in

ഒരു വേഷം ചെയ്യാൻ ദിലീപേട്ടൻ നേരിട്ട് വിളിച്ചിരുന്നു, പക്ഷെ അച്ഛൻ സമ്മതിച്ചില്ല, എനിക്കുള്ള സിനിമാ അവസരങ്ങൾ നഷ്ടപ്പെടുത്തി; സായി കുമാറിന്റെ മകൾ വൈഷ്ണവി പറയുന്നു

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ചെറുമകളും സായ് കുമാറിന്റെ മകളുമായ വൈഷ്ണവി പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ടെലിവിഷനിലൂടെയായാണ് താരപുത്രി തുടക്കം കുറിച്ചത്. സായി കുമാറിന്റെ ആദ്യ ഭാര്യ പ്രസന്നകുമാരിയില്‍ ജനിച്ച മകളാണ് വൈഷ്ണവി. വിവാഹശേഷമാണ് വൈഷ്ണവി അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്.

ഇപ്പോഴിതാ, ഫഌവഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേ നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ചും അച്ഛന്‍ സായി കുമാര്‍ പിണങ്ങി പോയതിന്റെ കാരണവുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് വൈഷ്ണവി.

ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയം മുതലാണ് അച്ഛന്‍ അകന്ന് തുടങ്ങിയത്. ഇപ്പോഴും അച്ഛന്റെ മകള്‍ തന്നെയാണ് ഞാന്‍. അമ്മ കൂടെയുള്ളത് കൊണ്ട് മുന്നോട്ട് പോയി. അച്ഛന്‍ മാറി നിന്നത് മുതല്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ നിന്നും മോശം പ്രതികരണമാണ് ഉണ്ടായത്. ബോഡി ഷെയിമിങ്ങ് പോലെ അവര്‍ എന്നെ കളിയാക്കാനും പതുക്കെ അവഗണിക്കാനും തുടങ്ങി.

എന്റെ കാരണം കൊണ്ടാണ് അച്ഛന്‍ പോയതെന്ന് വരെ മറ്റുള്ളവരിലേക്ക് എത്തിക്കാനും അവര്‍ ശ്രമിച്ചു. മാനസികമായി കുറേ തകര്‍ന്ന് പോയെങ്കിലും അമ്മയുടെ പിന്തുണയോടെ തിരിച്ച് വരാന്‍ സാധിച്ചു. അമ്മയുടെ വീട്ടുകാരുടെ പിന്തുണ എല്ലായിപ്പോഴും ഉണ്ടായിരുന്നു. പിന്നെ അച്ഛന്റെ ഇളയ അനിയത്തിയാണ് അവിടുന്ന് പിന്തുണ തന്ന് കൂടെ ഉണ്ടായിരുന്നതെന്നും വൈഷ്ണവി പറയുന്നു.

അച്ഛന്റെ മകളെന്ന നിലയില്‍ ആളുകള്‍ എന്നെ ശ്രദ്ധിക്കുന്നതിന് മുന്‍പേ അച്ഛന്‍ എന്നെ വെട്ടിയിരുന്നു. അമ്മയേക്കാളും ജോളിയാണ് അച്ഛന്‍. അച്ഛനുണ്ടെങ്കില്‍ നല്ല രസമാണ്. അച്ഛനെ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അച്ഛനുമായി ബന്ധമില്ലെന്നായിരുന്നു വൈഷ്ണവി പറഞ്ഞത്.

സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും നേരിടേണ്ടി വന്ന മാറ്റിനിര്‍ത്തലുകളെക്കുറിച്ചും വൈഷ്ണവി സംസാരിക്കുന്നുണ്ട്. ചേര്‍ത്തുനിര്‍ത്തിയവര്‍ തന്നെ അകറ്റി നിര്‍ത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ആദ്യ പ്രൊജക്റ്റില്‍ നിന്ന് തന്നെ ഇങ്ങനെയൊരു അനുഭവമുണ്ടായിരുന്നു. മാനസികമായി വല്ലാതെ തളര്‍ന്നുപോയിരുന്നു. നല്ലരീതിയില്‍ ചേര്‍ത്തുപിടിച്ച് പിന്നീട് അകറ്റിയപ്പോള്‍ സങ്കടം തോന്നിയിരുന്നു. സീരിയല്‍ അഭിനയം നിര്‍ത്തിയാലോ എന്ന് വരെ ആലോചിച്ചിരുന്നു.

അമ്മയും പാട്ടിലും അഭിനയത്തിലും കഴിവ് തെളിയിച്ചയാളാണ്. സായ് കുമാറിന്റെ മകള്‍ എന്ന മേല്‍വിലാസം നൂറ് ശതമാനവും പോസിറ്റീവായാണ് വന്നത്. ആളുകള്‍ അച്ഛനെ എത്രത്തോളം ബഹുമാനിക്കുകയും സ്‌നേഹിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെന്ന് മനസിലാക്കാനാവുന്നുണ്ട്.

സായ് കുമാറിന്റെ മകള്‍ എന്ന പരിഗണന നന്നായി കിട്ടുന്നുണ്ട്. മരിക്കുന്നതിന് മുന്‍പ് അച്ഛമ്മയെ കണ്ട് അനുഗ്രഹം മേടിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ വൈഷ്ണവി പറഞ്ഞിരുന്നു. ഒരു വേഷം ചെയ്യാനായി ദിലീപേട്ടൻ നേരിട്ട് വിളിച്ചിരുന്നു എന്നാൽ അച്ഛൻ സമ്മതിച്ചില്ല.

ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ഞാൻ ബോർഡിങ് സ്കൂളിലാണ് പഠിച്ചിരുന്നത്. അതുകൊണ്ട് ചെറുപ്പത്തിലുള്ള അച്ഛനും അമ്മയുമായുള്ള ബന്ധം തനിക്ക് നഷ്ടപ്പെട്ടുവെന്നും വൈഷ്‌ണവി പറയുന്നു. ഒരു അവസരം വന്നപ്പോള്‍ സിനിമയാണോ സീരിയലാണോ എന്ന് നോക്കിയില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

Written by Editor 3

ഷക്കീല ഇൻഡസ്ട്രിയൽ തിളങ്ങി നിൽക്കുമ്പോഴാണ് എന്റെ എൻട്രി… മോശമായി ചിത്രീകരിക്കില്ല എന്ന് സംവിധായകന്റെ വാക്ക് കേട്ട് അഭിനയിക്കാൻ ഇറങ്ങിയ തനിക്ക് സംഭവിച്ചത് ഇതാണ്..!

അയാളെ തീർച്ചയായും മിസ് ചെയ്യുന്നുണ്ട്, ആ വികാരം ഇല്ലെന്ന് പറയാൻ എനിക്ക് പറ്റില്ല… പക്ഷെ; അഭയ ഹിരൺമയി തുറന്ന് പറയുന്നു