in ,

എനിക്ക് അതിനോടൊന്നും താൽപര്യം ഇല്ലായിരുന്നു, എനിക്കൊരു ഉമ്മ തരാമോയെന്ന് പ്രൊഡ്യൂസർ ചോദിച്ചിട്ടുണ്ട് തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തി തീർത്ഥ അനിൽകുമാർ തുറന്ന് പറയുന്നു

മെലിഞ്ഞുണങ്ങിയ സുന്ദരിമാർക്ക് പറ്റിയ ലോകമാണ് മോഡലിംഗ് എന്ന നിയമം വളരെ നാളുകളായി തന്നെ നിലനിൽക്കുന്ന ഒന്നാണ്. എന്നാൽ മോഡലിംഗ് രംഗത്ത് ട്രെൻഡുകളും പരീക്ഷണങ്ങളും മാറിമറിയുമ്പോഴും അത്തരം അബദ്ധ ധാരണകളിൽ ജീവിക്കുന്നവർ അനേകം ആളുകൾ ഉണ്ട്.

ബോഡി ഷേമിങ്ങിൽ ചാലിച്ച പരിഹാസങ്ങൾക്കൊടുവിൽ എല്ലാം തികഞ്ഞവരുന്നവർ എന്ന് ഭാവിക്കുന്ന മുതലാളിമാർ മോഡലുകളോട് സാധാരണ പറയാറുള്ള വാചകമാണ് തടി കുറച്ചിട്ട് വാ അപ്പോൾ നോക്കാം എന്ന്. എന്നാൽ ഇന്ന് തടിയും മോഡലിംഗും ഒന്നും വലിയ പ്രാധാന്യമുള്ള കാര്യമല്ല എന്ന് പല ആളുകളും താങ്കളുടെ വ്യക്തിജീവിതത്തിലൂടെ തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്.

തടിയുടെ പേരിൽ ഗെറ്റ് ഔട്ട് അടിച്ചവരോട് മധുരപ്രതികാരം ചെയ്ത പെൺകുട്ടിയാണ് തീർത്ത അനിൽകുമാർ. പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിൽ നായികയുടെ പുറകിൽ ആരും കാണാതെ ഒളിപ്പിച്ചു നിർത്തിയ തലശ്ശേരിക്കാരി പെൺകുട്ടി ക്യാമറയുടെ മുൻനിരയിലേക്ക് കടന്നുവന്നത് നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ്.

ഭൂതം എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സ്വന്തം ചിത്രം പോസ്റ്റ് ചെയ്താൽ തടിച്ചി എന്ന് പറഞ്ഞ് എത്തുന്ന ഫേക്ക് ഐഡികളെ വകവയ്ക്കാതെയാണ് താരം മുന്നോട്ടു ഉള്ള ഓരോ യാത്രയും നടന്നു കയറിയിട്ടുള്ളത്. അഭിനയവും മോഡലിംഗും ആങ്കറിങ്ങും എല്ലാം അല്പം തടിച്ച പെൺകുട്ടികൾക്ക് കൈവയ്ക്കാനാകാത്ത മേഖല ആണെന്ന് പലരും പറയുമ്പോൾ അത് തങ്ങൾക്കും പറ്റിയ മേഖലയാണെന്ന് തെളിയിക്കുകയാണ് ഈ യുവ സൈക്കോളജിസ്റ്റ്.

സോഷ്യൽ മീഡിയ ഏറ്റെടുത്ത മോഡൽ എന്ന് തന്നെ വേണമെങ്കിൽ തീർത്ത അനിൽകുമാറിനെ വിശേഷിപ്പിക്കാം. തടി കൂടിയവർ മോഡലിങ്ങിൽ ഇറങ്ങിയാൽ കൊടുംപാതകം ചെയ്തു എന്ന മുൻവിധിയായിരുന്നു പലർക്കും. തടിയുള്ളവരുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും ഇന്നും പലരുടെയും ചവറ്റുകുട്ടയിലാണ്. പക്ഷേ അവഗണനകളിൽ നിന്നും ഞാൻ എൻറെ ലക്ഷ്യത്തിലേക്ക് നടന്നു കയറുകയായിരുന്നു. ഒരു ആഡ് ഷൂട്ടിനായി ചെന്നപ്പോഴാണ് ഏറ്റവും വേദനിപ്പിക്കുന്ന ഒരു സംഭവം നടന്നത്.

