in

ജീവിതം വീണ്ടും ദുരിതത്തില്‍, എല്ലാവരും പറ്റിച്ചു, കൈയ്യില്‍ പത്ത് പൈസയില്ല, ജിഷയുടെ അമ്മ രാജേശ്വരി പറയുന്നു

ജീവിതം വീണ്ടും പ്രതിസന്ധിയിലായെന്ന പരാതിയുമായി ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ ജിഷയുടെ അമ്മ രാജേശ്വരി. സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിച്ച ധന സഹായം എല്ലാം തീര്‍ന്നുവെന്നും ഹോംനഴ്‌സായി ജോലി ചെയ്തും നാട്ടുകാരുടെ പിന്തുണയിലൂടെയുമാണ് ജീവിക്കുന്നതെന്നും രാജേശ്വരി പറയുന്നു,.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പെരുമ്പാവൂര്‍ സ്വദേശിയായ ജീഷയെ പുറംമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീടിനുള്ളില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് രാജേശ്വരിയെ സഹായിക്കാന്‍ സര്‍ക്കാരും പൊതു ജനങ്ങളും രംഗത്തെത്തിയിരുന്നു. 2016 മെയ് മുതല്‍ 2019 സെപ്റ്റംബര്‍ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ലാ കളക്ടറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് എത്തിയത് 40,31,359 രൂപയായിരുന്നു.

ഈ ധന സഹായത്തില്‍ നിന്നും വീട് പണിയാനായി 11.5 ലക്ഷത്തില്‍ അധികം രൂപ ചിലവായി. ബാക്കി ഉണ്ടായിരുന്ന പണം മുഴുവന്‍ രാജേശ്വരിയുടെ ആവശ്യപ്രകാരം അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് ജില്ല ഭരണകൂടം മാറ്റി. കൂടാതെ മാസം 5000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും എറണാകുളം ജില്ല ഭരണകൂടം വ്യക്തമാക്കുന്നുണ്ട്.

രാജേശ്വരിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു ഇതിന്റെ ചികിത്സകള്‍ക്കായി രാജേശ്വരിക്ക് ഒരുപാട് പണം ചിലവാക്കേണ്ടി വന്നു. അതിനിടെ കൂടെ കൂടിയ പലരും തന്നെ പറഞ്ഞ് പറ്റിച്ച് പണം കൈക്കലാക്കി എന്ന് രാജേശ്വരി പറയുന്നു. ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ട് പോയി സ്‌നേഹവും വിശ്വാസവും ഉറപ്പാക്കിയ ശേഷമാണ് പണം ആവശ്യപ്പെട്ടത്. ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അറിഞ്ഞിട്ടുള്ളതിനാല്‍ അവരെയെല്ലാം സഹായിച്ചുവെന്നും രാജേശ്വരി പറയുന്നു. ജിഷയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജോലി കിട്ടിയ സഹോദരി ദീപയ്‌ക്കൊപ്പമാണ് രാജേശ്വരി ഇപ്പോള്‍ താമസിക്കുന്നത്.

Written by admin

അതാണ് പാര്‍വതിയുടെ വൃത്തികെട്ട സ്വഭാവം, മക്കളോട് അനുകരിക്കരുതെന്ന് പറഞ്ഞു, ജയറാം

ഭർത്താവിന്റെ ജന്മദിനത്തിൽ ഫോട്ടോഷൂട്ടിനൊപ്പം അമ്മയാകാനൊരുങ്ങുന്നെന്ന സർപ്രൈസ് പുറത്തുവിട്ട് പ്രണിത