in

എന്തോ തടയും പോലെ എനിക്ക് തോന്നി, നോക്കിയപ്പോൾ അയാളുടെ കൈ എന്റെ കാലിന്റെ ഇടയിലേക്ക് പോകുന്നു: തനിക്കുണ്ടായ ഞെട്ടിക്കുന്ന ദുരനുഭവം തുറന്ന് പറഞ്ഞ് നടി അനഘ രമേശ്

ഇന്ന് മലയാള സിനിമയിലും മോഡലിങ്ങിലും തിളങ്ങി നിൽക്കുന്ന പല താരങ്ങളും തങ്ങൾക്ക് നേരിടേണ്ടിവന്ന അതി ക്രമങ്ങളെ പറ്റി വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തുക പതിവാണ്. സമൂഹമാധ്യമങ്ങളിലൂടെ എന്തും തുറന്നു പറയാം എന്നുള്ളതുകൊണ്ടുതന്നെ പല താരങ്ങളും അവർക്ക് നേരിടേണ്ടിവന്ന പ്രശ്നങ്ങളും പ്രതിസന്ധികളും സമൂഹത്തിനുമുന്നിൽ എത്തിക്കുന്നതിനു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തന്നെയാണ്.ദൃശ്യം 2 എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ മാറിയ താരമാണ് അനഘ രമേശ്.

താരം തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയ വഴി തന്നെയാണ് ആരാധകരെ അറിയിക്കാറ്. ഇപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ലൈം ഗി ക അതിക്രമത്തെ പറ്റി തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. ഗുരുവായൂരിൽ പോയി കുടുംബത്തോടൊപ്പം തിരികെ കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് താരത്തിന് ലൈം ഗി ക അതിക്രമം ഉണ്ടായത്. ബസ്സിൽ തനിക്കൊപ്പം യാത്ര ചെയ്തിരുന്ന ആൾ തന്നെയാണ് ഉറങ്ങുന്ന സമയത്ത് ശരീരത്തിൽ കയറി പി ടിക്കാൻ ശ്രമിച്ചതെന്ന് അനഘ വ്യക്തമാക്കുന്നു. ചെയ്ത തെറ്റിന് മാപ്പ് പറയാൻ പോലും കൂട്ടാക്കാതിരുന്ന അയാൾക്കെതിരെ പോലീസിൽ പരാതി നൽകുകയും എന്നാൽ അയാളുടെ കുടുംബത്തെ ഓർത്ത് അത് ഒരു കേസ് ആകാതെ വിട്ടയയ്ക്കുകയായിരുന്നു എന്നും താരം വ്യക്തമാക്കുന്നു.

സംഭവത്തെ പറ്റി അനഘയുടെ വാക്കുകൾ ഇങ്ങനെയാണ്… വളരെ മനോഹരമായ ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ നടന്നിട്ടാണ് അവസാനിക്കുന്നത് എങ്കിൽ മനോഹരമായ ഒരു ദിവസം എന്ന് വിളിക്കാൻ പറ്റുമോ? എന്നാൽ എനിക്കിന്ന് വളരെ മനോഹരമായ ഒരു ദിവസം തന്നെയായിരുന്നു. ശക്തയായ ഒരു പെൺകുട്ടിയും നമുക്കുചുറ്റുമുള്ള നൂറായിരം പെൺകുട്ടികൾക്ക് ധൈര്യവും മാതൃകയും ആകേണ്ടവരാണ്. ഗുരുവായൂർ പോയി തിരിച്ചു വരുന്ന വഴി ബസ് സമരം ആയതിനാൽ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നു. ഞാനും അച്ഛനും അമ്മയും അനിയത്തിയും ആയിരുന്നു യാത്ര ചെയ്തിരുന്നത്. ബസ്സ് താമസിച്ചാണ് സ്റ്റാൻഡിൽ എത്തിയത്.

