തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ രാജേഷ്. അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാറുള്ള ഐശ്വര്യ തെന്നിന്ത്യയിലെ ഒട്ടുമിക്കഭാഷകളിലും അഭിനയിച്ചു. ബാലതാരമായി സിനിമയിലെത്തിയ ഐശ്വര്യ പിന്നീട് നീതാന അവന് എന്ന ചിത്രത്തിലൂടെയാണ് മുതിര്‍ന്ന താരമായി അരങ്ങേറിയത്.
സണ്‍ ടിവിയിലെ അസതപോവധു യാരു എന്ന പ്രശസ്ത കോമഡി ഷോയില്‍ അവതാരകയായാണ് ഐശ്വര്യ തന്റെ കരിയര്‍ ആരംഭിച്ചത്. ദുല്‍ഖര്‍ സല്മാന് ചിത്രമായ ജോമോന്റെ സുവിശേഷങ്ങളിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ ഐശ്വര്യ പിന്നീട് നിവിൻപോളി നായകനായ സഖാവ് എന്ന ചിത്രത്തിലൂടെയും മലയാള സിനിമയിൽ ശ്രദ്ധേയമായി.
സുരാജ് വെഞ്ഞാറമൂട് നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിൻറെ തമിഴ് റീമേക്കിൽ നിമിഷയുടെ കഥാപാത്രമായി എത്തുന്നത് ഐശ്വര്യയാണ്. കാക്കാമുട്ടൈ എന്ന ചിത്രത്തിലൂടെ തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
റമ്മി, പന്നയാരും പത്മിനിയും എന്നീ സിനിമകളാണ് ഐശ്വര്യയുടെ കരിയറില്‍ നിര്‍ണായകമായത്. ആര്.പാര്‍ത്തിപന്റെ കഥൈ തിരൈകതൈ വാസനം ഇയക്കം എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലും തിരുഡന് പോലീസിലെ നായികയായും ഐശ്വര്യ പ്രത്യക്ഷപ്പെട്ടു. തുടർന്ന് അങ്ങോട്ട് തെന്നിന്ത്യൻ സിനിമയിൽ മാറ്റിനിർത്താൻ കഴിയാത്ത സാന്നിധ്യമായി ഐശ്വര്യ മാറി.
മികച്ച സിനിമകളുടെയും കഥാപാത്രങ്ങളുടെയും ഭാഗമാകാൻ ഐശ്വര്യയ്ക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചു. ഇപ്പോള്‍ തന്റെ പ്രണയകഥ പങ്കുവെച്ചിരിക്കുകയാണ്. അത്ര മനോഹരമായ ഒരു പ്രണയമായിരുന്നില്ല തന്റേത് എന്നാണ് ഐശ്വര്യ പറഞ്ഞത്.
ഹയര്‍ സെക്കണ്ടറി സ്കൂള്‍ പഠന കാലത്ത് തന്നെ പ്രണയത്തിന്റെ കയ്പ്പുനീര് കുടിക്കേണ്ടി വന്ന കഥയാണ് ഐശ്വര്യ വെളിപ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു പഠന കാലത്ത് ഒരു പയ്യനുമായി പ്രണയത്തിലായിരുന്നു ഐശ്വര്യ. എന്നാല്‍, ഈ പ്രണയം അധികകാലം മുന്നോട്ടു പോയില്ല. പ്രണയം മതിയാക്കി ഇരുവരും വേര്‍പിരിയുകയും ചെയ്തു. എന്നാൽ ഇതിനു പിന്നിലുള്ള കാരണം വളരെ ശക്തമായിരുന്നു.
ഐശ്വര്യയേട് പ്രണയം നടിച്ചപ്പോഴും അയാൾക്ക് മറ്റ് റിലേഷൻഷിപ്പുകളും ഉണ്ടായിരുന്നു. താരവുമായി പ്രണയിച്ചിരുന്നപ്പോള്‍ തന്നെ തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയെയും അയാൾ പ്രണയിച്ചിരുന്നു എന്ന് അറിഞ്ഞതോടെയാണ് ഐശ്വര്യ ഈ പ്രണയത്തില്‍ നിന്നും പിന്മാറുന്നത്. ഒരു പ്രണയ ത്കര്ച്ച ഉണ്ടാകുമ്പോള്‍ അതില്‍ നിന്നും കരകയറുക എന്നത് തന്നെ സംബന്ധിച്ച് ഏറെ പ്രയാസം നിറഞ്ഞതാണെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
ജീവിതത്തിൽ സ്കൂൾ പഠനകാലത്ത് ഉണ്ടായ പ്രണയം തകർത്തെറിഞ്ഞു പോകാൻ അനുവദിക്കാതെ തന്നെ കരിയറിലേക്ക് ഒരുപാട് ഉയരങ്ങൾ സഞ്ചരിക്കാൻ താരത്തിന് സാധിച്ചു. ഒരുപക്ഷേ പ്രണയ നൈരാശ്യം ആ ചെറിയ പ്രായത്തിൽ താഴത്തെ ബാധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ത്യൻ സിനിമ ലോകത്തിന് ഈ അതുല്യ പ്രതിഭയെ നഷ്ടമായേനെ.