in

പാട്ടുകാരിയാണ്, പക്ഷെ ആരുടേയും മുൻപിൽ പാടില്ല; ഒതുങ്ങിക്കൂടി നിൽക്കുന്ന സ്വഭാവമാണ് അവളുടേത്‌; ഭാര്യ ദിവ്യയെ കുറിച്ച് വിനീത് ശ്രീനിവാസൻ പറയുന്നു

ഗായകനായും സംവിധായകനായും നടനായുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. വിനീതിന് പൂര്‍ണ പിന്തുണ നല്‍കി എല്ലാത്തിനും കൂട്ടായി ഭാര്യ ദിവ്യയും ഒപ്പമുണ്ട്. വിനീതിനെപ്പോലെ തന്നെ സംഗീതത്തില്‍ ഏറെ താത്പര്യമുള്ളയാളാണ് ദിവ്യ.

എങ്കിലും അല്പനാള്‍ മുന്‍പ് മാത്രമാണ് ദിവ്യയുടെ ഗാനം മലയാളികള്‍ കേള്‍ക്കുന്നത്. പാട്ടുകാരിയാണെങ്കിലും ആരുടേയും മുന്‍പില്‍ പാടാത്ത ഒതുങ്ങിക്കൂടി നില്‍ക്കാനിഷ്ടപ്പെടുന്നയാളാണ് ദിവ്യയെന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. പാട്ടിന്റെ കാര്യത്തില്‍ മാത്രമേ ദിവ്യയ്ക്ക് ആ പ്രശ്നമുള്ളൂവെന്നും ഒരാളുമായി പരിചയമായിക്കഴിഞ്ഞാല്‍ നന്നായി സംസാരിക്കുന്ന ആളാണ് ദിവ്യയെന്നും വിനീത് പറയുന്നു.

മീഡിയയുടെ മുന്നിലൊക്കെ വരാന്‍ വലിയ മടിയുള്ള ആളാണ്. സിനിമകളുടെ വിജയാഘോഷ ചടങ്ങുകള്‍ക്കല്ലാതെ അവാര്‍ഡ് ഫങ്ഷനുകള്‍ക്കോ മറ്റോ ഒന്നും ദിവ്യ വരില്ല, വിനീത് പറയുന്നു. ലോക്ക്ഡൗണ്‍ സമയത്ത് കുറച്ചുകൂട്ടുകാര്‍ വീട്ടില്‍ വന്നപ്പോള്‍ എല്ലാവരും കൂടി നിര്‍ബന്ധിച്ച് ദിവ്യയെക്കൊണ്ട് പാടിച്ചു. ദിവ്യ പാടുന്നതിന്റെ വീഡിയോ വിനീത് ഷൂട്ട് ചെയ്തു.

പാട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. വലിയ അഭിനന്ദനമായിരുന്നു ഇതിന് പിന്നാലെ ദിവ്യയെ തേടിയെത്തിയത്. നന്നായിട്ട് പാടുന്നുണ്ടല്ലോ പിന്നെയെന്താ സിനിമയില്‍ പാടാത്തതെന്നായിരുന്നു പലരുടേയും ചോദ്യം. ദിവ്യയ്ക്കൊപ്പം ഒരു പാട്ടെങ്കിലും പാടി റെക്കോര്‍ഡ് ചെയ്തൂടേയെന്ന് പലരും ചോദിച്ചിരുന്നു, വിനീത് പറയുന്നു.

;ഞാനെപ്പോഴും നല്ല ശബ്ദമാണ്, നന്നായി പാടുന്നുണ്ടെന്നൊക്കെ ദിവ്യയോട് പറയാറുണ്ടായിരുന്നെങ്കിലും ഞാനവളുടെ ഭര്‍ത്താവായതുകൊണ്ട് അങ്ങനെ പറയുന്നതെന്നാണ് ദിവ്യ കരുതിയിരുന്നത്. മറ്റുള്ളവരും അതേ അഭിപ്രായം പറഞ്ഞപ്പോഴാണ് അവള്‍ക്കു വിശ്വാസമായത്.