ഞാനും അച്ഛനും വേറെ വേറെ സീറ്റിലാണ് ഇരിക്കേണ്ടി വന്നത്. ഞാൻ ബസ് കയറുമ്പോൾ എൻറെ സീറ്റിൽ ഒരു പയ്യനും പെൺകുട്ടിയും ഉണ്ടായിരുന്നു. ടിക്കറ്റ് കാണിച്ചപ്പോൾ ആ പയ്യൻ മാറി. ഇടയ്ക്കുവെച്ച് പെൺകുട്ടിയും ബസ്സിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നെ സീറ്റിന് അടുത്ത് നിന്നിരുന്ന ആള് പയ്യനെ തള്ളി മാറ്റിക്കൊണ്ട് എൻറെ അടുത്ത് വന്നിരുന്നു. ഒരു സഹയാത്രികയോട് ചോദിക്കുന്ന നോർമൽ ചോദ്യങ്ങളൊക്കെ ചോദിക്കുകയും ഞാൻ മറുപടി നൽകുകയും ചെയ്തു. അധികം സംസാരിക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് തന്നെ ഹെഡ്സെറ്റ് ചെവിയിൽ വെച്ചിരിക്കുകയായിരുന്നു.

ഇടയ്ക്ക് ഇടയ്ക്ക് ഓവർ ആയി എൻറെ ഭാഗത്തേക്ക് ചെരിയുകയും കൈ പിടിക്കുക എന്നിവയൊക്കെ ചെയ്തിരുന്നു അയാൾ. മനപ്പൂർവ്വം ആണോ അല്ലയോ എന്ന് മനസ്സിലാക്കാത്തതുകൊണ്ട് ഞാൻ ഒന്നും പറയാൻ പോയില്ല. എന്നാൽ ഇടയ്ക്ക് ഞാൻ ഉറങ്ങിപ്പോയി. കുറച്ചു കഴിഞ്ഞ് നോക്കുമ്പോൾ എന്തോ തടയുന്ന പോലെ തോന്നി. നോക്കിയപ്പോൾ അയാളുടെ കൈ എൻറെ കാലിൻറെ ഇടയിലേക്ക് പോകുന്നതാണ് ഞാൻ കണ്ടത്. ഞാൻ ഉറക്കമുണർന്നത് കണ്ടപ്പോൾ തന്നെ അയാൾ കൈമാറ്റി. പിന്നീട് ഞാൻ ഫോണിലെ ക്യാമറ അയാളറിയാതെ ഓൺ ആക്കി വെച്ചു. ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയത് കൊണ്ടാകാം പിന്നീട് അയാൾ അതിന് മുതിർന്നില്ല.


എന്നാൽ ബസ്സ് കോഴിക്കോട് സ്റ്റാൻഡിൽ എത്തിയപ്പോൾ അയാളോട് ഞാൻ മാപ്പു പറയാൻ പറഞ്ഞു. ആരും കാണാതെ അയാൾ ഒരു ഒഴുക്കൻ മട്ടിൽ ക്ഷമ ചോദിച്ചു. എന്നാൽ എൻറെ കാലുപിടിച്ച് മാപ്പ് പറയാൻ പറഞ്ഞപ്പോൾ അയാൾ അതിനു സമ്മതിക്കാതെ വരികയായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. അവിടെ എത്തിയപ്പോൾ പോലീസ് ഉദ്യോഗസ്ഥർ നല്ല രീതിയിലാണ് എന്നോട് സഹകരിച്ചത്. എന്നാൽ അയാളുടെ വീട്ടുകാരെ ഓർത്തപ്പോൾ കേസ് ആകേണ്ടതില്ല എന്നോർത്ത് ഞാൻ പരാതിയിൽ നിന്ന് പിൻമാറുകയായിരുന്നു എന്ന് താരം വ്യക്തമാക്കുന്നു.

Written by admin

ഇത് എനിക്ക് വിലമതിക്കാൻ ആവാത്തത്, തുറന്നു പറഞ്ഞ് ഷഫ്‌ന.. ശിവേട്ടനെ അഭിനന്ദിച്ച് ആരാധകരും

ഈ എട്ട് നക്ഷത്രക്കാരെ ഭാര്യയായി ലഭിച്ചാൽ അത് ഭർത്താവിന്റെ ഭാഗ്യം; ആ നാളുകാരെ കുറിച്ച് അറിയാം..