in

സെറ്റിൽ വരും ഒരു ഭാഗത്ത് ഒതുങ്ങിയിരിക്കും, ആരോടും മനസ്സ് തുറക്കുന്ന സ്വഭാവക്കാരിയല്ല : അപർണയെ കുറിച്ച് ബീന ആന്റണി

മിനിസ്ക്രീനിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടി അപർണനായരുടെ മരണത്തിൽ കൂടുതൽ ദുരൂഹതകൾ നിറയുന്നു. വ്യാഴാഴ്ചയായിരുന്നു സ്വന്തം വീട്ടിൽ അപർണ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവികമരണത്തിന് പോലീസ് കേസ് എടുത്തതിന് പിന്നാലെ അപർണയുടെ അമ്മ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഭർത്താവും തമ്മിൽ സ്വർച്ച ഉണ്ടായിരുന്നുവെന്നും ഇരുവർ തമ്മിലുള്ള പ്രശ്നങ്ങളായിരിക്കാം മരണത്തിലേക്ക് നയിച്ചത് എന്നും അമ്മ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

രണ്ട് പെൺമക്കൾ ആയിരുന്നു നടിക്ക് ഉണ്ടായിരുന്നത്. മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് അപർണ അമ്മയെ വീഡിയോ കോൾ ചെയ്തിരുന്നതായും താൻ പോകുകയാണെന്ന് പറഞ്ഞതായും അറിയിച്ചിരുന്നു. പോലീസ് അമ്മയുടെ മൊഴി എടുത്തതിനുശേഷം തുടർന്നുള്ള അന്വേഷണവും ആരംഭിച്ചുകഴിഞ്ഞു. എന്നാൽ അപർണയുടെ മാതാപിതാക്കൾ പറയുന്നത് വാസ്തവം ഒന്നുമില്ലെന്ന് അപർണയുടെ ഭർത്താവും മൊഴിനൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ആരോടും അധികം മിണ്ടാത്ത സ്വഭാവക്കാരിയായിരുന്നു നടിയെന്ന് ബീന ആൻറണി അഭിമുഖത്തിലൂടെ വ്യക്തമാക്കുകയാണ്. വളരെ സൗമ്യ സ്വഭാവക്കാരി ആയിരുന്നുവെന്നും ലൊക്കേഷനിൽ ആരോടും പരിഭവങ്ങൾ ഒന്നും പറയാതെ  ജോലി ചെയ്ത് തിരിച്ചു പോകുന്ന ഒരു അഭിനയത്രിയായിരുന്നു എന്നും ബീന കൂട്ടിച്ചേർത്തു. ആരോടെങ്കിലും എന്തെങ്കിലും തുറന്നു പറയുന്ന സ്വഭാവക്കാരി ആയിരുന്നില്ലെന്നും തങ്ങൾ സഹപ്രവർത്തകർക്കൊന്നും അറിയാത്ത എന്തോ ഒരു വിഷമം അപർണയ്ക്കുണ്ടായിരുന്നതായി ബീന പറയുന്നു.

Written by amrutha

എനിക്ക് വേണ്ടി ദയവായി പ്രാർത്ഥിക്കൂ, ഇതെങ്ങനെ പറയണമെന്ന് എനിക്കറിയില്ല, പ്രാർത്ഥന സഹായം യാചിച്ച് ബാലയുടെ ഭാര്യ

ഞങ്ങൾ സന്തോഷത്തിൽ ജീവിക്കുമ്പോഴും പിരിഞ്ഞെന്ന് ചിലർ പറയുമ്പോൾ നമ്മുക്ക് ജീവിച്ച് കാണിക്കണം എന്ന വാശിയായിരുന്നു, പലരും എന്നെ നോക്കിയിരുന്നത് കളിയാക്കലോടെയാണ്, വിവാഹവാർഷിക ദിനത്തിൽ കുറിപ്പുമായി രവീന്ദര്‍