ഗുണ്ടാ നേതാവായ ഓം പ്രകാശ് പ്രതി ആയിട്ടുള്ള ലഹരി കേസിൽ നടിക്ക് പോലീസ് ക്ലീൻചിറ്റാണ് നൽകിയത്. ഓം പ്രകാശിനെ അറിയില്ലന്നാണ് പ്രയാഗ പോലീസിന് നൽകിയ മൊഴി. മൊഴി സ്ഥിരീകരിച്ച പോലീസ് അവിടെ നടന്ന മറ്റ് ഇടപാടുകളിൽ നടിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനിടയ്ക്ക് നടിക്ക് നിയമസഹായം നൽകുന്നത് സാബുമോൻ ആണെന്ന് വാർത്തകളും പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ ഇപ്പോഴുതാൻ നടൻ നേരിട്ട് പ്രതികരിച്ചിരിക്കുകയാണ്.

തെറ്റ് ചെയ്തിട്ടില്ലന്ന് ഉറപ്പുണ്ടെങ്കിൽ  എന്തിനാണ് മുഖം മറച്ചു ഓടി രക്ഷപ്പെടുന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് നടിയോട് താൻ പറഞ്ഞിട്ടുണ്ടായിരുന്നു. പ്രയാഗ മാർട്ടിനെ സഹായിച്ചത് എന്തിനാണെന്ന് ചോദിച്ചവരിൽ വീട്ടുകാരും സുഹൃത്തുക്കളും ഒക്കെയുണ്ട്. എനിക്കും രണ്ടു പെൺമക്കളാണ് ഉള്ളത്. സൗഹൃദങ്ങൾക്ക് വലിയ വില ഞാൻ കൊടുക്കാറുണ്ട്.

പ്രയാഗ തന്റെ കുടുംബ സുഹൃത്താണ് ഫോണിൽ വിളിച്ചാൽ   പലരും എടുക്കാറില്ലന്ന് നടി പറഞ്ഞു.  ഇത്തരം പ്രശ്നങ്ങളിൽ ഇടപെട്ടു എന്നതിൻറെ പേരിൽ ഉണ്ടാകുന്ന ആരോപണങ്ങളെ താൻ ഒരിക്കലും ഭയപ്പെടുന്നില്ല. നടൻ പറഞ്ഞു.പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലിൽ സന്ദർശനം നടത്തിയതായി പോലീസ് കണ്ടെത്തി. ഇവരെ കൂടാതെ മറ്റൊരു നടിയും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് അടുത്തിടെ വാർത്ത പുറത്തുവന്നിരുന്നു..

Written by amrutha

മാതൃത്വം എന്താണെന്ന് അനുഭവിക്കണം,  എല്ലാത്തിനും മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ട് : ശോഭിത ധുതിപാല

ഗ്ലാമർ റോളുകൾ ചെയ്യില്ലെന്ന് പറഞ്ഞിരുന്നു, പക്ഷെ തീരുമാനം മാറ്റി  ; ആരാധ്യദേവി