in

ബ്രാഹ്മണനല്ലാത്ത ശ്രീനാഥിന്റെ ജാതിയും ജോലിയുമൊക്കെ വീട്ടിൽ പ്രശ്നമായിരുന്നു, കുഞ്ഞിന്റെ വിയോഗം ഞങ്ങളെ തളർത്തി, ഡിവോഴ്സിന് ശേഷം ശ്രീനാഥിനെ ഞാൻ കണ്ടിട്ടില്ല; ശാന്തി കൃഷ്ണ പറയുന്നു

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശാന്തി കൃഷ്ണ. നിദ്രയെന്ന ചിത്രത്തിലൂടെയാണ് താരം തുടക്കം കുറിച്ചത്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറിനിന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്.

മകനും മകളും അമേരിക്കയിലാണ്. താന്‍ നടിയായിരുന്നു എന്ന കാര്യത്തെക്കുറിച്ച് അവര്‍ക്കറിയില്ലായിരുന്നു. കല്യാണം കഴിഞ്ഞ് മക്കളൊക്കെ ആയിക്കഴിഞ്ഞതിന് ശേഷം സിനിമയുമായി ബന്ധമൊന്നുമില്ലായിരുന്നു, അതിനാല്‍ത്തന്നെ മക്കള്‍ക്ക് ഞാന്‍ നടിയാണെന്നൊന്നും മനസിലായിരുന്നില്ലെന്നും താരം പറയുന്നു.

മക്കളോടൊപ്പം ഞാന്‍ മാളിലേക്കൊക്കെ പോവാറുണ്ടായിരുന്നു. ശാന്തി കൃഷ്ണയല്ലേ അത്, എന്നൊക്കെ പറഞ്ഞ് ഓട്ടോഗ്രാഫൊക്കെ ചോദിക്കുമായിരുന്നു. ഇവരൊക്കെ എന്തിനാണ് അമ്മയെ ഇങ്ങനെ നോക്കുന്നതെന്ന സംശയമായിരുന്നു മക്കള്‍ക്ക്.

നിങ്ങളുടെ അമ്മയെ ഞങ്ങള്‍ക്ക് വല്യ ഇഷ്ടമാണ്. അമ്മ വല്യ നടിയാണ് എന്നൊക്കെ അവര്‍ മക്കളോട് പറഞ്ഞിരുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് അവര്‍ എനിക്കൊപ്പമായി വന്ന് സിനിമ കണ്ടത്. അഭിനയമൊക്കെ മോനും ഇഷ്ടമാണ്. കൊള്ളാമെന്നായിരുന്നു അവന്റെ കമന്റ്. തിരിച്ചുവരവില്‍ കിട്ടിയ മികച്ച കഥാപാത്രമായിരുന്നു ഷീല ചാക്കോ. അത് വലിയൊരു ഭാഗ്യമായിരുന്നു.

പ്രണയവിവാഹമായിരുന്നു. സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ ശ്രീനാഥ ആയിരുന്നു താരത്തിന്റെ ജീവിത പങ്കാളി. തമിഴിലും മലയാളത്തിലുമായി ശ്രീനാഥിനൊപ്പം ഒത്തിരി സിനിമകള്‍ ചെയ്തിരുന്നു. ഇങ്ങനെയാണ് ഇരുവരും തമ്മിൽ പ്രണയത്തിൽ ആയത്.

ഇതോടെ പത്തൊൻപതാം വയസിൽ ഇരുവരും വിവാഹം ചെയ്തു. ബോംബെയില്‍ വെച്ച് ബ്രാഹ്‌മണ രീതിയിലായിരുന്നു ചടങ്ങുകള്‍. സിനിമയില്‍ നിന്നുള്ളയാളായതും ബ്രഹ്‌മണനല്ലാത്തതും വീട്ടുകാര്‍ക്ക് വലിയ പ്രശ്‌നമായിരുന്നു. തീരുമാനമെടുക്കുന്ന കാര്യത്തില്‍ ഞാന്‍ അന്നേ സ്‌ട്രോംഗായിരുന്നു. അങ്ങനെയാണ് പ്രണയത്തിലും തീരുമാനമെടുത്തത്.

