in

250 രൂപയ്ക്ക് പാട്ട് പാടാൻ ചെറിയ പ്രായത്തിലേ പോയി, കുടുംബത്തിന്റെ ഏക വരുമാനവും അതായിരുന്നു, 2008ലെ ഐഡിയ സ്റ്റാർ സിംഗർ വിജയി സോണിയയുടെ ജീവിതം ഇങ്ങനെ..!

നാലു റിയാലിറ്റി ഷോകളിലെ വിന്നർ സോണിയ ആമോദ്; പ്രേക്ഷകർ നോക്കുമ്പോൾ ഒരു കോടിയുടെ വില്ല, കാർ, മാസവും വിദേശ പര്യടനങ്ങൾ എല്ലാം ഉണ്ട് ഈ ഗായികയ്ക്ക്. എന്നാൽ, 2008ലെ സംഗീത റിയാലിറ്റി ഷോ വിന്നറായ ഈ പെൺകുട്ടി എത്ര മലയാളം സിനിമയിൽ പാടിയിട്ടുണ്ട്.

അർഹിക്കുന്ന ഉയരത്തിൽ എത്താനായോ? ആ ചോദ്യത്തിന് ഉത്തരം തേടും മുമ്പ് ആ കുഞ്ഞു പാട്ടുകാരി ആരാണെന്നറിയണം… നാലാം വയസുമുതല്‍ സംഗീതം പഠിച്ചു തുടങ്ങിയ, കുട്ടിക്കാലം മുതൽ ഗാനമേളകളിൽ പാടിയിരുന്ന ഒരു കൊച്ചു പെൺകുട്ടി. ഒരു പരിപാടിക്ക് 250 രൂപയായിരുന്നു അവളുടെ പ്രതിഫലം. അവളുടെ കുടുംബത്തെ സംബന്ധിച്ച് ആ ചെറിയ വരുമാനം അത്ര പ്രധാനമായിരുന്നു താനും.

രാത്രി മുഴുവൻ പാടിത്തളർന്ന്, പകൽ സ്കൂളിലെത്തുന്ന അവൾ മിക്കപ്പോഴും ക്ലാസിലിരുന്ന് ഉറക്കം തൂങ്ങും. പത്താം ക്ലാസിലെത്തിയപ്പോൾ അധ്യാപകര്‍ അവളുടെ അമ്മയെ വിളിപ്പിച്ചു. ക്ലാസിൽ ഇരുന്നുറങ്ങുന്ന ഇവള്‍ എങ്ങനെ എസ്.എസ്.എൽ.സി പാസാകാൻ? അന്ന് മകളുടെ പഠനം മുടങ്ങാതിരിക്കാൻ ആ അമ്മയ്ക്ക് കരഞ്ഞപേക്ഷിക്കേണ്ടി വന്നു. പക്ഷേ, റിസൾട്ട് വന്നപ്പോൾ എല്ലാവരും ഞെട്ടി. അവൾ ഡിസ്റ്റിങ്ഷനോടെ പത്താംതരം വിജയിച്ചിരിക്കുന്നു. പ്ലസ് ടൂവിനും ആ മികവ് അവൾ ആവർത്തിച്ചു.

മലയാളം ടെലിവിഷൻ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റ് പരിപാടികളിൽ ഒന്നായിരുന്നു മ്യൂസിക് റിയാലിറ്റി ഷോ ആയ ‘സ്റ്റാർ സിങ്ങർ’. വിവിധ സീസണുകളിലായി നൂറുകണക്കിനു യുവഗായകരെ ആ പരിപാടി മലയാള സംഗീത ലോകത്തിന് സമ്മാനിച്ചു. അതിൽ ഇപ്പോഴും മലയാളികൾ ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ശബ്ദവും പേരുമാണ് സോണിയ.

‘സ്റ്റാർ സിങ്ങർ – 2008’ ൽ ഒന്നാം സ്ഥാനം നേടി സംഗീത ലോകത്തിന്റെ അഭിനന്ദനങ്ങൾ വാരിക്കൂട്ടിയ ഈ യുവഗായികയെക്കുറിച്ച് പിന്നീട് ആരും അധികമൊന്നും കേട്ടില്ല. കഴിഞ്ഞ പതിനൊന്നു വർഷം സോണിയ എവിടെയായിരുന്നു. ആദ്യ റൗണ്ടില്‍ പുറത്തായവർ പോലും ‘സ്റ്റാർ സിങ്ങർ ഫെയിം’ എന്ന പേരിൽ സിനിമയിലും ചാനൽ പ്രഭാവത്തിലും തിളങ്ങിയപ്പോൾ ഈ ഒന്നാം സ്ഥാനക്കാരിക്കു മാത്രം എന്തുകൊണ്ട് സിനിമയിൽ അവസരങ്ങൾ ലഭിച്ചില്ല.

