in

ആദ്യമായി സാരി ഉടുത്ത് വന്നപ്പോൾ ഒന്ന് പെറ്റപോലെ ഉണ്ടല്ലോ എന്നാണ് ചിലർ പറഞ്ഞത്, പറഞ്ഞവർക്ക് അതൊരു തമാശയാകാം പക്ഷേ, ദുരനുഭവം വെളിപ്പെടുത്തി രശ്മി ബോബൻ..!

അവതാരകയായി എത്തി പിന്നീട് സീരിയലുകളിലേക്കും സിനിമകളിലേക്കും കടന്ന് മലയാളികളുടെ പ്രിയം നേടിയ താരമാണ് രശ്‍മി ബോബന്‍. തന്റെ ശരീരഭാരം കാരണം നിരവധി കളിയാക്കലുകള്‍ ചെറുപ്പം മുതല്‍ കേട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഫ്ളവേഴ്സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു നടി ഇക്കാര്യം തുറന്നു പറഞ്ഞത്.

ചെറുപ്പം മുതല്‍ ബോഡി ഷെയ്മിങിന്റെ പേരില്‍ വേദനിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഏത് കോളജിലാണ് എന്നാണ് പലരും എന്നോട് എന്റെ ശരീര പ്രകൃതി കണ്ട് ചോദിച്ചിരുന്നത്. പിന്നെ ഒരിക്കല്‍ ആദ്യമായി സാരി ഉടുത്ത് വന്നപ്പോള്‍ ഒന്ന് പെറ്റപോലെ ഉണ്ടല്ലോ എന്നാണ് ചിലര്‍ കമന്റ് പറഞ്ഞത്.

പറയുന്നവര്‍ക്ക് അതൊരു തമാശയായിരിക്കാം. പക്ഷെ അത് കേള്‍ക്കുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ ആ വാക്കുകള്‍ മനസില്‍ കിടക്കും. എല്ലാവരുടേയും വിചാരം ഭക്ഷണം കഴിച്ചതുകൊണ്ട് മാത്രമാണ് ശരീരഭാരം കൂടുതലുള്ളത് എന്നാണ്. പക്ഷെ എനിക്ക് എന്റേതായ ആരോഗ്യ പ്രശ്നങ്ങളുണ്ട്. അതൊന്നും പലരും മനസിലാക്കുന്നില്ലെന്നും രശ്മി പറഞ്ഞു.

അതേസമയം പെയ്തൊഴിയാതെ എന്ന പരമ്പരയുടെ സെറ്റില്‍ വെച്ചാണ് ബോബന്‍ സാമുവലിനെ രശ്മി കണ്ടത്. ആദ്യം ഇദ്ദേഹം വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് പരമ്പരയിലേക്ക് തന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് താരം പറയുന്നു. അന്ന് ഫോട്ടോ കളഞ്ഞ ആള്‍ തന്നെ പിന്നീട് ജീവിതത്തിലും നല്ലപാതിയായെത്തിയെന്നും താരം പറയുന്നു.

പ്രണയിച്ച് വിവാഹിതരായവരാണ് രശ്മിയും ബോബനും. വിപ്ലവകരമായ പ്രണയമായിരുന്നു അത്. പരമ്പര തീരുമ്പോള്‍ ബോബന്റെ പേര് മാത്രം അനിയനെ കാണിച്ചിരുന്നു. അച്ഛനും അമ്മയും അത് ശ്രദ്ധിച്ചിരുന്നു. എനിക്കൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ത്തന്നെ ബോബനാണോയെന്നായിരുന്നു അച്ഛന്റെ ചോദ്യം. അദ്ദേഹത്തെക്കുറിച്ച് അച്ഛന്‍ നന്നായി അന്വേഷിച്ചിരുന്നു. ഭാഗ്യത്തിന് അന്വേഷണങ്ങളിലെല്ലാം പോസിറ്റീവ് മറുപടിയാണ് കിട്ടിയതെന്നായിരുന്നു ബോബന്റെ കമന്റ്.

