തെന്നിന്ത്യൻ സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ഗൗതമി. മലയാളത്തിലും തമിഴിലമടക്കം നിരവധി ഭാഷകളിൽ നായികയായി നിറഞ്ഞുനിന്ന നടി ഇപ്പോൾ സിനിമയ്ക്കൊപ്പം ബിസിനസുകളിലും സജീവമാണ്. ആദ്യ വിവാഹബന്ധം വേർപെടുത്തിയതിനുശേഷം നടൻ കമൽ ഹാസനുമായി ലിവിങ് ടുഗദറായി ജീവിച്ചിരുന്ന ഗൗതമിയുടെ കഥകൾ മുൻപ് പുറത്തുവന്നിരുന്നു. ഇടയ്ക്ക് നടനുമായി ബന്ധം പിരിഞ്ഞ നടി ഇപ്പോൾ സിംഗിൾ മദറായി ജീവിക്കുകയാണ്. ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായതായിട്ടാണ് കഥകളെങ്കിലും കൂടുതൽ വെളിപ്പെടുത്തലുകൾ ഒന്നും നടത്തിയിരുന്നില്ല. നിനച്ചിരിക്കാത്ത നേരത്തുള്ള ക്യാൻസറും കുടുംബ ജീവിതത്തിലെ പാളിച്ചകളും മാത്രമല്ല കോടികളുടെ സാമ്പത്തിക തട്ടിപ്പിനും ഗൗതമി ഇരയായിരുന്നു. ഇപ്പോൾ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടും രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഇക്കാര്യം പറഞ്ഞുകൊണ്ട് ഗൗതമി പോലീസ് പരാതി നൽകിയിരിക്കുകയാണ്.
സ്വത്ത് തർക്കവുമായി ഭീഷണികൾ വരുന്നു. തുടർച്ചയായ ഭീഷണിയിൽ ആശങ്കയുണ്ട്. തന്റെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും താരം വ്യക്തമാക്കി. സമീപ മാസങ്ങളിൽ ചെന്നൈയിലെ നീലാങ്കരൈയിലുള്ള ഒമ്പത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അളഗപ്പൻ എന്ന വ്യക്തി നിയമവിരുദ്ധമായി തൻ്റെ സ്വത്ത് കൈയടക്കിയതായി ഗൗതമി ആരോപിച്ചു. കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് തർക്ക ഭൂമി സീൽ ചെയ്‌തിട്ടുണ്ട്. ഈ തർക്കമായിരിക്കമാണ് നടിയുടെ സ്വകാര്യ സുരക്ഷയെ ഭയപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന വാർത്ത.
തന്റെ ഭൂമിയിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യാൻ ചില ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായി ഗൗതമി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, അഭിഭാഷകരായി വേഷമിടുന്ന ചില വ്യക്തികൾ തന്നെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് അവർ ആരോപിച്ചു. തനിക്കെതിരെ പ്രതിഷേധം പ്രഖ്യാപിച്ച പോസ്റ്ററുകൾ ലഭിച്ചതായും അവർ പരാമർശിച്ചു. സാഹചര്യത്തിൻറെ ഗൗരവം കണക്കിലെടുത്ത്, ഗൗതമി പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. തനിക്ക് എന്തെങ്കിലും തരത്തിലുള്ള ഉപദ്രവം ഉണ്ടാകാതിരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് താരം പറഞ്ഞു.
നേരത്തെയും സാമ്പത്തിക തട്ടിപ്പിൽ ഗൗതമി ഇരയായിട്ടുണ്ട്. കാൻസർ അസുഖം ഉണ്ടായിരുന്ന സമയത്ത് രോഗത്തിന്റെ ചികിത്സയ്ക്ക് ഇടയിൽ 15 കോടിയോളം വിലവരുന്ന വസ്തു തന്റെ വിശ്വസ്തന്റെ പേരിൽ പവർ ഓഫ് അറ്റോണി കൊടുത്തു. എന്നാൽ അയാൾ അതിൽ തിരിമറി നടത്തി. ഗൗതമി ട്രീറ്റ്‌മെൻ്റ് കഴിഞ്ഞ് തിരികെ വരില്ലെന്നാണ് അയാൾ കരുതിയത്. ഈ വസ്തു തിരികെ പിടിക്കുന്നതിന് താരം ഒരുപാട് ഇടങ്ങളിൽ കയറി ഇറങ്ങി. അപകട സമയത്ത് തന്റെ പാർട്ടിയായ ബിജെപി പോലും സഹായിച്ചില്ലെന്ന് പറഞ്ഞ് പാർട്ടി വിടുകയും ചെയ്തു. പിന്നീട് കോടതിയെ സമീപിക്കുകയും അവിടെ നിന്ന് നീതി കിട്ടുകയും ചെയ്‌തു. മലയാളിയായ ഒരു കുന്നംകുളത്ത് സ്വദേശിയും ഈ ക്രൈമിൽ ഉൾപ്പെട്ടിരുന്നു. തൻ്റെ മകളുടെ ഭാവി സുരക്ഷിതമാക്കാനുള്ള കരുതൽ ആയിരുന്നു അതെന്ന് ഗൗതമി പറയുന്നു. പകേഷേ ഇന്ന് ആ മകൾ പോലും ഗൗതമിക്ക് ഒപ്പമില്ല എന്നതാണ് യാഥാർത്ഥ്യം…കൊട്ടാര തുല്യമായ വീട്ടിൽ ഗൗതമി ഒറ്റയ്ക്കാണ് താമസം…