in

ഉണ്ണി മുകുന്ദനോട് ശരിക്കും ക്രഷ് ഉണ്ടോ, കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞോ, ഒടുവിൽ സത്യം തുറന്നു പറഞ്ഞ് മാളവിക ജയറാം

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ജയറാമിന്റേത്. വിവാഹത്തോടെയായി പാര്‍വതി അഭിനയം നിര്‍ത്തിയെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം അറിയുന്നുണ്ടായിരുന്നു. ജയറാമിന്റെയും കാളിദാസിന്റെയും സിനിമാജീവിതത്തിന് മികച്ച പിന്തുണയാണ് പാര്‍വതി നല്‍കുന്നത്.

മകളായ മാളവികയും വൈകാതെ തന്നെ സിനിമയിലേക്കെത്തുമെന്നും ജയറാമും പാര്‍വതിയും പറഞ്ഞിരുന്നു. അപ്പയെക്കുറിച്ചും സഹോദരനെക്കുറിച്ചും അമ്മയെക്കുറിച്ചുമുള്ള രസകരമായ സംഭവങ്ങള്‍ പങ്കിട്ടുള്ള മാളവികയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മാളവിക മനസുതുറന്നത്.

ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്ന് കേട്ടെന്നും അത് ശരിയാണോ എന്നും അവതാരിക ചോദിച്ചു. എന്നാല്‍ ‘ഏയ് അല്ല’ എന്നായിരുന്നു മാളവികയുടെ മറുപടി. ഉണ്ണി മുകുന്ദന്‍ ചേട്ടനോട് ക്രഷുണ്ടെന്ന വാര്‍ത്ത വെറും ഗോസിപ്പ് മാത്രമാണെന്ന് മാളവിക പറഞ്ഞു.

തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും എന്നെങ്കിലും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. തന്റെ ഉയരത്തിനും വണ്ണത്തിനും പറ്റിയ ആള്‍ ഉണ്ണി മുകുന്ദനാണെന്നാണ് മാളവിക പറയുന്നത്. ഉണ്ണി മുകുനന്ദനൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ ഏറെ കംഫര്‍ട്ടബിളായിരിക്കും.

അതുകൊണ്ടാണ് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞതെന്നും മാളവിക ജയറാം വ്യക്തമാക്കി. ചെറുപ്പത്തില്‍ അമ്മയുടെ സിനിമ കണ്ട് കരയുമായിരുന്നു. അങ്ങനെ അത് കാണാതായി. അപ്പയുടെ സിനിമകളില്‍ നടനാണ് കൂടുതലിഷ്ടം. വരനെ ആവശ്യമുണ്ട് സിനിമയിലെ അവസരം വന്ന സമയത്ത് പെട്ടെന്ന് എനിക്ക് തീരുമാനമെടുക്കാനായിരുന്നില്ല.

സര്‍പ്രൈസായാണ് മ്യൂസിക് ആല്‍ബത്തിലും അവസരം ലഭിച്ചത്. സിനിമയില്‍ ഉടന്‍ അരങ്ങേറ്റം കുറിക്കുമോ എന്ന ചോദ്യത്തിന് തനിയ്ക്ക് മോഡലിംഗാണ് താത്പ്പര്യമെന്നായിരുന്നു മാളവികയുടെ മറുപടി. അതിനാല്‍ തന്നെ അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലെന്നും മാളവിക ജയറാം വ്യക്തമാക്കി.

പഠിക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞാണ് അമ്മയും ഞാനും വഴക്കിടാറുള്ളത്. അല്ലാത്തപ്പോള്‍ ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്സാണ്. അമ്മ ടീച്ചറിന്റെ മകളാണ്. ഞാന്‍ അത്ര പഠിപ്പിസ്റ്റല്ല, എനിക്ക് കണക്ക് നല്ല വിഷമമുള്ള വിഷയമാണ്. ഒരുദിവസം പഠിപ്പിക്കുന്നതിനിടയില്‍ ഞങ്ങള്‍ നല്ല വഴക്കായി.

എനിക്കിനി ഇവിടെ നില്‍ക്കണ്ടെന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞു. ലൊക്കേഷനിലായിരുന്ന അപ്പ അതുകേട്ട് ടെന്‍ഷനടിച്ചു. അമ്മ കൂടെ ഇനി ജീവിക്കാന്‍ പറ്റില്ല, അപ്പയുടെ കൂടെ നിന്നോളാം, സ്‌കൂളില്‍ പോയില്ലെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞിരുന്നു. അമ്മയാണ് പിന്നെ അപ്പയോട് കാര്യം പറഞ്ഞത്.

ഹോസ്റ്റലില്‍ പോയ സമയത്ത് ഞാന്‍ ഭയങ്കര ഹോം സിക്കായിരുന്നു. വീടുവിട്ട് അധികം പുറത്ത് പോയിട്ടില്ലായിരുന്നു. ഡെയ്ലി ക്ലാസുള്ള കോഴ്സായിരുന്നില്ല എന്റേത്. പാര്‍ട് ടൈം ജോലിക്കായി ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. സ്വന്തമായി കുക്കിംഗും വാഷിംഗും ക്ലീനിഗുമെല്ലാം ചെയ്യണമായിരുന്നു. ക്യാംപസില്‍ ഇന്റേണ്‍ഷിപ്പ് ചെയ്ത് പോക്കറ്റ് മണി നേടിയിരുന്നു.

ഡേറ്റിന് പോവുമ്പോള്‍ ഡ്രസൊക്കെ അമ്മ സെലക്റ്റ് ചെയ്ത് തരും. അതുകഴിഞ്ഞ് വേറെ സ്ഥലത്തേക്കൊന്നും കൊണ്ടുപോവരുതെന്ന് പറയുമായിരുന്നു. അമ്മയുടെ കണ്ണുവെട്ടിച്ച് ഇടയ്ക്ക് ഡ്രൈവിനൊക്കെ പോയിരുന്നു. അമ്മ ഇപ്പോഴായിരിക്കും ഇതൊക്കെ അറിയുന്നത്. 20 വര്‍ഷമായി കൂടെയുള്ളയാളാണ് ഞങ്ങളുടെ ഡ്രൈവര്‍. സെറ്റിലൊക്കെ പോവാറുണ്ടായിരുന്നു.

കുട്ടിക്കാലം മുതലേ സിനിമ അറിഞ്ഞ് വളര്‍ന്നതിനാല്‍ ഇഷ്ടമായിരുന്നു. ചെറുപ്പത്തില്‍ നല്ല തടിയുണ്ടായിരുന്നു. ബോഡി ഷെയ്മിംഗ് എക്സ്പീരിയന്‍സുകളൊക്കെ നേരിടേണ്ടി വന്നിരുന്നു. എന്നെക്കൊണ്ട് പറ്റുമോയെന്നറിയില്ലായിരുന്നു. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് മോഡലിംഗൊക്കെ ചെയ്തതെന്നും മാളവിക പറഞ്ഞു.

Written by Editor 3

ബോളിവുഡ് നടിമാർ ഒക്കെ ഇനി സൈഡിലോട്ടു മാറി നിൽക്കും, അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഭർത്തവിന് നിറമില്ല, പൊക്കമില്ല, സൗന്ദര്യമില്ല എന്ന പറഞ്ഞ് കളിയാക്കിയവരുടെ വാ അടപ്പിച്ച നടി ദേവയാനിയുടെ ജീവിതം ഇങ്ങനെ