ഹൃദയത്തില്‍ ഒരു പാട്ട് കമ്പോസ് ചെയ്തപ്പോള്‍ സംഗീത സംവിധായകന്‍ ഹിഷാമാണ് ദിവ്യയെ കൊണ്ട് പാടിച്ചുനോക്കാമെന്ന് പറഞ്ഞത്. പിന്നെ ജൂഡ് ഒരു ദിവസം വിളിച്ച് നിങ്ങള്‍ രണ്ടുപേരും കൂടി സാറാസില്‍ ഒരു പാട്ട് പാടുമോയെന്ന് ചോദിച്ചു. അങ്ങനെയാണ് ദിവ്യ ഒരു പിന്നണി ഗായികയാവുന്നത്., വിനീത് പറയുന്നു.

2012 ലായിരുന്നു ഇവരുടെ വിവാഹം. പഠനകാലത്ത് തുടങ്ങിയ പ്രണയം എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം വിവാഹത്തിലൂടെ പൂവണിഞ്ഞു. ഇപ്പോഴിതാ, 14 വര്‍ഷമായി തുടരുന്ന പ്രണയബന്ധത്തിന്റെ കഥ പങ്കുവച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ഇന്‍സ്റ്റഗ്രാമിലാണ് ദിവ്യയോപ്പമുള്ള ചിത്രത്തോടൊപ്പം പ്രണയകാലത്തെ ഓര്‍മകള്‍ വിനീത് ശ്രീനിവാസന്‍ പങ്കുവച്ചത്.

2004 മാര്‍ച്ച് 31. അതിരാവിലെ ഫോണ്‍ വഴിയാണ് ദിവ്യയെ ഞാന്‍ പ്രൊപ്പോസ് ചെയ്തത്. അതേ ദിവസം കോളജില്‍ എത്തിയ ഞങ്ങള്‍ പകുതി ദിവസത്തെ ക്ലാസ് കട്ട് ചെയ്ത് ഒരു ഷെയര്‍ ഓട്ടോ വിളിച്ച് കാരപ്പാക്കത്തു നിന്ന് അഡയാര്‍ വരെയും അവിടെ നിന്ന് 23 സി ബസില്‍ സ്‌പെന്‍സര്‍ പ്ലാസയിലേക്കും പോയി.


അതായിരുന്നു ആദ്യമായി ഞങ്ങളുടെ ഒരുമിച്ചുള്ള യാത്ര. അന്നുമുതല്‍ ഇന്നുവരെ ഒരു നീണ്ട യാത്രയാണ്. ദിവ്യയെ കുറിച്ച്, 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് എന്ത് എന്ത് തോന്നിയോ അത് കൂടുതല്‍ അര്‍ഥവത്തും ആദരവുള്ളതുമായ ബന്ധമായി പരിണമിച്ചു. അന്ന് എനിക്ക് 19 വയസായിരുന്നു. ഒരു പ്രണയം എളുപ്പമാകുന്ന കാലം.

പക്ഷെ ഇന്ന് കഴിഞ്ഞുപോയ വര്‍ഷങ്ങളിലെ ചിലതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മൂല്യവത്തായി കാണുന്നത്. അതുപോലെ, ഒമ്പത് മാസം പ്രായമുള്ള എന്റെ മകന്‍ ഇന്ന് രാവിലെ എഴുന്നേല്‍ക്കുന്നു. അതെ 19ാമത്തെ വയസില്‍ ഞാന്‍ കണ്ടുമുട്ടിയത് ശരിയായ വ്യക്തിയൊയയിരുന്നു. ലോകത്തിന്റെ ഗൂഢാലോചനയ്ക്ക് ഞാന്‍ നന്ദി പറയുന്നു…’, വിനീത് കുറിച്ചു.

Written by Editor 3

ഫ്രഞ്ച് കിസ്സിൽ ടോവിനോയെ കടത്തിവെട്ടി ചാക്കോച്ചൻ.. റോമാന്റിക് രംഗങ്ങളുമായി ഒറ്റ് ലെ പുതിയ ഗാനം: വീഡിയോ വൈറൽ

തടി കൂടിയത് കൊണ്ട് എനിക്ക് നഷ്ടമായത് നിരവധി അവസരങ്ങൾ, ഇപ്പോൾ അതെല്ലാം മറികടക്കാൻ കഴിഞ്ഞു, ശരീരവണ്ണം കുറഞ്ഞ കഥ പറഞ്ഞ് നടി മഞ്ജിമ