in

പതിനഞ്ചാം വയസ്സിൽ മുല്ലപ്പൂ ചൂടി ടെറസിൽ നിൽക്കുന്നതിനിടെ ദേഹത്ത് ബാധ കയറി, പൊട്ടിച്ചിരിയും കരച്ചിലും കണ്ട് എല്ലാവരും ഭയന്നു, ഒടുവിൽ മന്ത്രവാദി വന്ന് ചൂരൽ പ്രയോഗം നടത്തി; തനിക്കുണ്ടായ വിചിത്ര അനുഭവം തുറന്ന് പറഞ്ഞ് നടി

മലയാളത്തിലെ ആദ്യത്തെ ത്രീഡി ചലച്ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിൽ കുട്ടിക്കുറുമ്പുമായി എത്തിയ മൂന്നു കുസൃതി കുരുന്നുകളിൽ രണ്ട് സൈഡിലേക്കും മുടി പിന്നി ഇട്ട പെൺകുട്ടിയെ അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. മലയാള സിനിമ, സീരിയൽ രംഗത്ത് സജീവമായി നിലനിൽക്കുന്ന നടി സോണിയ ആണ് ഈ ചിത്രത്തിലെ ആ കഥാപാത്രത്തെ അനശ്വരമാക്കി തീർന്നത്.

ബാലതാരമായി അഭിനയരംഗത്തേക്ക് എത്തി നിരവധി ഹിറ്റ് ചിത്രങ്ങളുടെയും സീരിയലുകളുടെയും ഭാഗമാകുവാൻ സോണിയയ്ക്ക് വളരെ പെട്ടെന്ന് തന്നെ സാധിക്കുകയുണ്ടായി. ഒരു മലയാളിയാണ് എങ്കിലും താരം ജനിച്ചതും വളർന്നതും ഒക്കെ തമിഴ്നാട്ടിൽ ആയിരുന്നു. താരത്തിന്റെ അച്ഛനും അമ്മയും മലയാളികളായിരുന്നു.

എങ്കിലും അവരും വളരെ കാലമായി തമിഴ്നാട് സ്വദേശികളായി ജീവിക്കുന്നവരാണ്. താരത്തിന്റെ അച്ഛന്റെയും അമ്മയുടെയും ഒരു പ്രണയ വിവാഹമായിരുന്നു. അതുപോലെ തന്നെയാകും തൻറെതെന്നും ഒരിക്കലും ഒരു മലയാളിയെ താൻ വിവാഹം കഴിക്കില്ലെന്ന് സോണിയ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതുപോലെതന്നെ സംഭവിക്കുകയും ചെയ്തു.

തമിഴ് അഭിനയരംഗത്ത് സജീവമായ നിലനിൽക്കുന്ന താരത്തെയാണ് സോണിയ വിവാഹം കഴിച്ചത്. മലയാളം പോലെ തന്നെ തമിഴ് അഭിനയരംഗത്തും സോണിയ സജീവമായി ഇടപെടുകയുണ്ടായി. ഇന്നും ചലച്ചിത്ര, സീരിയൽ രംഗത്ത് താരം സജീവ സാന്നിധ്യം തന്നെയാണ്. അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിൽ താരം ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം തന്റെ ചെറുപ്പകാലത്തെ പറ്റി പറഞ്ഞിരിക്കുന്നതാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. താൻ തമിഴ്നാട്ടിൽ ആയിരുന്നപ്പോൾ ഒരു ദിവസം രാത്രിയിൽ തലയിൽ നിറയെ മുല്ലപ്പൂ ചൂടി ടെറസിന് മുകളിൽ പോയിരുന്നു.

അപ്പോൾ വീട്ടിലെ വേലക്കാരി വന്ന് ഇവിടെ എങ്ങനെ നിൽക്കരുതെന്നും പ്രേതങ്ങൾക്ക് ഇഷ്ടപ്പെട്ട മണമാണ് മുല്ലപ്പൂവിന്റേതെന്നും തന്നോട് താഴേക്ക് പോകാനും പറഞ്ഞു. താഴേക്ക് പോയത് മാത്രം ഓർമ്മയുണ്ടെന്നും പിന്നെ ഒക്കെ മറ്റുള്ളവർ പറഞ്ഞു കേട്ടത് ആണെന്ന് ആണ് താരം പറയുന്നത്.

താഴെ എത്തിയ താൻ പെട്ടെന്ന് പൊട്ടിച്ചിരിക്കുകയും അതുപോലെ പെട്ടെന്ന് പൊട്ടിക്കരയുകയും ചെയ്തിരുന്നു. അങ്ങനെ തുടരെത്തുടരെ ചെയ്തു കൊണ്ട് ചുറ്റുമുള്ള സാധനങ്ങളൊക്കെ വലിച്ചെറിയും ദേഷ്യപ്പെടുകയും ചെയ്യുന്നത് കണ്ട് അങ്കിൾ ഒരു പൂജാരിയെ വിളിച്ചുവരുത്തുകയായിരുന്നു.

ആ മന്ത്രവാദി അയാളുടെ ചൂരൽ കൊണ്ട് തനിക്ക് നന്നായി തല്ല് തന്നിരുന്നു കണ്ണ് തുറന്നപ്പോൾ താൻ കിടക്കുന്നതിന് ചുറ്റും ചൂലും ചെരിപ്പും ഒക്കെ നിരത്തി വെച്ചിരിക്കുകയാണ്. കാര്യം തിരക്കിയപ്പോഴാണ് സംഭവം എല്ലാവരും പറഞ്ഞതെന്നും താരം വ്യക്തമാക്കുന്നു. സോണിയയുടെ കരിയറിൽ തന്നെ മാറ്റി നിർത്താൻ കഴിയാത്ത ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ, നെടുമുടി വേണു, ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ തേന്മാവിൻ കൊമ്പത്ത്.

Written by Editor 1

സ്വന്തമായി ഒരു ജെറ്റ്, കോടികൾ വിലവരുന്ന പത്തോളം കാറുകൾ, ഒരു സിനിമയ്ക്ക് 10 കോടി പ്രതിഫലം, 15 കോടിയോളം വില വരുന്ന അപാർട്ട്മെന്റുകൾ പലയിടത്തും, രാജകുമാരിയെ പോലെ നയൻസിന്റെ അമ്പരപ്പിക്കുന്ന ജീവിതം ഇങ്ങനെ

ഒരു രാത്രി എനിക്കൊപ്പം പങ്കിടാൻ എത്രയാണ് ചാർജ്? എന്ന് ചോദിച്ചു വന്ന ഞരമ്പന് മീര വാസുദേവ് കൊടുത്ത മറുപടി കണ്ടോ? പൊളിച്ചെന്ന് ആരാധകർ