അന്ന് കൂടെയുണ്ടായിരുന്നു എല്ലാവരും സീറോ സൈസ് മോഡലുകൾ. എനിക്ക് തടിയുണ്ടെന്ന് പറഞ്ഞ് പുറകിലേക്ക് മാറ്റി നിർത്തി. ഒടുവിൽ പരസ്യം പുറത്തുവന്നപ്പോൾ അതിൽ ഞാനില്ല. പലവിധ മാഗസിനുകളിലും ട്രൈ ചെയ്തു. അപ്പോഴും കേട്ടു ഇതേ ഡയലോഗ്. പോയി തടി കുറച്ചിട്ട് വാ എന്നിങ്ങനെ.. പലവട്ട പേരുകളും ആളുകൾ വിളിക്കുമായിരുന്നു. ആദ്യമൊക്കെ കേൾക്കുമ്പോൾ വല്ലാത്ത സങ്കടം ആയിരുന്നു അനുഭവപ്പെട്ടിരുന്നത്.

പക്ഷേ എല്ലാം പോസിറ്റീവ് ആയി എടുക്കാൻ ഞാൻ പഠിച്ചു തുടങ്ങി. തടിയുള്ളവർക്കും സ്വപ്നങ്ങളുണ്ടെന്ന് ജീവിതം കൊണ്ട് തെളിയിക്കുകയായിരുന്നു എൻറെ ലക്ഷ്യം. ഭൂതം എന്ന എൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ മോഡലിംഗ് ഫോട്ടോസുമായി ഞാൻ സജീവമാണ്. എന്നെങ്കിലും ഒരുനാൾ ഒരു മാഗസിന് കവർഗേൾ ആകണം എന്നതാണ് വലിയ സ്വപ്നം. സിനിമ സ്വപ്നവും മനസ്സിലുണ്ട്.

വീട്ടുകാരും സുഹൃത്തുക്കളും ആണ് എൻറെ ആ സ്വപ്നത്തിലെക്കുള്ള വലിയ പ്രചോദനം എന്നും തീർത്ത വ്യക്തമാക്കുന്നു. സിനിമയിലും ഷോർട്ട് ഫിലിമുകളിലും ചെറിയ വേഷങ്ങൾ ചെയ്‌തും ഓൺലൈൻ ചാനലുകളിൽ ആങ്കറായും തിളങ്ങുവാൻ തീർത്തയ്ക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ചെയ്ത ഫോട്ടോഷൂട്ടിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

തടി കൂടിയതിനാൽ സ്വപ്നങ്ങൾ മാറ്റിവയ്ക്കുന്ന പെൺകുട്ടികളോട് മുന്നോട്ട് കടന്നുവരണം എന്നുള്ള വാക്കുകൾ പങ്കുവയ്ക്കുവാനും തീർത്ഥയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം ഒരു സീരിയലിൽ അഭിനയിക്കാനായി പോയപ്പോൾ ഉള്ള ദുരനുഭവവും താരം വ്യക്തമാക്കുകയുണ്ടായി. ചിത്രത്തിൻറെ പ്രൊഡ്യൂസർ തന്നെയായിരുന്നു നായകനായി വേഷമിട്ടിരുന്നത്. ആദ്യ രംഗം ഷൂട്ട് ചെയ്ത ശേഷം പിന്നീട് ഒരു സോങ് ഷൂട്ട് ചെയ്യാനുണ്ടെന്ന് പറഞ്ഞായിരുന്നു വീണ്ടും വിളിപ്പിച്ചത്.

ഹോട്ടൽ കണ്ടപ്പോഴേ തൃപ്തികരമല്ലെന്ന് തോന്നിയിരുന്നു. അന്ന് രാത്രിയിൽ അയാൾ വന്ന് വാതിലിൽ മുട്ടുകയും പിറ്റേദിവസം കണ്ടപ്പോൾ ഒരു ഉമ്മ തരാമോ എന്ന് ചോദിക്കുകയും ചെയ്തു. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ നിൻറെ നായകനല്ലേ എന്നായിരുന്നു ചോദിച്ചത്. അത് തനിക്ക് ഉണ്ടായ ഏറ്റവും വലിയ മോശം അനുഭവങ്ങളിൽ ഒന്നാണെന്ന് തീർത്ഥ വ്യക്തമാക്കുന്നു.

Written by Editor 1

വെറും 15 ദിവസം മാത്രം നീണ്ടുനിന്ന ദാമ്പത്യം , അമ്മയുടെ ആത്മാവുമായി സംസാരം , അച്ഛൻ മനോരോഗിയാക്കാൻ ശ്രെമിച്ചു, പ്രിയ നടി കനകയുടെ ജീവിതം ഇങ്ങനെ..!

തന്റെ ശരീരത്തിൽ നോക്കി മോശമായി സംസാരിച്ചു, പ്രതികരിച്ചപ്പോൾ എന്തു ചെയ്യുമെന്ന് അവൻ, ഞാൻ കരണം നോക്കി ഒന്ന് അങ്ങ് വെച്ചു കൊടുത്തു; ശരണ്യ ആനന്ദ് തുറന്ന് പറയുന്നു