in

എന്നോട് അയാൾക്ക് ക്രഷ് ആയിരുന്നു, എന്നെ വിളിച്ചിരുന്നത് ഇങ്ങനെ; തന്റെ അധ്യാപകനെ സുഖിപ്പിച്ച കഥ പറഞ്ഞ് ജാൻവി കപൂർ..!

ബോളീവുഡ് യുവ നടിമാരില്‍ ഇപ്പോള്‍ ശ്രദ്ധനേടിക്കോണ്ടിരിക്കുന്ന താരമാണ് ജാന്‍വി കപൂര്‍. നടി ശ്രീദേവിയുടെ മകള്‍ എന്ന നിലയില്‍ ആരാധകര്‍ക്കും സിനിമ മേഖലയിലുള്ളവര്‍ക്കും പ്രിയപ്പെട്ടവളാണ് താരം. ഫാഷനുകള്‍ക്കായി ബോളീവുഡിലേക്ക് ഉറ്റു നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

കാരണം എപ്പോഴും പുതിയ ട്രെന്റുകള്‍ രൂപപ്പെടുന്നതില്‍ ബോളീവുഡിന് വലിയ പങ്കുണ്ട്. ജാന്‍വിയുടെ ഫോട്ടോഷൂട്ടുകള്‍ക്ക് ആരാധകരേറെയാണ്. 2018 ധടക് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മൂത്ത മകളായ ജാൻവിയുടെ സിനിമാ പ്രവേശനം. ഇൻസ്റ്റഗ്രാമിൽ ജാൻവി കപൂറിന് 15 മില്യൺ ഫോളോവേഴ്‌സ് ഉണ്ട്.

ഇൻസ്റ്റാഗ്രാമിൽ പലപ്പോഴും തന്റെ ചിത്രങ്ങൾ അവർ പങ്കുവയ്ക്കാറുണ്ട്. ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള പരിപാടിയായ കോഫി വിത്ത് കരണില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍ ജാന്‍വി. ഒപ്പം നടി സാറയുമുണ്ടായിരുന്നു. നിരവധി തുറന്നു പറച്ചിലുകളാണ് ഷോയില്‍ ഇരുവരും നടത്തിയത്. അധ്യാപകനെ പഞ്ചാരയടിച്ചതിനെ കുറിച്ചാണ് ഇരുവരും പറഞ്ഞത്.

അദ്ദേഹത്തിന് തന്നോട് ക്രഷ് ഉണ്ടായിരുന്നു. എന്നാല്‍ അധ്യാപകന്റേ പേര് മറന്നുവെന്ന് പറയുന്ന ജാന്‍വി അദ്ദേഹത്തിന് കഷണ്ടിയായിരുന്നുവെന്നും കുടവയറുണ്ടായിരുന്നുവെന്നും കാണാന്‍ ക്യൂട്ട് ആയിരുന്നുവെന്നും പറഞ്ഞു. ക്ലാസില്‍ മതിയായ ഹാജര്‍ ഇല്ലാതെ വന്നതോടെ രക്ഷപ്പെടാന്‍ നോക്കുകയായിരുന്നു താനെന്നും ജാന്‍വി തുറന്നു പറഞ്ഞു. ”സോറി സാര്‍, ശരിക്കും സോറി. ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞു.

നിന്റെ കണ്ണുകള്‍ മനോഹരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേയോ എന്ന് ചോദിച്ചപ്പോള്‍ അതെ ഡിസ്നി ഐയ്സ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയേ നിന്നെ ഇനി വിളിക്കുകയുള്ളൂവെന്നും പറഞ്ഞു. ഒരു വര്‍ഷം മുഴുവന്‍ തന്നെ ആ പേരാണ് വിളിച്ചതെന്നും ജാന്‍വി പറഞ്ഞു.

ഇതോടെ സാറയും തന്റെ അനുഭവം വെളിപ്പെടുത്തി. താന്‍ പലപ്പോഴും എന്തെങ്കിലും മോശമായി പറയുമെന്നും അതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് പഞ്ചാരയടിക്കുന്നതെന്നും സാറ പറഞ്ഞു. സെയ്ഫ് അലി ഖാന്റേയും നടി അമൃത സിംഗിന്റേയും മകളാണ് സാറ. അതേസമയം അമ്മ ശ്രീദേവിയുമായുള്ള ഓര്‍മ്മകളും ജാന്‍വി ഷോയില്‍ പങ്കുവെച്ചു. “അമ്മ ഉണ്ടായിരുന്നപ്പോള്‍ തികച്ചും വ്യത്യസ്തയായ ഒരാളായിരുന്നു ഞാന്‍.

അന്നത്തെ ജീവിതം സ്വപ്‌ന തുല്ല്യമായിരുന്നു എന്ന് വേണം പറയാന്‍. ഒരു ഫാന്റസിയിലാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്.” അമ്മയുമായുളള നിമിഷങ്ങള്‍ ജാന്‍വി ഓർത്തു. തന്റെ സഹോദരങ്ങളായ അര്‍ജുന്‍ കപൂര്‍, അന്‍ശുല കപൂര്‍ എന്നിവരുമായുളള ആത്മബന്ധത്തെ കുറിച്ചും താരം പറഞ്ഞു.“അൻഷുല ദീദിയും അർജുൻ ഭയ്യയും ഇല്ലായിരുന്നെങ്കിൽ അതിലൂടെ കടന്നുപോകുക അസാധ്യമായിരിക്കുമായിരുന്നു എന്ന് ഞാൻ കരുതുന്നു.

ആ നഷ്ടം നികത്താൻ യാതൊന്നിനും കഴിയില്ല. എന്നാൽ ഇതൊരു പുതിയ ഊർജമാണ്. ഞാൻ ഒരു പുതിയ വ്യക്തിയായതായി ഞാൻ കരുതുന്നു.” ജാൻവി പറഞ്ഞു. ജാൻവി കപൂറിന്റെ അച്ഛൻ ബോണി കപൂർ നേരത്തെ മോന കപൂറിനെ വിവാഹം ചെയ്തിരുന്നു. അർജുൻ കപൂറും അൻഷുല കപൂറും ബോണിയുടെ ആദ്യ വിവാഹത്തിലെ മക്കളാണ്.

Written by Editor 3

ഒരു വർഷത്തെ മാറ്റം.. ശരീരഭാരം കൂട്ടി നടി അനുമോൾ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ചിലർ സ്വകാര്യ ഭാഗങ്ങൾ ഇൻബോക്സിൽ അയക്കും.. ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല; നിത്യ മേനോൻ തുറന്ന് പറയുന്നു