തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് അമല പോള്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു അമല. നീലത്താമരയെന്ന ചിത്രത്തിലൂടെയായാണ് അമല മലയാളത്തില്‍ അരങ്ങേറിയത്.
അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ വീരശേഖരൻ, സിന്ധി സാമവേലി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. മൈന എന്ന തമിഴ് സിനിമയിലെ പ്രകടനത്തിലൂടെയാണ് അമല പോൾ പ്രേക്ഷക മനസ്സുകളിൽ ആദ്യമായി സ്ഥാനം നേടിയെടുത്തത്.
വൻ ഹിറ്റായ ചിത്രത്തിലൂടെ തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.
ഒരുപാട് മികച്ച സിനിമകളില്‍ മികച്ച കഥാപാത്രങ്ങളിലൂടെ താരത്തിന് പ്രമുഖ സംവിധായകര്‍ക്കൊപ്പവും അഭിനയിക്കാന്‍ സാധിച്ചിരുന്നു. ആദ്യം സപ്പോര്‍ട്ടിംഗ് റോളിലൂടെ കടന്നു വന്ന ശേഷ സൗത്ത് ഇന്ത്യയിലെ മുന്‍നിര നടിമാരുടെ പട്ടികയിലേക്ക് ഉയര്‍ന്നത് വളരെ ചുരുങ്ങിയ സമയംകൊണ്ടാണ്.
നായികയായി തിളങ്ങി നിൽക്കവെയാണ് അമല പോൾ സംവിധായകൻ എ എൽ വിജയിയുമായി വിവാഹിത ആകുന്നത്. എന്നാൽ അധിക കാലം വിവാഹ ബന്ധം നീണ്ടു പോയില്ല. ഇരുവരും വിവാഹ ബന്ധം വേർപെടുകയും ചെയ്തു. മാത്രമല്ല എ എൽ വിജയ് രണ്ടാമത് വിവാഹിതനാവുകയും ചെയ്തു.
സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. വെക്കേഷന്‍ ആഘോഷത്തിനായി മാലി ദ്വീപിലേക്കായിരുന്നു അമല പോള്‍ പോയത്.
ബീച്ച് എന്റെ തെറാപ്പിസ്റ്റാണെന്ന ക്യാപ്ഷനോടെയായാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നൈസ് ലുക്ക്, ബ്യൂട്ടിഫുള്‍, അടിപൊളി തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്.
കഡാവർ ആണ് അമലയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. ഇപ്പോഴിത പൊന്നിയിൻ സെൽവനിലേക്ക് തന്നെ മണിരത്നം വിളിച്ചതിനേക്കുറിച്ച് പറയുകയാണ് അമല.
പൊന്നിയിൻ സെൽവനിൽ അഭിനയിക്കാൻ മണിരത്നം തന്നെ വിളിച്ചിരുന്നു. എന്നാൽ തന്റെ അന്നത്തെ മാനസികാവസ്ഥ മോശമായതിനാൽ ആ കഥാപാത്രം നിരസിക്കേണ്ടി വന്നുവെന്നാണ് അമല ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
പൊന്നിയിൻ സെൽവനിലേക്ക് മണിരത്നം സാർ എന്നെ ഓഡിഷൻ ചെയ്തിരുന്നു. ഞാൻ അദ്ദേഹത്തിന്റെ വലിയ ഒരു ആരാധികയാണ്. അതിനാൽ തന്നെ ഞാൻ ഏറെ ആവേശത്തിലായിരുന്നു. എന്നാൽ അത് നടന്നില്ല. ഏറെ സങ്കടവും നിരാശയും തോന്നി.
പിന്നീട് 2021 ൽ അദ്ദേഹം ആ സിനിമയുമായി ബന്ധപ്പെട്ട് എന്നെ വീണ്ടും വിളിച്ചു. ആ സമയം ആ ചിത്രം ചെയ്യുവാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. അങ്ങനെ ആ കഥാപാത്രം എനിക്ക് നിരസിക്കേണ്ടി വന്നു. എന്നാൽ അതിൽ ഞാൻ ഖേദിക്കുന്നില്ല എന്നും അമല പറയുന്നു.