in

നെടുമുടി വേണു മരിച്ച സമയത്ത് മമ്മൂട്ടിയും മോഹന്‍ലാലും വരെ വന്നു; പക്ഷേ വരേണ്ട പലരും വന്നില്ല: മണിയന്‍പിള്ള രാജു

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് മണിയൻപിള്ള രാജു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചതും. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ അന്തരിച്ച നടൻ നെടുമുടി വേണുവിനെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മണിയൻപിള്ള രാജുവിന്റെ വാക്കുകൾ :

‘അദ്ദേഹം മരിച്ച സമയത്തെ യുവതലമുറയുടെ ഇടപെടൽ വളരെ കുറവായിരുന്നു. പ്രേംനസീർ മരിച്ച സമയത്തൊക്കെ മലയാളസിനിമ മൊത്തം ഉണ്ടായിരുന്നു. ഇവിടെ ആരും വന്നില്ല. വളരെ കുറച്ചു പേരെ വന്നുള്ളൂ. എങ്കിലും വേണുവിന് എല്ലാവരുമായും സൗഹൃദമുണ്ടായിരുന്നു. അദ്ദേഹം മരിച്ച സമയത്ത് മമ്മൂട്ടി രാത്രി പത്തരയ്ക്ക് വന്നു. അത് കഴിഞ്ഞ് ഷൂട്ടിന് വേണ്ടി എറണാകുളത്തേക്ക് പോയി. മോഹൻലാൽ എത്തിയപ്പൊ പുലർച്ചെ രണ്ടരയായിരുന്നു. അവര് പോലും വന്നു. അവര് വന്നപ്പൊ തന്നെ മുഴുവൻ ഇൻഡസ്ട്രിയും വന്ന പോലെയാണ്. പക്ഷേ വരേണ്ട പലരും വന്നില്ല.

100 ശതമാനവും നാഷനൽ അവാർഡ് കിട്ടാൻ അർഹനായ നടൻ നെടുമുടി വേണുവാണ്. അദ്ദേഹത്തിന് ഇതുവരെ മികച്ച നടനുള്ള നാഷനൽ അവാർഡ് കിട്ടിയിട്ടില്ല. വേണു ഒരു സമ്ബൂർണ കലാകാരനാണ്’- രാജു പറഞ്ഞു.

Written by admin

കാശ്, പ്രശസ്തി എല്ലാത്തിനേക്കാളും സന്തോഷം ലഭിക്കുന്നത് ഇവിടെ നിന്നും, അമ്മയോടുള്ള സ്നേഹവുമായി ബാല

ആദ്യ പ്രണയം അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ. അവിടെ നല്ല സുന്ദരനായ പയ്യനുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല- ​ഗ്രേസ് ആന്റണി