കെ.ജെ യേശുദാസും എസ്.ജാനകിയും ഉൾപ്പടെയുള്ള ഇതിഹാസങ്ങൾ ഭാവിയുള്ള ഗായികയെന്നു വിശേഷിപ്പിച്ചപ്പോഴും എ.ആര്‍ റഹ്മാനും ഇളയരാജയും ഉൾപ്പടെയുള്ളവർ ശ്രദ്ധിച്ചപ്പോഴും എന്തുകൊണ്ട് മലയാള സിനിമ ഈ മനോഹര ശബ്ദത്തെ ഉപയോഗിച്ചില്ല. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ‘വോയ്സ് ഓഫ് ആലപ്പി’ മത്സരത്തിൽ എനിക്ക് ഒന്നാം സ്ഥാനം കിട്ടി.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ‘സ്വരമഞ്ജരി’ എന്ന റിയാലിറ്റി ഷോയിലും പ്ലസ് വണ്ണിന് പഠിക്കുമ്പോൾ ‘സൂപ്പർ സിങ്ങറി’ലും ഒന്നാം സമ്മാനം നേടി. 2006 ൽ ‘ഗന്ധർവ സംഗീത’ത്തിൽ ഫൈനൽ റൗണ്ട് വരെ എത്തിയ ശേഷമാണ് ‘സ്റ്റാർ സിങ്ങറി’ൽ പങ്കെടുത്തത്. ഞാനും വിവേകാനന്ദനുമായിരുന്നു ആ വർഷത്തെ വിജയികൾ.

2014 ൽ ആണ് തമിഴിൽ ‘സൂപ്പർസിങ്ങറി’ന്റെ ഫൈനൽ റൗണ്ട് വരെ എത്തിയത്. അതിൽ എന്നെ ജാനകിയമ്മ കരഞ്ഞു കൊണ്ട് കെട്ടിപ്പിടിച്ചതൊക്കെ വലിയ അനുഭവമായി. ആ മത്സരം തമിഴില്‍ എനിക്കു ഗുണം ചെയ്തു. ധാരാളം ലെജൻഡ്സിനു മുമ്പിൽ പാടാൻ പറ്റി. സ്റ്റാർ സിങ്ങർ കഴിഞ്ഞപ്പോൾ സിനിമയിൽ നിന്നു ധാരാളം അവസരം വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എല്ലാവരും അങ്ങനെയാണ് പറഞ്ഞതും. പക്ഷേ, അതിനു ശേഷം 11 വർഷം കഴിഞ്ഞു. എന്നെ തേടി ഇതുവരെ ഒരു അവസരവും വന്നില്ല. ചില ചെറിയ ചിത്രങ്ങളിൽ പാടിയെങ്കിലും ഒന്നും ഗുണപ്പെട്ടില്ല. അതും അധികമൊന്നുമില്ല, ഒന്നോ രണ്ടോ മാത്രം. സ്റ്റാർ സിങ്ങറിനു മുമ്പാണ് ‘മൈ മദേഴ്സ് ലാപ്ടോപ്പി’ലെ ‘ജലശയ്യയില്‍…’ എന്ന പാട്ട് പാടിയത്.

തമിഴിൽ പക്ഷേ രണ്ടു മൂന്നു പാട്ടുകള്‍ പാടി. വിജയ് സേതുപതിയുടെ ഒരു സിനിമയിലും പാടിയിരുന്നു. പിന്നീട് കണ്ടപ്പോൾ ആ പാട്ട് അദ്ദേഹത്തിന് ഒരുപാട് ഇഷ്മാണ് എന്നു പറഞ്ഞു. പക്ഷേ പടം ഇതുവരെ റിലീസാകാതിരുന്നത് തിരിച്ചടിയായി. ‘കൊച്ചടയാനി’ൽ റഹ്മാന്‍ സാറിനു വേണ്ടിയും ‘ഷമിതാബി’ൽ രാജ സാറിനു വേണ്ടിയും കോറസ് പാടി. ഇപ്പോൾ സി.സത്യ സാറിനു വേണ്ടി പരസ്യചിത്രങ്ങളിൽ പാടിയിട്ടുണ്ട്.

പാർത്ഥിപന്‍ സാറിന്റെ ‘ഒറ്റസെരുപ്പ്’ എന്ന ചിത്രത്തിലും പാടി. കച്ചേരി ചെയ്യുന്നുണ്ട്. പത്താംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അരങ്ങേറ്റം. ഇതിനകം അറുപതോളം കച്ചേരികൾ ചെയ്തു. ഇപ്പോള്‍ ഡിവോഷണൽ കൂടി മിക്സ് ചെയ്താണ് പാടുന്നത്. സിനിമയിൽ എന്നെ ഭാഗ്യം കടാക്ഷിക്കുന്നില്ല എന്നാണ് തോന്നുന്നത്. അവസരം ചോദിക്കാനും മടിയാണ്. എങ്കിലും ചോദിക്കാറുണ്ട്. പക്ഷേ മറ്റൊരാൾക്ക് ബുദ്ധിമുട്ടാകരുത് എന്നുണ്ട്.-
സോണിയ പറയുന്നു.

Written by Editor 3

ആർക്കും എന്നെ ഇഷ്ടമല്ല, എന്ത് പറഞ്ഞാലും ചീത്ത വിളിക്കുന്നുവരുണ്ട്; ഭാഗ്യലക്ഷ്മി പറയുന്നു..!

പൂളിൽ നീന്തി കുളിച്ച് ലക്ഷ്മി നക്ഷത്ര, അപ്പൊ ഫുൾ മേക്കപ്പ് ആയിരുന്നല്ലേ എന്ന് കമന്റുകൾ: വീഡിയോ കാണാം