മലയാളത്തിനും തമിഴിനും ഒരുപോലെ പ്രിയപ്പെട്ട നടിയാണ് സീത. സിനിമയ്ക്ക് പുറമേ സീരിയലിലും അഭിനയിക്കുന്ന നടി നിര്‍മാതാവ് കൂടിയാണ്. 1985 മുതല്‍ അഭിനയത്തില്‍ സജീവമായ നടി രണ്ട് തവണ വിവാഹിതയായെങ്കിലും രണ്ടും വേര്‍പിരിഞ്ഞു. 1990ലായിരുന്നു നടൻ പാര്‍ഥിപനും സീതയുമായുള്ള വിവാഹം.
2001ല്‍ വേര്‍പിരിഞ്ഞ ശേഷം സിനിമയില്‍ സജീവമായ സീത 2010 ല്‍ ടെലിവിഷന്‍ അവതാരകനായ സതീഷുമായി ജീവിക്കാന്‍ തുടങ്ങി. സീത ചെന്നൈയിലാണ് താമസം. സിനിമയിലൂടെ എത്തിയ അവര്‍ അവതാര, നിര്‍മാതാവ് എന്നി നിലകളിലും പ്രശസ്തയാണ്. പത്ത് വര്‍ഷത്തിന് മുകളില്‍ സീതയും പാര്‍ഥിപനും ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോയെങ്കിലും 2001 ല്‍ വേര്‍പിരിഞ്ഞു.
ഇപ്പോഴിതാ പാര്‍ഥിപനുമായിട്ടുള്ള പ്രണയ കാലത്തെ കുറിച്ചും വിവാഹത്തിന് ശേഷമുള്ള ജീവിതത്തെ പറ്റിയും സീത പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. പ്രണയം ആദ്യം തുറന്ന് പറഞ്ഞത് സീതയാണെന്ന് പല അഭിമുഖങ്ങളിലും പാര്‍ഥിപന്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല സീതയുടെ അമിത പ്രതീക്ഷകളാണ് തങ്ങളുടെ ദാമ്പത്യം തകരാന്‍ കാരണമെന്ന് പാര്‍ഥിപന്‍ പറഞ്ഞതും തെറ്റാണെന്നാണ് സീതയിപ്പോള്‍ പറയുന്നത്. തന്നെക്കുറിച്ച് പാര്‍ഥിപന്‍ പറഞ്ഞതൊക്കെ കള്ളമാണെന്ന് നടി വെളിപ്പെടുത്തുകയാണ് ഇപ്പോൾ.
‘ഞങ്ങള്‍ രണ്ട് പേരുടെ മനസ്സിലും പ്രണയം ഉണ്ടായിരുന്നെന്നത് സത്യമാണ്. ഇല്ലന്നൊന്നും പറയാന്‍ പറ്റില്ല. പക്ഷെ അത് എന്നെ കൊണ്ട് ആദ്യം പറയിപ്പിച്ചതാണ്. ഞാന്‍ പാര്‍ഥിപനെ എപ്പോള്‍ വിളിച്ചാലും, ‘ആ മൂന്ന് വാക്ക് (ഐ ലവ് യു) എപ്പോള്‍ പറയും എന്ന് ചോദിക്കും. പ്ലീസ് ആ വാക്ക് ഒന്ന് പറയൂ, എന്ന് അദ്ദേഹം പറഞ്ഞ് കൊണ്ടേയിരിക്കും. പക്ഷെ അതെന്തോ എനിക്ക് ഉള്ളില്‍ നിന്ന് വന്നില്ല. മൂന്നാല് ആഴ്ചകളോളം കഴിഞ്ഞിട്ടാണ് ഞാനത് പറയുന്നതെന്ന്’, സീത പറഞ്ഞു.
അങ്ങനൊരു ദിവസം സംസാരത്തിനിടയില്‍ എന്റെ വായില്‍ നിന്നും ഐ ലവ് യൂ എന്ന വാക്ക് വന്ന് പോയി. ആദ്യമായി ഞാന്‍ അങ്ങനെ പറഞ്ഞത് ലൈന്‍ ഫോണിലൂടെ എന്റെ അച്ഛന്‍ കേട്ടു. അങ്ങനെ തുടക്കം മുതലേ അതൊരു വഴക്കായി മാറി. ഞങ്ങള്‍ വേര്‍പിരിഞ്ഞതിന് ശേഷവും ഞാനാണ് ഇഷ്ടം പറഞ്ഞതെന്നാണ് അദ്ദേഹം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാണ് ദാമ്പത്യം തകര്‍ന്നത് എന്ന് അദ്ദേഹം പറയുന്നതിനോട് ഞാന്‍ യോജിക്കുന്നു. ഞാന്‍ വളരെ ശരാശരിയായിട്ടുള്ള പെണ്‍കുട്ടിയായിരുന്നു. മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്നും വന്നതാണ്. പണവും സ്വത്തുമൊന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്റെ പുരുഷന്‍ എനിക്ക് മാത്രമെന്ന് ഒരു സിനിമയില്‍ സുഹാസിനി പാടിയിട്ടുണ്ട്. അത് മാത്രമേ ഞാനും ആഗ്രഹിച്ചുള്ളു. ഭര്‍ത്താവില്‍ നിന്നും സ്‌നേഹം കൂടുതല്‍ കിട്ടണമെന്ന് ഞാന്‍ ആഗ്രഹിച്ചു.