in

സിഡി ഇറങ്ങിയെന്ന് പറഞ്ഞവർ വരെയുണ്ട്, ഒന്നും അറിയാത്ത പ്രായത്തിൽ ആയിരുന്നു അത്; വെളിപ്പെടുത്തലുമായി ശാലിനി നായർ..!

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം സിംപതി നേടിയ താരമായിരുന്നു ശാലിനി നായര്‍. ബാലാമണി എന്ന വിശേഷിപ്പിയ്ക്കപ്പെട്ട താരം ഇമോഷണലാണ് എന്ന് പറഞ്ഞ് തരംതാഴ്ത്തിയവരും ഉണ്ടായിരുന്നു.

പല മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ടെലിവിഷന്‍ അവതാരക എന്ന മേല്‍വിലാസത്തെയാണ് ശാലിനി തന്നോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുന്നത്. വി ജെ ശാലിനി നായര്‍ എന്നാണ് തന്‍റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ശാലിനി നല്‍കിയിരിക്കുന്ന പേര്. കഠിനാധ്വാനത്തിനു പകരം വെക്കാന്‍ ജീവിതത്തില്‍ മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്ന ശാലിനി പ്രമുഖ ടെലിവിഷന്‍ ചാനല്‍ പ്രോഗ്രാമുകളുടെയും ചാനല്‍ അവാര്‍ഡ് നിശകളുടെയുമൊക്കെ അവതാരകയായി ശോഭിച്ചിട്ടുണ്ട്.

അഭിനയരംഗത്തും ഒരു കൈ നോക്കിയിട്ടുണ്ട് എന്നു മാത്രമല്ല, ആ മേഖലയോട് അതീവ താല്‍പര്യവുമുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹിതയാവുകയും, ഒന്നര വര്‍ഷം കൊണ്ട് വേര്‍പിരിയുകയും ചെയ്ത ശാലിനി എന്തായിരുന്നു തന്റെ ദാമ്പത്യത്തില്‍ സംഭവിച്ചത് എന്ന് ഒരിക്കലും തുറന്ന് പറഞ്ഞിരുന്നില്ല. ഫ്‌ളവേഴ്‌സ് ഒരു കോടിയിലെത്തിയ താരം തന്റെ കഴിഞ്ഞ ജീവിതത്തെ കുറിച്ച് ഒരിക്കല്‍ കൂടെ സംസാരിക്കുകയുണ്ടായി.

പ്ലസ്ടു കഴിഞ്ഞ ഉടനെ ആയിരുന്നു എന്റെ വിവാഹം. പ്രണയ വിവാഹം ഒന്നും ആയിരുന്നില്ല, വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചു നടത്തിയാതായിരുന്നു. കുടുംബത്തില്‍ അധിക ആളുകളുടെയും വിവാഹം കഴിഞ്ഞത് ആ പ്രായത്തില്‍ തന്നെയാണ്. അച്ഛനും അപ്പോള്‍ കൂടുതല്‍ ഒന്നും ആലോചിച്ചിരുന്നില്ലത്രെ. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു എന്നാണ് ശാലിനിയുടെ അച്ഛന്‍ പറയുന്നത്.

ആ പ്രായത്തില്‍ വിവാഹം ചെയ്യുമ്പോള്‍ എന്റെ മനസ്സില്‍ ഒന്നും ഉണ്ടായിരുന്നില്ല, പൊട്ട ബുദ്ധിയായിരുന്നു എന്ന് തന്നെ വേണം പറയാന്‍. സിനിമയിലെ ഒരു പാട്ട് സീന്‍ പോലെയായിരുന്നു ഞാന്‍ പ്രതീക്ഷിച്ച ജീവിതം. നല്ല സാരി, മുല്ലപ്പൂ, ബുള്ളറ്റില്‍ യാത്ര എന്നൊക്കെ. അതല്ല യഥാര്‍ത്ഥത്തില്‍ ജീവിതം എന്ന് മനസ്സിലാക്കാന്‍ കുറച്ച് നാളുകള്‍ വേണ്ടി വന്നു. മകന് ഒന്നര വയസ്സ് പ്രായമുള്ളപ്പോഴാണ് വിവാഹ മോചനം സംഭവിച്ചത്.

എന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതി വിവാഹ മോചനത്തിന് ഒരു കാരണമായിരുന്നു. വീട്ടിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്റെ സ്വര്‍ണം പണയം വച്ചിരുന്നു. അത് പറഞ്ഞ സമയത്ത് എടുത്ത് കൊടുക്കാന്‍ സാധിച്ചില്ല. പ്രശ്‌നങ്ങളുടെ തുടക്കം അതായിരുന്നു. അവരെ പറ്റിയ്ക്കുകയായിരുന്നു എന്നൊക്കെ അപ്പോള്‍ അവര്‍ക്ക് തോന്നിയിരുന്നിരിയ്ക്കാം. പിന്നെ പൊരുത്തപ്പെടാന്‍ പറ്റാത്ത രീതിയിലുള്ള പ്രശ്‌നങ്ങളായി. എന്റെ പക്വത കുറവ് തന്നെയായിരുന്നു ഒരു കാരണം.

വിവാഹ മോചിതയായ ശേഷം കേസ് നടത്തിയതും കോടതിയില്‍ പോയതും എല്ലാം ഞാന്‍ തനിച്ച് ആണ്. അവസാനം ഞാന്‍ അദ്ദേഹത്തോട് പറയുകയായിരുന്നു, ‘ഇനിയെങ്കിലും എനിക്ക് സമാധാനത്തോടെ കിടന്നുറങ്ങി എഴുന്നേല്‍ക്കണം’ എന്ന്. അതോടെ അവര്‍ അത് ഒഴിവാക്കി തരികയായിരുന്നു.

വിവാഹ മോചനത്തിന് ശേഷം പല ചീത്തപ്പേരുകളും ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ വിദേശത്ത് പോയി, ശരീരം വിറ്റാണ് ജീവിയ്ക്കുന്നത്, എന്റെ സീഡി ഇറങ്ങിയിട്ടുണ്ട് എന്നൊക്കെ ചല നാട്ടുകാര്‍ പറഞ്ഞ് പ്രചരിപ്പിച്ചത് കേട്ട് അച്ഛന്‍ കരഞ്ഞിട്ടുണ്ട്. അവസാനം അച്ഛനെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ആങ്കറിങ് ചെയ്യുന്ന ഇവന്റ്‌സുകളില്‍ അച്ഛനെയും കൂടെ കൂട്ടി പോയിട്ടുണ്ട്- ശാലിനി നായര്‍ പറഞ്ഞു.

Written by Editor 3

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹം?, വെളിപ്പെടുത്തലുമായി സംവിധായകൻ..!

അരയ്ക്ക് താഴേക്ക് മരവിച്ചു എന്നാണ് അവർ കരുതിയത്, ഞാൻ അലറിവിളിച്ചു , ഉടൻ തന്നെ ഡോക്ടർമാർ ഓക്സിജൻ മാസ്കിലൂടെ മയങ്ങാനുള്ള അനസ്തേഷ്യ നൽകി; പ്രിയ നടി സംവൃതാ സുനിൽ തുറന്ന് പറയുന്നു