in

തങ്ങളുടെ പ്രണയ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നൂറയും ആദിലയും.. ഫോട്ടോസ് വൈറൽ

പ്രതിസന്ധികൾ തരണം ചെയ്ത് ജീവിതത്തിൽ പ്രണയസഫലീകരണം നേടിയവർ ആണ് ആദിലയും നൂറയും. 23 കാരിയായ സുഹൃത്ത് നൂറയുമായി പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കണമെന്നും കുടുംബാംഗങ്ങളോട് തുറന്നു പറഞ്ഞതോടെയാണ് ആദിലയും നൂറയും പ്രതിബന്ധങ്ങളിലേക്ക് എത്തപ്പെടുന്നത്.

സൗദിയിലെ സ്കൂളിൽ പഠിക്കുമ്പോൾ പ്ലസ് വണ്ണിൽ വെച്ചാണ് ആദില നൂറയെ കണ്ടുമുട്ടുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം വൈകാതെ പ്രണയമായി വളരുകയായിരുന്നു. എങ്ങെനെയാണ് തങ്ങള്‍ ഒന്നായതെന്ന് ഇരുവരും ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു.

ഒരുമിക്കണം എന്ന് ചിന്തിച്ചപ്പോഴാണ് വീട്ടുകാർ റെസ്ട്രിക്ഷൻസ് കൊണ്ട് വരുന്നത്. അവർ വേഗം വിവാഹം ചെയ്യിപ്പിക്കാൻ നോക്കി. ഒരിക്കൽ പോലും എന്തുകൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ചിന്തിച്ചത് എന്ന് അവർ ഒരിക്കലും അന്വേഷിച്ചിട്ടില്ല. റൂൾ ഇതാണ് അതുകൊണ്ട് നിങ്ങളും ഇങ്ങനെയാകണം എന്ന ചിന്ത ഞങ്ങളിലും അടിച്ചു ഏൽപ്പിക്കാൻ ശ്രമിച്ചു. അപ്പോഴാണ് വീട് വിട്ടിറങ്ങാം എന്ന തീരുമാനത്തിൽ എത്തുന്നത്.

ആദ്യകാലങ്ങളിൽ ഞങ്ങൾക്കും മനസ്സിലായിരുന്നില്ല ഐഡിന്റിറ്റി പിന്നെ ഗൂഗിളിലും മറ്റും സെർച്ച് ചെയ്തപ്പോഴാണ് കാര്യങ്ങളിൽ ഒരു വ്യക്തത വരുന്നത്. തുടക്കസമയത്ത് നമുക്ക് ഫ്രണ്ട്ഷിപ്പിൽ തന്നെ ഒരു പൊസെസീവ്നെസും മറ്റും ഉണ്ടായിരുന്നു എന്നും ആദിലയും നൂറയും പറയുന്നു.

ഓപ്പോസിറ്റ് ജെൻഡർ ആയിരുന്നു എങ്കിൽ വിവാഹം കഴിക്കാമായിരുന്നല്ലോ, രണ്ടാളും മുസ്ലീമായിരുന്നു അപ്പോൾ വിഷയങ്ങൾ ഉണ്ടാകില്ലല്ലോ എന്ന ചിന്തയും വന്നു. ഇനി എന്ത് എന്ന് ചിന്തിക്കുമ്പോഴാണ് ഗൂഗിളിൽ നിന്നും നമുക്ക് ഒരുമിച്ച് ജീവിക്കാം എന്ന് മനസിലാക്കുന്നതും.- ഇരുവരും പറഞ്ഞു

വീട്ടിൽ പറയേണ്ട കാര്യം വന്നിട്ടില്ല, അല്ലാതെ തന്നെ അവർക്ക് കാര്യങ്ങൾ മനസിലായി എന്നും എന്നാൽ അറിഞ്ഞസമയത്ത് അവർ ഞെട്ടിപ്പോയി. എങ്ങനെയാണ് സൊസൈറ്റി ഇത് എടുക്കുക, താഴെ നിങ്ങൾക്ക് സഹോദരങ്ങൾ ഇല്ലേ എന്നൊക്കെയാണ് വീട്ടുകാർ പറഞ്ഞത്.

ഞങ്ങൾക്ക് കുഴപ്പം ഇല്ല എന്ന് പറഞ്ഞപ്പോഴും അവർ ഞങ്ങളെ വേർപിരിക്കാൻ ആണ് ശ്രമിച്ചത്. ഇതിന്റെ ഇടയിൽ ഒരു കിഡ്നാപ്പിംഗ് നടന്നു, അവിടുന്ന് ഒരു കൗൺസലിങ് സെന്ററിൽ ആണ് കൊണ്ടുപോയതെന്നും പറഞ്ഞു. ഒരുപാട് ഫിസിക്കൽ അബ്യൂസ് നേരിട്ടുവെന്നും ഇരുവരും പറയുന്നു.

ജോലി കിട്ടിയ ശേഷം ആയിരുന്നു ഒരുമിച്ചു ജീവിക്കാം എന്ന ചിന്തയിൽ എത്തുന്നത്. ഇപ്പോഴും കുടുംബത്തിന്റെ ഭാഗത്തുനിന്നും ഭീഷണിയുണ്ട്. ആദ്യം അവർ രണ്ടുമാസം എന്നായിരുന്നു ഞങ്ങളുടെ ബന്ധത്തിന് ഇട്ട കാലാവധി. ഇപ്പോൾ അത് രണ്ടുവര്ഷമാക്കി മാറ്റി കാത്തിരിക്കുകയാണ് തെറ്റിപ്പിരിയും എന്നോർത്തുകൊണ്ട്. ഏതെങ്കിലും ട്രെയിനിന് അടിയിലോ ഒരു മുഴം കയറിലോ ഒടുങ്ങുമെന്ന് പറഞ്ഞവർ ഉണ്ടെന്നും ഇനി കിഡ്നാപ് ഉണ്ടാകുമോ എന്ന് അറിയില്ലെന്നും ഇരുവരും പറയുന്നു.

സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ഇവർ അവരുടെ സന്തോഷം അറിയിക്കുകയാണ്. ഇപ്പോൾ ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്.

തന്റെപക്കൽ നിന്നും വീട്ടുകാർ കൂട്ടിക്കൊണ്ടുപോയ നൂറയെ വിട്ടുകിട്ടുന്നതിന് ഹേബിയസ് കോർപ്പസ് ഹർജിയുമായി ആദില ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2022 മെയ് 31നാണ് ആദിലയ്ക്കും നൂറയ്ക്കും ഒന്നിച്ചു ജീവിക്കാനുള്ള അനുമതി കേരള ഹൈക്കോടതി നൽകുന്നത്. ഇപ്പോൾ ചെന്നൈയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ് ഇരുവരും.

Written by Editor 3

എന്റെ പെൺമക്കളെ 35 വയസ്സ് കഴിഞ്ഞേ ഞാൻ വിവാഹം കഴിപ്പിക്കൂ; കൃഷ്ണ കുമാർ പറയുന്നു

ചിലർ സൈസ് ചോദിക്കും, മറ്റു ചിലർക്ക് വൃത്തികേട് പറയാനാണ് താല്പര്യം; നിത്യ മേനോൻ പറയുന്നു