in

മഞ്ജു വാര്യരും ഞാനും ജയറാമേട്ടനും ഒന്നിച്ചിരിക്കും, സുകന്യ ഞങ്ങളോട് ഒന്നും മിണ്ടാറില്ലായിരുന്നു, അത്തരം നടിമാരെ പോലെയായിരുന്നു പെരുമാറ്റം; സോന നായർ തുറന്ന് പറയുന്നു

മനസില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ, സീരിയല്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സോന നായര്‍. 1996 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള ചലച്ചിത്രലോകത്തേക്ക് എത്തിയത്.

തുടര്‍ന്ന് കഥാനായകന്‍, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കസ്തൂരിമാന്‍, പേരറിയാത്തവര്‍ എന്നിവയുള്‍പ്പെടെ എണ്‍പതില്‍ അധികം സിനിമകളില്‍ അഭിനയിക്കാന്‍ താരത്തിന് അവസരം ലഭിച്ചു. സിനിമയില്‍ സജീവമാകുന്നതിനു മുന്‍പുതന്നെ സോനാനായര്‍ ദൂരദര്‍ശന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. 1991 സംപ്രേക്ഷണം ചെയ്തിരുന്ന ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയലില്‍ ആണ് സോനാനായര്‍ ആദ്യമായി അഭിനയിച്ചത്.

പിന്നീട് സിനിമകളില്‍ അഭിനയിക്കുന്നതിനോടൊപ്പം തന്നെ അവര്‍ വിവിധ ചാനലുകളില്‍ ആയി നിരവധി സീരിയലുകളിലും ചെയ്തിരുന്നു. അമ്മ, കടമറ്റത്ത് കത്തനാര്‍, ജ്വാലയായി, സമസ്യ, ഓട്ടോഗ്രാഫ് എന്നിവയുള്‍പ്പെടെ 25ലധികം സീരിയലുകളില്‍ സോനാനായര്‍ വേഷം കൈകാര്യം ചെയ്തു.

2006 ല്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് സമസ്യ എന്ന സീരിയലിലെ അഭിനയത്തിന് സോനാനായര്‍ കരസ്ഥമാക്കി. പിന്നീട് നിരവധി ചലച്ചിത്രങ്ങളിലും സീരിയലുകളിലും വേഷമിട്ട സോന ഛായാഗ്രാഹകന്‍ ഉദയന്‍ അമ്പാടിയുടെ ഭാര്യ കൂടിയാണ്. 1996-ലായിരുന്നു ഇവരുടെ വിവാഹം. സീരിയസ് വേഷങ്ങളും കോമഡി കഥാപാത്രങ്ങളുമെല്ലാം ഒരുപോലെ കൈകാര്യം ചെയ്തിട്ടുള്ള സോന നായര്‍ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സോനാനായര്‍ ഗ്ലാമറസ് റോളുകളും ഇടയ്ക്ക് ചെയ്തിരുന്നു. ശരീരം പ്രദര്‍ശിപ്പിക്കുന്ന സിനിമ അല്ലെങ്കിലും അതില്‍ നിന്ന് പുറത്തു വന്ന ചിത്രങ്ങള്‍ വ്യാപകമായി തരംഗമായിരുന്നു. ഇതോടെ വിമര്‍ശകരും നടിയെ തേടി എത്തുകയായിരുന്നു.

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ വിമര്‍ശിക്കാന്‍ വേണ്ടി ഒരു വിഭാഗം നോക്കി നില്‍ക്കുന്നുണ്ട്, താന്‍ അതെല്ലാം അവഗണിക്കുകയാണ് ചെയ്യുന്നത് എന്നും അതിന്റെ പിന്നാലെ പോവുക ചെയ്യാറില്ലെന്ന് താരം വ്യക്തമാക്കുന്നു. അതിന് ഒരു കാര്യം എന്ന് പറഞ്ഞാല്‍ ഞാന്‍ എടുക്കുന്ന ഒരു കഥാപാത്രത്തിന്റെ ഓപ്ഷന്‍ എന്റെയും ഭര്‍ത്താവിന്റെയും കയ്യിലാണ്.

