മലയാളികൾക്ക് അന്നും ഇന്നും പ്രിയപ്പെട്ട നടിയാണ് ഷീല. തെന്നിന്ത്യൻ സിനിമയുടെ നിറസാന്നിധ്യമാണ് ഷീലാമ്മയെന്ന് നമുക്ക് ഉറപ്പിച്ച് തന്നെ പറയാം. കരുത്തുറ്റ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ ഷീലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേള എടുത്തുവെങ്കിലും സത്യൻ അന്തിക്കാടിന്റെ ‘മനസിനക്കരെ’ എന്ന സിനിമയിലൂടെ തിരികെ എത്തിയിരുന്നു. ഇപ്പോഴും അമ്മ വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ് ഷീല. മലയാള സിനിമയിൽ ഏറ്റവും സീനിയർ നടിമാരിൽ ഒരാളാണ് ഷീല 1962ൽ വെള്ളിത്തിരയിൽ തന്റെ സാന്നിധ്യമറിയിച്ച താരം പിന്നീട് മലയാള സിനിമയിൽ തിളങ്ങുകയായിരുന്നു.
നസീറും സത്യനുമെല്ലാം തിളങ്ങി നിൽക്കുന്ന സമയം അവരെക്കാൾ പ്രതിഫലം താൻ വാങ്ങിയിട്ടുണ്ടെന്ന് എന്ന തുറന്ന് പറച്ചിൽ വളരെ വൈറലായിരുന്നു. ഇപ്പോൾ സിനിമയിൽ തനിക് നേരിട്ട വേറിട്ട അനുഭവമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. 1962ൽ വെള്ളിത്തിരയിൽ തന്റെ സാന്നിധ്യമറിയിച്ച ഷീല മലയാള സിനിമയിലെ ശക്തയായ നായിക ആയിരുന്നു.
മികച്ച നടിക്കുള്ള പുരസ്‌കാരങ്ങൾ പലവട്ടം നടിയെ തേടി എത്തിയിട്ടുണ്ട്. ഷീലയെ ഒരു നോക്ക് കാണാൻ ഷൂട്ടിംഗ് സെറ്റുകളിൽ ആരാധകർ നിറയുമായിരുന്നു. സിനിമ മേഖലയിൽ തനിക് നേരിട്ട അനുഭവം പലപ്പോയി ഷീല തുറന്ന് പറഞ്ഞിട്ടുണ്ട്.
തന്നെ കെട്ടിപ്പിടിക്കാൻ മാത്രം ഒരാൾ സിനിമ എടുക്കാൻ വന്ന കാര്യം ഒരു അഭിമുഖത്തിൽ ഷീല വെളുപ്പെടുത്തിയതാണ് ഇപ്പോൾ വൈറലാകുന്നത്. ഷീല നായികാ വേഷങ്ങളിൽ തിളങ്ങി പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ആയിരുന്നു സംഭവം നടന്നത്.
ഒരിക്കൽ അമേരിക്കയിൽ നിന്നും സിനിമ നിർമിക്കാനായി പണക്കാരനായ ഒരാൾ ഷീലയെ സമീപിച്ചു. സിനിമയിൽ നിർമ്മാതാവും, നടനും, സംവിധായകനും താൻ തന്നെ ആണെന്ന് അയാൾ പറഞ്ഞു. അഡ്വാൻസ് ആയി പകുതി തുകയും നൽകിയിരുന്നു.
ആദ്യം ഒരു പാട്ട് റെക്കോർഡ് ചെയ്തു അതിന്റെ ഷൂട്ടിംഗ് ഐ വി എം സ്റ്റുഡിയോയിൽ വെച്ചായിരുന്നു. ഒരു ആദ്യരാത്രി ആണ് ഷൂട്ട് ചെയ്യന്നത് എന്ന് അയാൾ പറഞ്ഞു. അത് സിനിമയിൽ പതിവാണല്ലോ. അതിനാൽ താൻ സമ്മതിച്ചു എന്ന് ഷീല പറഞ്ഞു. സീനിന്റെ പൂർണ്ണതക്ക് പൂക്കളിട്ട കട്ടിൽ എല്ലാം തയാറാക്കിയിരുന്നു.
തുടർന്ന് അയാൾ വന്ന് കെട്ടിപ്പിടിച്ചു മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. രാവിലെ ഒൻപത് മാണി മുതൽ രാത്രി 10 വരെ ഇത് തന്നെയായിരുന്നു പരുപാടി ഉച്ചക്ക് ഊണ് കഴിക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല. ഓരോ ടേക്കും കഴിഞ്ഞു അദ്ദേഹം കട്ടിലിൽ കിടക്കും.
എന്നോട് ഒപ്പം കിടക്കാൻ പറയും കെട്ടിപ്പിടിക്കും എന്തോ ഒരു പന്തികേട് മാനത്തെങ്കിലും ഇതിന്റെ ഗുഡ്ഡൻസ് ഷീലയടക്കം യൂണിറ്റിലെ എല്ലാരും മനസിലാക്കിയത് അടുത്ത ദിവസമാണ്. അടുത്ത ദിവസം ഷൂട്ടിനായി ചെന്നപ്പോൾ സംവിധായകനെ കാണാനില്ല. ഒരു പാട്ടും സംവിധാനം ചെയ്ത് തന്നെ കെട്ടിപ്പിടിച്ച ശേഷം അയാൾ വന്നത് പോലെ അമേരിക്കയിലേക്ക് മടങ്ങിയതായി ഷീല പറയുന്നു.