in

ഇക്കാരണങ്ങൾ കൊണ്ടാണ് മ്മൂട്ടി വർഷങ്ങൾക്ക് മുമ്പ് ഷിഹാബുദ്ദീനെ  വേദിയിൽ എടുത്തുയർത്തിയത്: ജോൺ ബ്രിട്ടാസ്

ഇരു കൈകളും കാലുകളും ഇല്ലാതെ, 75% ശാരീരിക പരിമിതികളോടെ ജനിച്ചിട്ടും, പൂർണതയുണ്ടെന്ന്  അവകാശപ്പെടുന്ന ഏതൊരാളെക്കാളും  മികവോടെയും മിഴിവോടെയും ഷിഹാബ് ശോഭിക്കുന്നത് ആത്മവിശ്വാസവും, ആത്മധൈര്യവും കൊണ്ടാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് സോഷ്യൽ മീഡിയയിലൂടെ കുറിക്കുകയാണ് ശിഹാബിനെ ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് അദ്ദേഹത്തിന് ഈ കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ ശിഹാബ് വളരെ പരിചിതനാണ്.

സ്പോർട്സ്, സംഗീതം, നൃത്തം, ചിത്രരചന, പഠനം, ഏത് എടുത്താലും അതിൽ നിറഞ്ഞു നിൽക്കുന്നവൻ. എല്ലാ സഹതാപങ്ങളെയും ഒറ്റ ചിരികൊണ്ട് തോൽപ്പിക്കുന്നവൻ. ഇക്കാരണം കൊണ്ടാണ് കേരളത്തിന്റെ മഹാനടൻ മമ്മൂട്ടി ഏതാനും വർഷങ്ങൾക്ക് മുമ്പ് ഷിഹാബുദ്ദീനെ  കൈരളി ഫീനിക്സ് പുരസ്കാരവേദിയിൽ എടുത്തുയർത്തിയപ്പോൾ നമ്മളെല്ലാവരും ഒപ്പം എഴുന്നേറ്റത് എന്ന്ജോൺ ബ്രിട്ടാസ് സോഷ്യൽ മീഡിയയിലൂടെ എഴുതി.

കുറിപ്പ് വായിക്കാം:

2022 എന്തുകൊണ്ടും പോസിറ്റീവ് ആയിരിക്കും. കാരണം മറ്റൊന്നുമല്ല, പുതുവർഷ തുടക്കത്തിൽ തന്നെ അതിഥികളിലൊരാൾ ആത്മവിശ്വാസത്തിന്റെയും ചങ്കുറപ്പിന്റെയും നേർ പ്രതീകമായ ഷിഹാബുദീൻ ആയിരുന്നു. ന്യൂയോർക്കിൽ നിന്ന് വന്ന ജോസ് കാടാപ്പുറവും ആയി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഷിഹാബുദ്ദീന്റെ കടന്നുവരവ്. ടെട്രാ-അമേലിയ സിൻഡ്രോം- ബാധിച്ച   ഷിഹാബുദീൻ പ്രതിബന്ധങ്ങൾക്കിടയിലും ലോകം കീഴടക്കിയത് കാണുമ്പോൾ, ഷിഹാബുദീനെ കൂടുതൽ അറിയുമ്പോൾ എങ്ങനെയാണ് പോസിറ്റീവായി ചിന്തിക്കാതിരിക്കുക? ഇരു കൈകളും കാലുകളും ഇല്ലാതെ, 75% ശാരീരിക പരിമിതികളോടെ ജനിച്ചിട്ടും, പൂർണതയുണ്ടെന്ന്  അവകാശപ്പെടുന്ന ഏതൊരാളെക്കാളും  മികവോടെയും മിഴിവോടെയും ഷിഹാബ് ശോഭിക്കുന്നത് ആത്മവിശ്വാസവും, ആത്മധൈര്യവും കൊണ്ടുമാത്രമാണ്. സ്പോർട്സ്, സംഗീതം, നൃത്തം, ചിത്രരചന, പഠനം….. ഏത് എടുത്താലും അതിൽ നിറഞ്ഞു നിൽക്കുന്നവൻ. എല്ലാ സഹതാപങ്ങളെയും ഒറ്റ ചിരികൊണ്ട് തോൽപ്പിക്കുന്നവൻ. ഇക്കാരണം കൊണ്ടാണ് കേരളത്തിന്റെ മഹാനടൻ മമ്മൂട്ടി ഏതാനും വർഷങ്ങൾക്ക് മുമ്പ് ഷിഹാബുദ്ദീനെ  കൈരളി ഫീനിക്സ് പുരസ്കാരവേദിയിൽ എടുത്തുയർത്തിയപ്പോൾ നമ്മളെല്ലാവരും ഒപ്പം എഴുന്നേറ്റത് (ലിങ്ക് താഴെ). ഷിഹാബുദ്ദീനോട് ചേർന്നു നിൽക്കുമ്പോൾ കരളുറപ്പിന്റെ മഹാസമുദ്രം ഇരമ്പുന്നത് നമുക്ക് കേൾക്കാം..

Written by admin

വിജിലേഷിനും സ്വാതിക്കും ആൺകുഞ്ഞ് ജനിച്ചു, ആശംസകളുമായി താരങ്ങൾ

എന്റെ ആശങ്ക, ഏഴാം ക്ലാസില്‍ പഠിയ്ക്കുന്ന എന്റെ മകള്‍ ഇതൊക്കെ കാണുമല്ലോ എന്നോര്‍ത്താണ്, കൈലാഷ്