in

ഓട്ടോ ഡ്രൈവർ അന്ന് മടിയിലിരുത്തി വേദനിപ്പിച്ചു, അങ്കിളെന്ന് താൻ വിളിച്ചിരുന്ന ആളുടെ സ്നേഹ പ്രകടനവും അതിരുവിട്ടു, രേവതി രൂപേഷിന്റെ കുറിപ്പ് വൈറൽ

സര്‍ക്കാര്‍ ഉള്‍പ്പടെ വിവിധ പുരോഗമ പ്രസ്ഥാനങ്ങള്‍ സ്ത്രീ ശാക്തീകരണത്തിനായി ബോധവത്കരണങ്ങള്‍ നടത്തുകയും, വിവിധ മുന്നേറ്റങ്ങളിലൂടെ സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഈ കാലത്തും പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തുടരുകയാണ്. ശബ്ദമുയര്‍ത്താന്‍ ശേഷിയുള്ളവര്‍ മീ ടൂ അടക്കമുള്ള സോഷ്യല്‍ മീഡിയ മൂവുമെന്റുകളിലൂടെ തങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വിളിച്ചു പറയുമ്പോഴും അതിലും എത്രയോ ഇരട്ടി സ്ത്രീകള്‍ ഇപ്പോഴും മൗനം പാലിക്കുന്നു. എന്നിരുന്നാലും പുത്തന്‍ വെളിപ്പെടുത്തലുകള്‍ ഇത്തരം മൗനം ആചരിക്കുന്നവര്‍ക്ക് പ്രചോദനമാവുകയുമാണ്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ആയ രേവതി രൂപേഷ് തനിക്ക് ഉണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ്. പെണ്ണിന്റെ മാനം ആകാശത്തു കൊണ്ടുവച്ച ഈ സമൂഹത്തില്‍ ഒരു ബോധം വരുന്നതുവരെ അവള്‍ സ്വയം തെറ്റുകാരിയായി അവളെ തന്നെ ചിലപ്പോള്‍ ചിത്രീകരിക്കും.’ ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലക്കാണ് കേട് ‘ എന്ന തരത്തില്‍ സമൂഹം സംരക്ഷണം കൊണ്ട് ബന്ധിയാക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ടല്ലോ അതില്‍ അവള്‍ അകപ്പെട്ട് പോകും.സമൂഹ മാധ്യമത്തില്‍ നടത്തിയ വെളിപ്പെടുത്തലില്‍ കുട്ടിക്കാലത്ത് ഓട്ടോ ഡ്രൈവറില്‍ നിന്നും, അങ്കിള്‍ എന്ന് വിളിച്ചിരുന്ന അച്ഛന്റെ സുഹൃത്തില്‍ നിന്ന് പോലും തനിക്ക് മോശം അനുഭവം ഉണ്ടായി എന്ന് രേവതി പറയുന്നു.

രേവതി രൂപേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: നഴ്‌സറി ക്ലാസില്‍ പോകുമ്പോള്‍ ഓട്ടോ ഡ്രൈവര്‍ മടിയിലിരുത്തി വേദനിപ്പിച്ചത് അന്ന് ഉറക്കമില്ലാത്ത രാത്രികളിലേക്ക് പേടിയോടെ കൂപ്പുകുത്തി വീണിട്ടും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുംഈ മുപ്പത്തിനാലാം വയസ്സിലും മുറിവായി തന്നെയുണ്ട്. 12 വയസിലാണ് അങ്കിള്‍ എന്ന് വിളിച്ചിരുന്ന അച്ഛന്റെ സുഹൃത്തിന്റെ സ്‌നേഹ പ്രകടനങ്ങള്‍ അതിരുവിടുന്നു എന്ന് തോന്നി തുടങ്ങിയതും പ്രതികരിച്ചു തുടങ്ങിയതും.. പിന്നെ സിനിമയ്ക്ക് പോയപ്പോഴും, ബസ്സില്‍ കയറിയപ്പോഴും,അങ്ങനെ തിരക്കുള്ള എല്ലാ സ്ഥലങ്ങളിലും മനസ്സിനെ മുറിവേല്‍പ്പിക്കുന്ന എന്തെങ്കിലും ഒന്ന് ഉണ്ടാകും.

അന്ന് മുതലാണ് തിരക്കുള്ള എല്ലാ സ്ഥലങ്ങളും പേടിയായി തുടങ്ങിയത്. ഒരിക്കല്‍ തൃശ്ശൂര്‍ പൂരത്തിന് പോകാന്‍ അച്ഛന്റെ അടുത്തു വാശി പിടിച്ചപ്പോള്‍ ഒരു ഫാമിലി തൃശ്ശൂര്‍ പൂരത്തിന്റെ തിരക്കിനിടയില്‍ പെട്ട് അതിലെ ആ പെണ്‍കുഞ്ഞിനും അമ്മയ്ക്കും അനുഭവിക്കേണ്ടിവന്നത് കേട്ടപ്പോള്‍ പൂരം പോലും വെറുത്തു പോയ അവസ്ഥയുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ മുഴുവനായി ശ്രദ്ധിക്കാതെ അദ്ദേഹത്തിന്റെ മാര്‍ക്കറ്റിംഗ് തന്ത്രത്തെ പുകഴ്ത്തി കമന്റ് ചെയ്തിരുന്നു. അതില്‍ അയാള്‍ പറയുന്ന ഒരു കാര്യമുണ്ട് തൃശ്ശൂര്‍ പൂരത്തിന് പോകുമ്പോള്‍ ജാക്കി വെക്കാറുണ്ട്, ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്ന്.

ഈ പ്രാവശ്യം തൃശ്ശൂര്‍ പൂരത്തലേന്ന് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം പൂമ്പാറ്റയെപ്പോലെ പാറി നടന്നപ്പോള്‍ ഞാന്‍ അനുഭവിച്ച സന്തോഷം.അത് എത്രയോ വലുതാണ്. എന്റെ അറിവില്‍ 90 ശതമാനവും അല്ലെങ്കില്‍ അതില്‍ കൂടുതലും സ്ത്രീകള്‍ കുഞ്ഞിലെ മുതല്‍ ഇങ്ങനെയുള്ള ദുരനുഭവങ്ങള്‍ക്ക്, അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടാകും. അത് നല്കുന്ന മാനസിക ആഘാതങ്ങളില്‍ നിന്നും മോചിതരാകാന്‍ വര്‍ഷങ്ങളും എടുത്തിട്ടുണ്ടാകും.എത്രയോ സ്ത്രീകള്‍ ഇങ്ങനെയുള്ള മുറിപ്പാടുകള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതികരിക്കുന്ന സ്ത്രീകളെ അഹങ്കാരി തന്റെടി എന്നും പ്രതികരിക്കുന്ന പുരുഷന്‍ ആണത്തത്തിന്റെ പ്രതീകവുമാണ് ഇപ്പോഴും.

Written by admin

ബ്രസ്റ്റും വയറും കുറച്ചു കാണുന്നു, എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല.. പിന്നെ നിങ്ങൾക്ക് എന്താണ് കുഴപ്പം; അർച്ചന അനിൽ പറയുന്നത് ഇങ്ങനെ

മെഡിക്കൽ സ്റ്റോറിൽ പോയി ഒരു പെണ്ണ് കോണ്ടം ചോദിച്ചാൽ, പിന്നീട് അത് നാട്ടിൽ മുഴുവൻ പാട്ടാകും, അനുഭവം തുറന്നു പറഞ്ഞു പ്രിയ താരം