in

എനിക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ട്. എന്നെ എല്ലാരും കളിയാക്കുമെങ്കിലും ഞാൻ അതിൽ തന്നെ അടിയുറച്ച് നിൽക്കും- സീമ ജി നായർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ ജി നായർ. ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങുകയാണ് നടി. ഇപ്പോൾ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സീമ. ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രാഷ്ട്രീയം, സിനിമ, കുടുംബം, ചാരിറ്റി തുടങ്ങിയ പ്രവർത്തനങ്ങളെ കുറിച്ച് നടി മനസ് തുറന്നത്.

സീമ ജി നായരുടെ വാക്കുകൾ ഇങ്ങനെ, മകൻ ബിബിഎ കഴിഞ്ഞ് എംബിഎ ചെയ്യാൻ പോവുകയാണ്. തൃപ്പൂണിത്തുറയിലെ വീട്ടിലുണ്ട്. ഓരോ കാര്യത്തിലും ചെന്ന് ചാടുന്നതിൽ എന്റെ അപ്പനാണ് അവൻ എന്ന് വേണമെങ്കിൽ പറയാം. അവസാനം സഹികെടുമ്പോൾ അപ്പൂ നീ എന്താണ് ഈ കാണിക്കുന്നതെന്ന് ഞാൻ ചോദിക്കും. അപ്പോൾ അവന്റെ മറുപടി’ ഞാൻ ആരെ കണ്ടാണ് പഠിക്കേണ്ടത് എന്നാവും’. ആ ചോദ്യത്തിന് മുന്നിൽ എനിക്ക് ഉത്തരം മുട്ടും. കാരണം ഞാൻ ചെയ്യുന്നത് കണ്ടിട്ടാണല്ലോ അവൻ പഠിക്കുന്നത്. ഞാൻ ഇത്തരം കാര്യങ്ങളുമായി മുന്നോട്ട് പോവുന്നതിൽ അവന്റെ എല്ലാവിധ പിന്തുണയും ഉണ്ട്.

ഞാൻ തിരുവനന്തപുരത്തും മറ്റുമായിരിക്കും. എപ്പോൾ അമ്മയ്ക്ക് വരാൻ തോന്നുന്നോ അപ്പോൾ എത്തിയാൻ മതിയെന്നാണ് അവൻ പറഞ്ഞിരിക്കുന്നത്. അത് എനിക്കൊരു അത്ഭുതമാണ്. വീട്ടിൽ സഹായത്തിന് സെർവെന്റ് ഉണ്ട്. ചേച്ചിയുടെ വീടും അടുത്താണ്. നിലവിൽ ഒരു കുഞ്ഞ് ജോലിക്കും പോവുന്നുണ്ട്. ജീവിതത്തിൽ അത്ര വലിയ സ്വപ്നങ്ങൾ സ്വന്തം കാര്യത്തിൽ ഇല്ല. എന്നാൽ തുടർന്ന് വരുന്ന സഹായ പ്രവർത്തനങ്ങൾ വിപിലീകരിക്കണം. മരിച്ച് പോയ ഒരാളുടേത് ഉൾപ്പടെ രണ്ടാളുടെ കാര്യങ്ങൽ അടിയന്തരമായി മുന്നിലുണ്ട്. ഇന്നല്ലെങ്കിൽ നാളെ ആ സഹായങ്ങൾ എത്തിക്കാൻ കഴിഞ്ഞേക്കാം. അല്ലെങ്കിൽ ഒരു വർഷം ആയേക്കാം. എനിക്കതിനെ കുറിച്ച് കൃത്യമായി പറയാൻ കഴിയില്ല. ഒരു ഓൾഡേജ് ഹോം തുടങ്ങണമെന്ന ഒരു വലിയ ആഗ്രഹം മുന്നിലുണ്ട്. അവിടെ എല്ലാ സൗകര്യങ്ങളും ഉണ്ടാവണം.

ഒരു മൂന്ന് നില കെട്ടിടം വെച്ചിട്ട് അതിനകത്ത് എല്ലാവരേയും കൊണ്ടു വന്ന് താമസിപ്പിക്കുന്ന പരിപാടിയല്ല. അൽപം അധികം സ്ഥലത്ത് ചെറിയ ചെറിയ വീടുകൾ ഉണ്ടാക്കി എല്ല തരത്തിലുള്ള ആളുകളേയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പദ്ധതിയാണ് സ്വപ്നം. നനാജാതി മതസ്ഥരും അവിടെ ഉണ്ടാവാൻ. അവർക്ക് വേണ്ടിയുള്ള പ്രാർത്ഥാനാ സൗകര്യം ഉൾപ്പടേയുള്ള എല്ലാ കാര്യവും ഉണ്ടാവും. ഇതാണ് ലക്ഷ്യം വെക്കുന്നത്. എന്നാൽ അത് നടക്കുമോ എന്ന് അറിയില്ല. ഏതായാലും അഞ്ചോ പത്തോ സെന്റ് സ്ഥലത്ത് ചെറിയ രീതിയിൽ തുടങ്ങാൻ താൽപര്യമില്ല.

