in

സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഗർഭിണി ആയത്, കുട്ടിയെ അബോർഷൻ ചെയ്യാൻ പറഞ്ഞു; മാനസ പുത്രിയിലെ സോഫിയായ ശ്രീകലയുടെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

നടി ശ്രീകല ശശിധരൻ എന്ന പേരിനേക്കാളും എന്റെ മാനസപുത്രിയിലെ സോഫിയ എന്ന പേരിലൂടെയാണ് ഇന്നും ശ്രീ അറിയപ്പെടുന്നത്. അത്രയും ആഴത്തിൽ ആണ് സോഫിയയെ മലയാളക്കര ഏറ്റടുത്തത്. ഒരു കാലത്ത് സ്‌ക്രീനിൽ സോഫിയ കരഞ്ഞാൽ പ്രേക്ഷകരും ഒപ്പം കരയും എന്ന സ്ഥിതി ആയിരുന്നു.

സോഫിയുടെ സന്തോഷം പ്രേക്ഷകർക്കും ആഹ്ളാദമായിരുന്നു. അഭിനയത്തിൽ സജീവം അല്ലെങ്കിലും ഇന്നും സോഫിയ കേരളക്കരയുടെ മാനസപുത്രിയാണ്. വിവാഹശേഷം ഭര്‍ത്താവ് വിപിനൊപ്പമായി വിദേശത്തേക്ക് ചേക്കേറുകയായിരുന്നു താരം. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമായി വിശേഷങ്ങള്‍ പങ്കിട്ട് ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്ക് താരമെത്തിയിരുന്നു.

മികച്ച അവസരം ലഭിച്ചാല്‍ അഭിനയ ലോകത്തേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് താരം പറയുന്നു.
മുന്‍പൊരിക്കല്‍ ഒരു സീരിയലില്‍ അഭിനയിക്കുന്നതിനായി അബോര്‍ഷന്‍ ചെയ്യാന്‍ പോയതിനെക്കുറിച്ചും പിന്നീട് ആ തീരുമാനം മാറ്റിയതിനെക്കുറിച്ചും ശ്രീകല തുറന്നുപറഞ്ഞിരുന്നു. വിപിനേട്ടനെ നേരത്തെ അറിയാമായിരുന്നു. അമ്മയുടെ അച്ഛന്റെ ബന്ധുവാണ് അദ്ദേഹം. കുട്ടിക്കാലം മുതലേ അറിയാമായിരുന്നു.

അദ്ദേഹവും എന്റെ കൂട്ടുകാരിയും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. ഇതറിയാതെയാണ് ഞാന്‍ അദ്ദേഹത്തെ ഇഷ്ടമാണെന്ന് അവളോട് പറഞ്ഞത്. പിന്നീട് അവര്‍ പിരിഞ്ഞു. ഓര്‍ക്കൂട്ടിലൂടെയായാണ് ഞാനും വിപിനേട്ടനും കൂടുതല്‍ അടുത്തത്. പ്രണയത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ ആദ്യം എതിര്‍പ്പുകളായിരുന്നു.

കുങ്കുമപ്പൂവിന്റെ തമിഴില്‍ അഭിനയിച്ചിരുന്നു. റത്തീനയായിരുന്നു തമിഴ് എനിക്ക് മലയാളത്തില്‍ എഴുതിത്തന്നത്. പുള്ളിക്കാരിയിലൂടെയായാണ് ഞാന്‍ തമിഴ് പഠിച്ചത്. ആ സീരിയല്‍ ചെയ്യുന്ന സമയത്തായിരുന്നു എന്റെ വിവാഹം. ഇന്‍ഡസ്ട്രിയില്‍ നിന്നും വകനെ വേണ്ടെന്ന് ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു.