അദ്ദേഹത്തോട് ചോദിക്കാതെ ഞാന്‍ ഒരു വര്‍ക്കും ചെയ്യാറില്ല. അതുകൊണ്ട് എങ്ങനെയുള്ള കഥാപാത്രത്തെയാണ് ഞാന്‍ ചെയ്തതെന്ന് പുള്ളിക്കാരന് അറിയാന്‍ സാധിക്കും. എന്നെക്കുറിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ സോനാ നായര്‍ ഹോട്ട്, സോനാ നായരുടെ നേവല്‍ എന്നൊക്കെയാണ് കാണുക. ഇവര്‍ക്കൊന്നും മടുത്തില്ലേ എന്ന് ഞാന്‍ തന്നെ ചോദിക്കും.

ഇതിനേക്കാളും ഹോ ട്ടായി വേഷങ്ങള്‍ ധരിക്കുകയും പൂക്കള്‍ കുഴി കാണിച്ച് അഭിനയിക്കുകയും ചെയ്ത ധാരാളം താരങ്ങള്‍ ഇവിടെയുണ്ടെന്ന് സോന വ്യക്തമാക്കുന്നു. എന്നാല്‍ ഇപ്പോള്‍ താരം തന്റെ ആദ്യചിത്രമായ തൂവല്‍ കൊട്ടാരത്തില്‍ അഭിനയിച്ചപ്പോള്‍ ഉള്ള അനുഭവത്തെപ്പറ്റി ആണ് വ്യക്തമാക്കുന്നത്. സുകന്യ, മഞ്ജു വാര്യര്‍, ജയറാം എന്നിവര്‍ പ്രധാന കഥാപാത്രത്തില്‍ എത്തിയ ചിത്രമായിരുന്നു തൂവല്‍കൊട്ടാരം.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടവേളകളില്‍ താനും മഞ്ജുവും ജയറാമും ഒക്കെ ഒന്നിച്ചിരുന്ന് സംസാരിക്കാറ് പതിവായിരുന്നു. എന്നാല്‍ സുകന്യ അന്നേ തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന ഒരു താരമായിരുന്നു. കാരവാനും സഹായികളും ഒക്കെ ഉള്ള ഒരാള്‍ ആയിരുന്നു.

അതുകൊണ്ട് തന്നെ ഷൂട്ടിംഗ് കഴിയുമ്പോള്‍ തന്നെ സുകന്യ അവര്‍ക്കൊപ്പം ഒറ്റയ്ക്ക് മാറിയിരുന്നു പുസ്തകം വായിക്കുകയായിരുന്നു ചെയ്തിരുന്നത്. മഞ്ജു അന്നേ തന്നെ ഒരു പാവവും സിമ്പിളും ആയിരുന്നു. ഒരുപക്ഷേ സുകന്യ അത് ജോലി ചെയ്യുന്ന ഇടം മാത്രമായി കണ്ടിരുന്നതുകൊണ്ടാകാം അങ്ങനെ ചെയ്തത്. അല്ലെങ്കില്‍ അവര്‍ക്ക് മലയാളം അധികം അറിയാത്തതാകാം കാരണം എന്നും താരം പറയുന്നു.

Written by Editor 3

ആ പയ്യൻ ഭയങ്കര വൃത്തികേടാണ് എപ്പോഴും എന്നോട് സംസാരിക്കുക, ശോഭാ മാളിൽ പോകുമ്പോൾ തനിക്ക് സ്ഥിരമായി ഉണ്ടാകുന്ന ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി ഗായത്രി സുരേഷ്

ഗിയർ മാറ്റുന്ന രീതി കണ്ട് യുവതിക്ക് പ്രണയം തോന്നി; പെൺകുട്ടിയും ഡ്രൈവറും വിവാഹിതരായി, രസകരമായ സംഭവം ഇങ്ങനെ