in

വരൻ ക്രിസ്ത്യാനിയാണ്, ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ഉറപ്പിച്ചു, ട്യൂഷന്‍ ക്ലാസില്‍ തുടങ്ങിയ പ്രണയ കഥ പങ്കിട്ട് കുടുംബവിളക്കിലെ ശീതൾ

മലയാളം ടെലിവിഷന്‍ പരമ്പരകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയം കൂടിയ ചില പരമ്പരകളുണ്ട്. അതിലൊന്നാണ് കുടുംബവിളക്ക്. പരമ്പരയിലെ അഭിനേതാക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ കുടുംബവിളക്ക് താരം ശ്രീലക്ഷ്മി ശ്രീകുമാറിൻറെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മുമ്പ് താരം തന്നെ തന്‍റെ വിവാഹം തീരുമാനിച്ചിരിക്കുന്നു എന്ന വിവരം ആരാധകരെ അറിയിച്ചിരുന്നു. ലക്ചറര്‍ ആയ ജോസ് ഷാജിയാണ് വരന്‍.

ശ്രീലക്ഷ്മി തൻറെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സന്തോഷം അറിയിച്ചത്. വളരെ ചുരുക്കം ചിത്രങ്ങൾ മാത്രമാണ് താരം പോസ്റ്റ് ചെയ്തതെങ്കിലും ആരാധകർ അത് സ്വീകരിച്ചു കഴിഞ്ഞു. ചുവപ്പ് ലെഹങ്കയിൽ വളരെ സുന്ദരിയായാണ് താരം എത്തിയത്. മേക്കപ്പ് ചെയ്യുന്നതിൻറെയും മറ്റും വീഡിയോകളും ശ്രീലക്ഷ്മി പങ്കുവെച്ചിരുന്നു.

കുടുംബവിളക്കിന് പുറമെ ചോക്ലേറ്റ്, കൂടത്തായി, കാർത്തിക ദീപം തുടങ്ങിയ സീരിയലുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. വിവാഹം ഉറപ്പിച്ച ശേഷമുള്ള ഇരുവരുടെയും അഭിമുഖം വൈറലായിരുന്നു. ‘ഞാന്‍ ഇവനെ ആദ്യമായി കാണുന്നത് ട്യൂഷന്‍ ക്ലാസില്‍ വച്ചാണ്. പ്ലസ് ടുവില്‍ പഠിക്കുന്ന കാലത്താണത്. പ്രാക്ടിക്കല്‍ ചെയ്യാന്‍ വേണ്ടി ആ ട്യൂഷന്‍ സെന്ററില്‍ ഇവനും വരുമായിരുന്നു.

പിന്നെ ആദ്യം ഇഷ്ടമാണെന്ന് പറയുന്നത് ഞാനാണ്. എട്ടുവര്‍ഷം അങ്ങനെ അടിയും വഴക്കും സ്‌നേഹവും ഒക്കെയായി അടിപൊളിയായി പോയി. നല്ല മനോഹരമായ യാത്ര ആയിരുന്നു ഈ എട്ടുവര്‍ഷം’. പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തന്റെ വീട്ടില്‍ വലിയ വിഷയം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ശ്രീലക്ഷ്മി പറയുന്നത്.

റിലേഷന്‍റെ തുടക്ക സമയത്ത് വീട്ടില്‍ എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു. പിന്നെ തങ്ങളുടെ പ്രണയം വീട്ടില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. ശ്രീലക്ഷ്മി ഈ ഫീല്‍ഡിലേക്ക് വന്നതിന് ശേഷം ഇപ്പോള്‍ നാട്ടിലുള്ളവര്‍ക്കും ഞങ്ങളുടെ കാര്യങ്ങള്‍ അറിയാം. വിവാഹത്തിനു ശേഷവും ശ്രീ അഭിനയം തുടരുമെന്നും പങ്കാളി പറഞ്ഞിരുന്നു.

Written by admin

മാളികപ്പുറം വേറൊരുത്തന്റെയും വിശ്വാസത്തെ ചൊറിയാൻ നിന്നില്ല, എന്നിട്ടും ഇടതിടങ്ങളിലെ വരട്ടുചൊറിയന്മാരും ചൊറിയത്തികളും അതിനെ വിട്ട് പിടിക്കാൻ ഒരുക്കമല്ല, തുറന്നടിച്ച് മാധ്യമ പ്രവർത്തക

ഞങ്ങള്‍ രണ്ട് പേരുടെയും നല്ലതിന്, ഏറെ ആലോചിച്ചെടുത്ത തീരുമാനം, 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി വി പ്രകാശ് കുമാറും ഭാര്യയും