ആദ്യം എതിര്‍ത്തുവെങ്കിലും പിന്നീട് വിപിനേട്ടന്‍ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ടയാളായി മാറുകയായിരുന്നു. അമ്മയുടെ കൂടെ അവസാനസമയം വരെ എല്ലാത്തിനും കൂട്ടായി വിപിനേട്ടനുണ്ടായിരുന്നു. രണ്ടുമൂന്ന് മാസം കഴിഞ്ഞ് ആ ക്യാരക്ടറും പ്രഗ്നന്റാവുന്നതാണ്. ഞാന്‍ കുറച്ചൂടെ നേരത്തായയത് കൊണ്ട് എനിക്ക് ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നു.

നല്ല രീതിയില്‍ പോയിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അത്. പ്രഗ്നന്റാണെന്നറിഞ്ഞ ശേഷം ഇതിപ്പോള്‍ വേണോ എന്ന് ആലോചിക്കൂ. നീ നല്ല ടോപ്പില്‍ നില്‍ക്കുകയാണ് അതൊക്കെ നോക്കൂയെന്ന് പറഞ്ഞ് അവരെന്നെ ബ്രയ്ന്‍വാഷ് ചെയ്തിരുന്നു. അബോര്‍ഷനെക്കുറിച്ചായിരുന്നു അവരെന്നോട് സൂചിപ്പിച്ചത്.

ഇതേക്കുറിച്ച് വിപിനേട്ടനോട് ചോദിച്ചപ്പോള്‍ ആദ്യം ഒന്നും മിണ്ടിയില്ല. നീ നിന്റെ ഇഷ്ടം പോലെ ചെയ്‌തോ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. അന്ന് പൂനെയിലായിരുന്നു അദ്ദേഹം. ചെന്നൈയില്‍ നിന്നും നാട്ടിലെത്തിയ ഞാന്‍ അബോര്‍ഷനായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് പോയിരുന്നു.

കരിയര്‍ പോവുകയല്ലേ, ഇനി വര്‍ക്ക് കിട്ടിയില്ലെങ്കിലോ എന്നൊക്കെയായിരുന്നു ആലോചിച്ചത്. ആദ്യമായിട്ടുണ്ടായ കുഞ്ഞല്ലേ ഞാനെന്തിന് അതിനെ കളയണമെന്ന ചിന്തയുമുണ്ട്. എന്തായാലും ഡോക്ടറെ കാണാമെന്ന് കരുതിയാണ് പോയത്.

ഇതൊന്നും ആദ്യമേ നോക്കിയില്ലേ, ഇതൊന്നും ശ്രദ്ധിക്കാതെയാണോ എന്നൊക്കെ ചോദിച്ച് ഡോക്ടര്‍ എന്നെ ഫയര്‍ ചെയ്തു. ഇതുകഴിഞ്ഞ് കുട്ടികളുണ്ടായില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് തീരാദു:ഖമായിരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ഭര്‍ത്താവ് എന്ത് പറഞ്ഞുവെന്നും ഡോക്ടര്‍ ചോദിച്ചിരുന്നു.

ദേഷ്യത്തോടെയാണ് ഞാന്‍ ഫോണ്‍ വെച്ചതെന്നായിരുന്നു വിപിന്‍ പറഞ്ഞത്. ഡോക്ടറുടെ വാക്ക് കേട്ടാണ് ഞാന്‍ അബോര്‍ഷന്‍ തീരുമാനം മാറ്റിയത്, കുഞ്ഞ് വേണമെന്ന തീരുമാനവുമായി പോവുകയായിരുന്നു ഞാന്‍. എന്റെ ക്യാരക്ടറിലേക്ക് വേറെ ഒരാളെ തിരഞ്ഞെടുക്കുകയായിരുന്നു സീരിയല്‍ പ്രവര്‍ത്തകര്‍- ശ്രീകല പറഞ്ഞു.

Written by Editor 3

ഇനി ഒരു പുനർജ്ജന്മം ഉണ്ടെങ്കിൽ എനിക്ക് രാധികയുടെ ഭർത്താവ് ആയി ജനിക്കണം; സുരേഷ് ഗോപി പറയുന്നു

മാദക നടി എന്ന ലേബലിൽ നിന്നും സുവിശേഷ പ്രവർത്തകയിലേക്ക്, നടി ഉണ്ണമേരിയുടെ ജീവിത കഥ ഇങ്ങനെ..!