in

കോളേജില്‍ ഒന്നിച്ച് പാട്ടൊക്കെ പാടിയിരുന്നു, ദിവ്യയുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും വിനീത്

മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്‍. ഗായകനായി തുടക്കം കുറിച്ച താരം പിന്നീട് നടനായും സംവിധായകനായും ഒക്കെ തിളങ്ങി. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലൂടെ ഗായകനായി തുടക്കം കുറിച്ച വിനീത് 2008ല്‍ പുറത്തെത്തിയ സൈക്കിള്‍ എന്ന ചിത്രത്തിലൂടെ നായകനായി. 2010ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രം ഒരുക്കി സംവിധാനത്തിലും തുടക്കം കുറിച്ചു.

ഇപ്പോഴിതാ വിനീത് തന്റെ പ്രണയത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ്. ചെന്നൈ കെ സി ജി കോളേജില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ദിവ്യയുമായി പ്രണയത്തിലാകുന്നതെന്നും പിന്നീട് ഈ ബന്ധം വിവാഹത്തില്‍ എത്തുകയായിരുന്നു എന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു.

വിനീത് ശ്രീനിവാസന്റെ വാക്കുകള്‍ ഇങ്ങനെ, ‘ദിവ്യ എന്റെ ജൂനിയറായിരുന്നു. അവള്‍ കംപ്യൂട്ടര്‍ സയന്‍സും ഞാന്‍ മെക്കാനിക്കലുമായിരുന്നു. എന്റെ ക്ലാസിലുള്ള 2 കൂട്ടുകാര്‍ അവളെ റാഗ് ചെയ്യുകയായിരുന്നു. അവളോട് മലയാളം പാട്ട് പാടാനായിരുന്നു അവര്‍ പറഞ്ഞത്. തമിഴ് സ്റ്റുഡന്റ്സായിരുന്നു റാഗ് ചെയ്തുകൊണ്ടിരുന്നത്. പെട്ടന്നവള്‍ക്ക് പാട്ടിന്റെ വരികളൊന്നും കിട്ടുന്നുണ്ടായിരുന്നില്ല. അപ്പോള്‍ എന്നെ വിളിച്ച് ‘ഡേയ് മച്ചാ, ഒരു മലയാളം പാട്ട് സൊല്ലി കൊടെടാ’ എന്ന് പറഞ്ഞ് എന്റെ അടുത്തേക്ക് വിട്ടു.

ഞാന്‍ ദിവ്യയോട് സീനിയേഴ്സ് നില്‍ക്കുന്ന സമയത്ത് ഓഡിറ്റോറിയത്തിന്റെ ഭാഗത്തേക്കൊന്നും വരണ്ട, ക്ലാസിലേക്ക് പോയ്ക്കോ എന്ന് പറഞ്ഞ് വിട്ടു. അങ്ങനെയാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. കോളേജിലെ മ്യൂസിക് ക്ലബിലും ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. കോളേജില്‍ ഒന്നിച്ച് പാട്ടൊക്കെ പാടിയിരുന്നു. അങ്ങനെ അങ്ങനെ അങ്ങനെയങ്ങ് കല്യാണം വരെ എത്തി.’

Written by admin

കോടിശ്വരനായ അച്ഛനുണ്ടായിട്ടും തുണി വാങ്ങാൻ കഷ്ടപ്പാടാണല്ലോ: പ്രാർത്ഥനയ്ക്ക് സൈബർ ആക്രമണം

അമ്മ അനുഭവിച്ച ത്യാഗങ്ങൾ വലുതാണ്, എൻറെ അച്ഛന്റെ സ്ഥാനം ആണ് ചേട്ടന്, മായ ദീപൻ