ബോംബെയില്‍ നിന്നും ശ്രീനാഥിന്റെ വീട്ടിലേക്ക് ജീവിതം പറിച്ചുനട്ടപ്പോള്‍ ആ മാറ്റം ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞിരുന്നു. സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തി കുടുംബിനിയായി മാറുകയായിരുന്നു. സിനിമയിലൊക്കെ കാണുന്നത് പോലെ രാവിലെ എഴുന്നേറ്റ് കുളിച്ച് സെറ്റും മുണ്ടും ഉടുത്ത് അമ്പലത്തിലൊക്കെ പോവാറുണ്ടായിരുന്നു. സിനിമയിലൊക്കെ കാണുന്ന പോലെയുള്ള ജീവിതമായിരുന്നു. പിന്നീടാണ് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറിയത്. അതിനിടയിലായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

ഫ്‌ളൈറ്റില്‍ വെച്ചായിരുന്നു ഞാന്‍ രണ്ടാമത്തെയാളെ കണ്ടുമുട്ടിയത്. എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെല്ലാം അദ്ദേഹത്തിന് അറിയാമായിരുന്നു. 18 വര്‍ഷം നീണ്ടുനിന്നിരുന്നു ഞങ്ങളുടെ ദാമ്പത്യം. 2 മക്കളെ ലഭിച്ചത് ആ ജീവിതത്തില്‍ നിന്നാണ്. തെറ്റിദ്ധാരണകളും ഈഗോ പ്രശ്‌നങ്ങളുമൊക്കെയായിരുന്നു വേര്‍പിരിയലിന് കാരണമായത്. അദ്ദേഹം വേറെ വിവാഹം കഴിച്ചു. മക്കള്‍ക്ക് അച്ഛനുമായി കോണ്ടാക്റ്റുണ്ട്. അവര്‍ സംസാരിക്കാറുണ്ട്. എനിക്ക് അതില്‍ പ്രശ്‌നമൊന്നുമില്ല. ഡിവോഴ്‌സായ സമയത്തായിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലേക്ക് അവസരം ലഭിച്ചത്.

12 വര്‍ഷത്തിന് ശേഷമായിരുന്നു ഞങ്ങള്‍ പിരിഞ്ഞത്. ഒരു മോളുണ്ടായെങ്കിലും അവള്‍ ഞങ്ങളെ വിട്ടുപോയി. അതിന് ശേഷം ഞങ്ങള്‍ ഡിപ്രഷനിലായിരുന്നു. ഡിവോഴ്‌സിന് ശേഷം പിന്നീടങ്ങനെ കാണാനോ ആ സൗഹൃദം നിലനിര്‍ത്തുകയോ ചെയ്തിരുന്നില്ല. എന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യയല്ല നീ എന്നൊക്കെ കേള്‍ക്കേണ്ടി വന്നത് വല്യ സങ്കടമായിരുന്നു. തന്മാത്രയുള്‍പ്പടെ ചില സിനിമകളിലേക്ക് ആ സമയത്ത് എന്നെ വിളിച്ചിരുന്നു. ഇപ്പോള്‍ സിനിമ ചെയ്യുന്നില്ലെന്ന തീരുമാനത്തിലായിരുന്നു ഞാന്‍.

Written by Editor 5

കല്യാണം കഴിക്കണം എന്ന് എനിക്കും ആഗ്രഹമുണ്ട്, കല്യാണ പർച്ചേഴ്‌സിന്റെ വീഡിയോ പങ്ക് വെച്ച് ആര്യ; ആശംസകളുമായി ആരാധകർ

പാട്ട് സീൻ ചെയ്യുന്നതിനിടെ നായകൻ എന്നെ അയാളുടെ ദേഹത്തേക്ക് ചേർത്ത് പിടിച്ചമർത്തി, പിന്നീട് സംഭവിച്ചത് ഇങ്ങനെ; നടി തുറന്ന് പറയുന്നു