പ്രണയിച്ചോണ്ടിരുന്ന സമയത്ത് പലരും പാര വെച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഒരാര്‍ടിസ്റ്റും നന്നായി പാര പണിതിട്ടുണ്ട്. ഇന്ന് അവരുമായി നല്ല ബന്ധമായതിനാല്‍ ആ പേര് പുറത്തുവിടുന്നില്ല. എന്തിനാ നിങ്ങള്‍ തങ്കം പോലത്തെ കൊച്ചിനെ ഇങ്ങനെയുള്ള സ്ഥലത്തേക്ക് അയയ്ക്കുന്നത്, ഈ വിവാഹം വേണമായിരുന്നോ എന്നൊക്കെയായിരുന്നു അവര്‍ അമ്മയോട് ചോദിച്ചത്.

കല്യാണം തീരുമാനമായ സമയത്തായിരുന്നു ഇത്. അഭിനയമേഖലയിലുള്ളവര്‍ തന്നെ ഇങ്ങനെ പറഞ്ഞപ്പോള്‍ അമ്മയ്ക്ക് ആശങ്കയായിരുന്നു. എന്തെങ്കിലുമൊരു പ്രശ്നമില്ലാതെ ആളുകള്‍ ഇങ്ങനെയൊരു കാര്യം പറയില്ലല്ലോ, അതിനാല്‍ അച്ഛനൊക്കെ ബോബനൊക്കെ വീണ്ടും അന്വേഷിച്ചിരുന്നു.

ബോബനുമായി സൗഹൃദമുള്ളവരായിരുന്നു ഈ പ്രചാരണത്തിന് പിന്നില്‍. ബോബനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ആരും മോശം പറഞ്ഞിരുന്നില്ല. അതിനാല്‍ വിവാഹം എതിര്‍പ്പില്ലാതെ നടത്തുകയായിരുന്നു. ഇപ്പോള്‍ എന്നെ ഓര്‍ത്തില്ലെങ്കിലും എല്ലാവരും ബോബനെയാണ് ഓര്‍ക്കുന്നതെന്നും താരം പറഞ്ഞിരുന്നു.

ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുമ്പോളും അഭിനയത്തിലായിരുന്നു ബോബന്‍ സാമുവലിന്റെ ശ്രദ്ധ. അവസരം കിട്ടിയപ്പോള്‍ താനത് വിനിയോഗിച്ചുവെന്നും അദ്ദേഹം പറയുന്നു. ഭര്‍ത്താവ് ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിലൊന്നും തനിക്ക് പ്രശ്നമില്ലെന്നും രശ്മി തുറന്നുപറഞ്ഞിരുന്നു.

അത് ജോലിയുടെ ഭാഗമാണ്. എന്റെ റൂമിലല്ലോ അത് നടക്കുന്നത്, അതോണ്ട് കുഴപ്പമില്ല. ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്ന സമയത്ത് പുള്ളിക്ക് ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ മടിയായിരുന്നു, എനിക്ക് പ്രശ്നമില്ലെന്ന് മനസിലാക്കിയതോടെയാണ് അദ്ദേഹം അത് ചെയ്തതെന്നും നടി പറയുന്നു.

Written by Editor 3

എന്റെ താൽപര്യങ്ങൾ മനസിലാക്കി പെരുമാറുന്ന നടനാണ് മോഹൻലാൽ, ലാലേട്ടന് ഒപ്പമുള്ള കെമിസ്ട്രിയെ കുറിച്ചും തുടർച്ചയായി കൂടെ അഭിനയിക്കുന്നതിനെ കുറിച്ചും മീന പറയുന്നു

കൊച്ചു കുട്ടിയെ പോലെ പുഞ്ച വരമ്പത്തൂടെ മഴ നനഞ്ഞ് നടക്കുന്ന മലയാളികളുടെ പ്രിയ താരം… വീഡിയോ ഏറ്റെടുത്ത് ആരാധകർ