in

എടാ നോക്കെടാ…ദേ രതി ചേച്ചി… എന്ന് ആൾക്കൂട്ടത്തിൽ നിന്ന് പറയുന്നത് പലതവണ ഞാൻ കേട്ടിട്ടുണ്ട്; ശ്വേത മേനോൻ പറയുന്നു

ഇന്ത്യൻ സിനിമ ലോകത്തിന് ഒന്നും ആവശ്യമില്ലാതെ സുപരിചിതയായ താരമാണ് ശ്വേത മേനോൻ. നടിയായും മോഡലായും അവതാരകയായും എല്ലാം പ്രേക്ഷകർക്ക് സുപരിചിതയാണ് ശ്വേത. ഈ മേഖലകളിലൊക്കെ പ്രശസ്തി നേടുമ്പോഴും ഒട്ടനവധി വിവാദങ്ങളും വിമർശനങ്ങളും എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്.

ചില സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചതിന്റെ ഭാഗമായാണ് ശ്വേതയ്ക്കെതിരെ വിവാദങ്ങൾ ഉയർന്നതെങ്കിൽ താരത്തിന്റെ നിലപാടുകളെ ചൂണ്ടിക്കാട്ടിയാണ് വിമർശിക്കപ്പെട്ടത്. രതിനിർവേദം എന്ന സിനിമ പുറത്തിറങ്ങിയതോടെയാണ് മലയാളത്തിൽ ശ്വേതാ മേനോന്റെ പേര് ഏറെ സജീവമായി കേട്ടു തുടങ്ങിയത്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ വിമർശിക്കപ്പെട്ടു.

ഇതുതന്നെയാണ് കളിമണ്ണിലും പിന്നീട് സംഭവിച്ചത്. എന്നാൽ അവയെല്ലാം തന്റെ ജോലിയുടെ ഭാഗമാണ് എന്ന് വ്യക്തമാക്കി മറുപടി കൊടുക്കുകയായിരുന്നു ശ്വേത. ഇപ്പോഴും ശ്വേതാ മേനോന്റെ പേരിന് പിന്നാലെ രതിനിർവേദത്തിലെ കഥാപാത്രവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആളുകളിൽ നിന്നും തന്നെ കാണുന്നത് ആ കഥാപാത്രമായാണെന്നും താരം പറയുന്നു.

സിനിമയിലേക്ക് എത്തിയപ്പോഴും കുറേപ്പേര്‍ക്ക് അറിയേണ്ടിയിരുന്നത് രതിനിര്‍വ്വേദം എന്ന സിനിമയെ കുറിച്ചാണ്. സിനിമയുടെ രണ്ടാം ഭാഗം എപ്പോള്‍ ഇറങ്ങും എന്നാണ് പലരും ചോദിക്കുന്നത്. ഇത് കാണിച്ച് എനിക്ക് മെസ്സേജുകളും വരുന്നുണ്ട്. നിരവധി സ്‌റ്റോറി ലൈനുകളാണ് ഇതേ കുറിച്ച് ഇറങ്ങുന്നത്. ശ്വേത മേനോന്‍ എന്ന നടിയുടെ കരിയറിലെ തന്നെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു രതിനിര്‍വ്വേദം എന്ന ചിത്രത്തിലെ രതിചേച്ചി എന്ന കഥാപാത്രം.

സിനിമയുടെ ഷൂട്ടിന്റെ തുടക്ക സമയത്ത് ലൊക്കേഷന്റെ സമീപ പ്രദേശങ്ങളിലുള്ള കോളേജുകളിലെ ആൺകുട്ടികൾ ഒന്നും രണ്ട് മൂന്ന് ദിവസത്തേക്ക് കോളേജിൽ പോയിട്ടുണ്ടാവില്ല. കാരണം ഒട്ടുമിക്ക എല്ലാ ദിവസവും ഷൂട്ടിങ് സെറ്റിന്റെ നാലു ഭാഗത്തും വേറെ കോളേജ് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് ആണ് നടക്കുന്നതെന്ന് അറിയാമെങ്കിലും അതിന് ഇടയിൽ മറ്റ് എന്തൊക്കെയോ നടക്കുന്നു എന്നാണ് അവർ ധരിച്ചു വെച്ചിരുന്നത്.

ഷൂട്ടിന്റെ ബ്രേക്ക് സമയങ്ങളിൽ ഇടക്ക് ഭക്ഷണം കഴിക്കാനോ മറ്റോ ഞാൻ പുറത്തിറങ്ങിയാൽ എടാ നോക്കെടാ…ദേ രതി ചേച്ചി എന്ന് ആൾക്കൂട്ടത്തിൽ നിന്ന് ഉറക്കെ പലരും വിളിച്ചു പറയുന്നത് താൻ കേട്ടിട്ടുണ്ട്. സിനിമ പുറത്തിറങ്ങി 10 വർഷം പിന്നിടുമ്പോഴും സോഷ്യൽ മീഡിയയിൽ ഇന്നും ഇത്തരം കമൻറുകൾ കാണാൻ സാധിക്കും. കളിമണ്ണ് എന്ന സിനിമയിൽ ലൈവായി പ്രസവം ഷൂട്ട് ചെയ്തതാണ് വിവാദങ്ങൾക്ക് കാരണമായത്. എന്നാൽ ഈ വിവാദങ്ങളെയെല്ലാം ആളുകളുടെ ധാരണയില്ലായ്മയാണ് താരം കണക്കാക്കുന്നത്.

സിനിമ-സീരിയൽ ടെലിവിഷൻ രംഗങ്ങളിലും അതുപോലെ മോഡലിംഗ് രംഗങ്ങളിലും തിളങ്ങി നിൽക്കുന്നു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. 2014-ല്‍ പുറത്തിറങ്ങിയ ബ്ലെസ്സി സംവിധാനം ചെയ്ത ‘കളിമണ്ണ്’ എന്ന ചിത്രത്തിന് വേണ്ടി ശ്വേത പ്രസവം ലൈവായി ചിത്രീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രസവം ചിത്രീകരിച്ചതിന്റെ പേരിലുള്ള വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല.

കളിമണ്ണി’നു ശേഷമാണ് കേരളത്തിലെ പല ആശുപത്രികളിലും ഡെലിവറിക്ക് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും കൂടെ കയറാമെന്ന രീതി വന്നതെന്ന് തോന്നുന്നു. ഇതുവരെ ഒരു കുഞ്ഞിനും കിട്ടാത്ത ഭാഗ്യമാണ് സബൈനയ്ക്ക് ലഭിച്ചത്. എന്നും ഓര്‍ക്കാന്‍ ഞാന്‍ അവള്‍ക്ക് നല്‍കുന്ന സ്‌നേഹ സമ്മാനം. എന്നാണ്ശ്വേത അന്നും വിവാദങ്ങളോട് പ്രതികരിച്ചത്.

Written by Editor 5

ഗ്ലാമർ റോളാണ്.. ഇറക്കമില്ലാത്ത ഒരു ഷോർട്ട് ഡ്രസ്സ് ഇട്ടു വരാൻ പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ, ഓഡിഷന് പോയപ്പോഴുള്ള ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി നേഹ

ഗോവയിലെ സന്തോഷം വ്യത്യസ്തമായിരിക്കും; ഹോട്ട് ലുക്കിലുള്ള മാധുരിയുടെ ഗോവൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