in

കട ബാധ്യത സിനിയിലേയ്ക്ക് എത്തിച്ചു, ആ സിനിമ കാണുമ്പോൾ ഇന്നും സങ്കടമാണ്; തന്റെ സിനിമാ ജീവിതത്തിൽ നടന്നത് വെളിപ്പെടുത്തി നടി ഇന്ദ്രജ..!

ബാലതാരമായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച രാജാത്തി എന്ന വെള്ളാരം കണ്ണുള്ള സുന്ദരി മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. രാജാത്തി എന്ന പേരിനേക്കാളും മലയാളികൾക്ക് പരിചയം ഇന്ദ്രജ എന്നാണ്. എങ്കിലും പ്രിയപ്പെട്ടവർക്ക് ഇന്ദ്രജ ഇന്നും രാജിയോ രാജാത്തിയോ ഒക്കെയാണ്.

മെഗാ സ്റ്റാറുകൾക്ക് ഒപ്പം ബിഗ് സ്‌ക്രീനിൽ തിളങ്ങി നിന്ന ഇന്ദ്രജ മലയാളത്തിൽ അത്ര സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയയിലും അന്യഭാഷാ ടെലിവിഷൻ മേഖലയിലും സജീവ സാന്നിധ്യം തന്നെയാണ്. രാജാത്തി എന്ന പേരിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഇന്ദ്രജ പഠനത്തിനായി സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു.

എന്നാൽ രണ്ടാം വരവിൽ ഇന്ദ്രജ എന്ന പേരിൽ ആണ് ഉദിച്ചുയർന്നത്. ജന്തർ മന്ദിർ എന്ന കഥാപാത്രത്തിന്റെ പേരാണ് പിന്നീട് രാജാത്തിയെ ഇന്ദ്രജയാക്കിയത്. സിനിമ വമ്പൻ ഹിറ്റായതോടെയാണ് കഥാപാത്രത്തിന്റെ പേരിൽ രാജാത്തി ഇന്ദ്രജ ആയി അറിയപ്പെടാൻ തുടങ്ങിയത്.

കാസ്റ്റിംഗ് കൗ ച്ച് അടക്കമുള്ള വിഷയത്തിലുള്ള നടി ഇന്ദ്രജയുടെ നിലപാട് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഒരു തമിഴ് ചാനലുമായുള്ള അഭിമുഖത്തിൽ താൻ സിനിമയിലേത്തിയതിനെപ്പറ്റി ഇന്ദ്രജ പറ‍ഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് സിനിമയിലെത്തിയതെന്നും അഭിനയത്തിലേയ്ക്ക് വന്നപ്പോൾ താൻ വെച്ച രണ്ട് കണ്ടീഷനുകളെപ്പറ്റിയും നടി പറയുന്നുണ്ട്.

ചെറുപ്പത്തിൽ അച്ഛനോപ്പം ഷൂട്ടിങ്ങ് കാണാൻ പോയപ്പോഴാണ് അന്ന് തനിക്ക് ബാലതാരമായി അവസരം ലഭിച്ചതെന്നും ഇന്ദ്രജ പറയുന്നു. പിന്നീട് സ്കൂളിൽ പഠിക്കുന്ന സമയത്താണ് സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിക്കുന്നതും അഭിനയിച്ചതും. അച്ഛന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു.

എന്റെ കാലഘട്ടത്തിലുണ്ടായിരുന്ന ഒട്ടുമിക്ക ആളുകൾക്കും അങ്ങനെ ആയിരുന്നു. സിനിമയിൽ വരുന്നതിന് അത് ഒരു കാരണമായിരുന്നു. പക്ഷെ സിനിമയിലെത്തിയത് തന്റെ വിധിയാണെന്ന് കരുതുന്നുവെന്നും ഇന്ദ്രജ പറയുന്നുണ്ട്.

സിനിമയിൽ  താൻ വെച്ച രണ്ട് കണ്ടീഷനുകളിൽ ഒന്ന് ബിക്കിനി വസ്ത്രം ധരിക്കില്ലെന്നായിരുന്നു. രണ്ടാമത്തേത് ടൂ പീസ് വസ്ത്രങ്ങൾ ധരിക്കില്ല എന്നായിരുന്നു. അതെ സമയം തെലുങ്ക് ചത്രങ്ങളിലെ ഗാനരംഗത്ത് ഗ്ലാമറസായി തന്നെ ഇരുന്നിട്ടുണ്ടെന്നും താരം പറയുന്നു.

‘തമിഴിൽ കൽകി എന്ന സിനിമയിൽ അഭിനയിക്കാൻ പറ്റാതെ പോയതിൽ വലിയ നഷ്ടബോധമുണ്ട്. പ്രകാശ് രാജ് സാറായിരുന്നു എന്നെ വിളിച്ചത്. നല്ല കഥാപാത്രമാണ് വരണമെന്ന് പറഞ്ഞു. പക്ഷെ ആ സമയത്ത് താൻ ഊട്ടിയിൽ ഷൂട്ടിലായിരുന്നു. ഗാനരം​ഗങ്ങളുടെ ഷൂട്ടായിരുന്നു അന്ന് നടന്നത്.12 ദിവസം കഴിയുമെന്ന് ഞാൻ പറഞ്ഞു’.

‘തിരിച്ചെത്തിയിട്ട് വിളിക്കൂ എന്ന് പ്രകാശ് രാജ് പറഞ്ഞു’ പക്ഷെ തിരിച്ചെത്തിയപ്പോഴേക്കും എല്ലാം മാറിയിരുന്നെന്നും ഇന്ദ്രജ പറയുന്നു. ആ സിനിമ കണ്ടതിന് ശേഷം ഏറെ ഖേദം തോന്നി. എന്നാൽ അതിൽ അഭിനയിച്ച ശ്രുതിയും നന്നായി  ആ കഥാപാത്രം ചെയ്തിരുന്നു’വെന്നും ഇന്ദ്രജ കൂട്ടിച്ചേർത്തു.

Written by Editor 3

ഞാൻ മദ്രസയിൽ പഠിച്ചിട്ടുണ്ട്, അമ്മയുടെ അച്ഛൻ ആയിരുന്നു എന്നെ മദ്രസയിൽ കൊണ്ടുവിട്ടിരുന്നത്; അനു സിത്താര മനസ്സ് തുറക്കുന്നു

പ്രശസ്തരായ നടന്മാരും സംവിധായകരും പതിനഞ്ചാം വയസ്സു മുതൽ തന്നെ പലവട്ടം ശാരീരികമായി ഉപയോഗിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി..!