സിനിമകളിൽ ചാൻസ് കിട്ടുക ജീവിക്കുക എന്നുള്ളത് മാത്രമാണ് ആഗ്രഹം. അതിനപ്പുറം വലുതായി ഒന്നും ഇല്ല. കുറച്ചൊക്കെ നമ്മുടെ കാര്യങ്ങളും അതിനൊപ്പം മറ്റുള്ളവരുടെ കാര്യവും നടത്തണം. ഒരു വീടുണ്ട്. ബാങ്ക് ബാലൻസ് എന്ന ഒരു പരിപാടിയേ ഇല്ല. സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും തന്റെ മനസ്സിനെ വേദനിപ്പിക്കുന്ന ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്തകാലത്ത് അത്തരം കാര്യങ്ങളുടെ പ്രവാഹമായിരുന്നു. അങ്ങനെ ഇതൊക്കെ നിർത്താം എന്ന് ഞാൻ ഒരു ദിവസം വിചാരിച്ചു. അങ്ങനെ നിർത്താനുള്ള തീരുമാനം എടുത്ത് ഉച്ചയ്ക്ക് ചോർ കഴിച്ചുകൊണ്ടിരിക്കുമ്പോവാണ് നടൻ വികെ ബൈജു വിളിക്കുന്നത്. ആലപ്പി ബെന്നി എന്ന ഒരു വലിയ കലാകാരനെ കുറിച്ച് അമൃത ടിവിയിൽ വന്ന വാർത്തയെ കുറിച്ചായിരുന്നു ബൈജു സൂചിപ്പിച്ചത്. അസാധ്യ ഗായകനും ഹാർമോണിസ്റ്റുമായിരുന്നു ബെന്നി. സാംബശിവൻ സാറിന്റെ കൂടെയൊക്കെ പ്രവർത്തിച്ചയാളാണ് .

എന്നാൽ ഇപ്പോൾ പാലായിൽ മരിയൻ ആശ്രമത്തിലാണ് അദ്ദേഹം കഴിയുന്നത്. ഒരു അപകടത്തിൽ ഒരു കാൽ നഷ്ടമായി. ഇപ്പോഴത്തെ ബെന്നിച്ചേട്ടന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു വെപ്പുകാൽ ആണ്. അതിനെ കുറിച്ചായിരുന്നു റിപ്പോർട്ട്. ആ റിപ്പോർട്ട് കണ്ടോ എന്നും ചോദിച്ചാണ് ബൈജു വിളിക്കുന്നത്. എല്ലാ പരിപാടികളും നിർത്താൻ തീരുമാനിച്ച ആ നിമഷത്തിൽ തന്നെയാണ് ആ വിളി വരുന്നത്. പിന്നെ എനിക്ക് മനസ്സമാധാനം കിട്ടില്ലാലോ. അങ്ങനെ ഉണ്ണുന്നതിന് ഇടയ്ക്ക് തന്നെ ബൈജു അയച്ച് തന്ന ലിങ്ക് തുറന്ന് കണ്ടു. പിറ്റേ ദിവസം തന്നെ ഞാൻ അദ്ദേഹത്തെ കാണാൻ പാലാ മരിയൻ ആശ്രമത്തിൽ ചെന്നു. അങ്ങനെ അദ്ദേഹത്തിന് ഒരു വെപ്പുകാൽ വെച്ചുകൊടുക്കാൻ സാധിച്ചു. അമേരക്കിയിലെ ലിസമ്മ എന്നൊരു ചേച്ചി ഉൾപ്പടെ ഒന്ന് രണ്ട് പേർ സഹായിച്ചു. ജീവിതത്തിൽ വളരെ അധികം സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു അത്. കലാരംഗത്ത് തന്നെ പലർക്കും ചെറുതാണെങ്കിലും സഹായങ്ങൾ എത്തിച്ചു കൊടുക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായിട്ടാണ് കാണാൻ കഴിയുന്നത്.

ഞാൻ ഒരിക്കലും ഒരു ഫെമിനിസ്റ്റ് അല്ല, അതിന്റെ ആവശ്യം ഉണ്ടോ. എനിക്ക് അതേ കുറിച്ച് അറിയില്ല. വെറുതെ പറഞ്ഞ് കുറെ വിവാദവും തലേവേദനയും ഉണ്ടാക്കി വെക്കാം എന്നല്ലാതെ മറ്റൊന്നും എനിക്ക് തോന്നിയിട്ടില്ല. എനിക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ട്. എന്നെ എല്ലാരും കളിയാക്കുമെങ്കിലും ഞാൻ അതിൽ തന്നെ അടിയുറച്ച് നിൽക്കുകയാണ്. അതേ കുറിച്ച് ഞാൻ ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ല. എന്റെ ഏറ്റവും അടുത്ത് സുഹൃത്തുക്കൾക്ക് പക്ഷെ അതേകുറിച്ച് അറിയാം. സുഹൃത്തുകൾ വോട്ട് ചെയ്യാൻ പോവുമ്പോഴൊക്കെ എന്റെ പാർട്ടിക്ക് ചെയ്യണമെന്നൊക്കെ പറയും. അത്രയും ശക്തമായ രാഷ്ട്രീയുണ്ട്. ആരൊക്കെ എന്തൊക്ക പറഞ്ഞാലും ആ പാർട്ടിയെ എനിക്ക് ഇഷ്ടമാണ്. ആരെങ്കിലും മുൻപിൽ വന്ന് രാഷ്ട്രീയം പറഞ്ഞാൽ ഞാനും തിരിച്ച് പറയും. ഞാൻ പറഞ്ഞ് വരുമ്പോൾ തന്നെ എന്റെ പാർട്ടി ഏതാണെന്ന് ആളുകൾക്ക് മനസ്സിലാവും അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ അധികം സംസാരിക്കില്ല. എല്ലാവരും വിചാരിച്ചിരിക്കുന്നത് ഞാൻ വേറൊരു പാർട്ടിയാണെന്നാണ്. എന്നാൽ സത്യം അതല്ല.

Written by admin

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നായിക ദേവിക വിവാഹിതയാകുന്നു :  വരൻ ഗായകൻ

കല്യാണിയെ ചെറുപ്പത്തില്‍ കുറെ എടുത്തു നടന്നിട്ടുണ്ട്; വിനീത് ശ്രീനിവാസന്‍