in

അനിയന്‍ കുഞ്ഞായിരുന്നപ്പോള്‍ വാപ്പ ഉമ്മയെ ഉപേക്ഷിച്ചു പോയതാണ്, ജീവിതം തുറന്ന് പറഞ്ഞ് ഷിയാസ് കരീം

മലയാളം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ തിളങ്ങുന്ന താരമാണ് ഷിയാസ് കരീം. മോഡലിംഗിലൂടെയാണ് താരം തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ബിഗ്‌ബോസിലും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. സഹോദരന്‍ നിബാസും പരിപാടിയില്‍ ഷിയാസിനൊപ്പം പങ്കെടുത്തിരുന്നു.

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വ്യക്തി ഉമ്മയാണ് എന്നാണ് ഷിയാസും അനുജന്‍ നിബാസും പറയുന്നത്. ഞങ്ങളെ നോക്കാന്‍ വേണ്ടി ഉമ്മ അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്. എനിക്ക് ഓര്‍മ വച്ച നാള്‍ മുതല്‍ ഉമ്മ ഞങ്ങള്‍ക്ക് വേണ്ടി ജോലിക്ക് പോകുന്നതും കഷ്ടപ്പെടുന്നതും ഒക്കെയാണ് കണ്ടത്. വാപ്പ എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഒരു ബ്രാന്റ് നെയിം മാത്രമാണ്. വാപ്പ ഉമ്മയെ വിട്ടിട്ട് വേറെ കല്യാണം കഴിച്ച് പോയതാണ്. ഇപ്പോള്‍ സുഖമായി ജീവിയ്ക്കുന്നു. അന്ന് നിബാസ് വളരെ ചെറുതാണ്. വാപ്പ ഇട്ടിട്ട് പോയതില്‍ ഞങ്ങള്‍ക്ക് വലിയ വിഷമം ഒന്നുമില്ല. ദേഷ്യവും വിദ്വേഷവും അതും ഇല്ല. ഇടയ്ക്ക് വാട്സാപ്പില്‍ എല്ലാം മെസേജ് അയക്കാറുണ്ട്.

ഉമ്മ പണ്ട് ഞങ്ങളെ സ്‌കൂളില്‍ വിടുന്ന കാഴ്ചയൊക്കെ ഇപ്പോഴും ഓര്‍മയുണ്ട്. കുളിച്ച് നനഞ്ഞ മുടിയോടെ പാത്രവുമായി പിന്നാലെ ഓടി വരുന്ന ഉമ്മയെ കുറിച്ച് പറയുമ്പോള്‍ ഷിയാസ് വികാരഭരിതനായി. ചില സിനിമകളില്‍ എല്ലാം അത്തരം സീനുകള്‍ കാണുമ്പോള്‍ ഉമ്മയെ ഓര്‍ത്ത് പോകും എന്ന് ഷിയാസ് പറഞ്ഞു

ഒരുപാട് പെണ്‍കുട്ടികളോട് എനിക്ക് ഇഷ്ടം തോന്നിയിട്ടുണ്ട് എങ്കിലും, രണ്ട് മൂന്ന് പെണ്‍കുട്ടികളെ പ്രണയിച്ചിട്ടുണ്ട് എങ്കിലും ഇപ്പോള്‍ ജീവിതത്തില്‍ ഒറ്റ ഒരു സ്ത്രീ മാത്രമേയുള്ളൂ, അത് എന്റെ ഉമ്മയാണ് എന്നാണ് ഷിയാസ് കരീം പറഞ്ഞത്. ഷിബാസും അതേ അഭിപ്രായനാണ്. കൈയ്യിലെ മോതിരം സമ്മാനിച്ച പെണ്ണ് ആരാണ് എന്ന് ചോദിച്ചപ്പോള്‍ അത് എന്റെ ഉമ്മയാണ് എന്നായിരുന്നു ഷിബാസ് പറഞ്ഞത്. മലയാളം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ തിളങ്ങുന്ന താരമാണ് ഷിയാസ് കരീം. മോഡലിംഗിലൂടെയാണ് താരം തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ബിഗ്‌ബോസിലും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. സഹോദരന്‍ നിബാസും പരിപാടിയില്‍ ഷിയാസിനൊപ്പം പങ്കെടുത്തിരുന്നു.

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വ്യക്തി ഉമ്മയാണ് എന്നാണ് ഷിയാസും അനുജന്‍ നിബാസും പറയുന്നത്. ഞങ്ങളെ നോക്കാന്‍ വേണ്ടി ഉമ്മ അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്. എനിക്ക് ഓര്‍മ വച്ച നാള്‍ മുതല്‍ ഉമ്മ ഞങ്ങള്‍ക്ക് വേണ്ടി ജോലിക്ക് പോകുന്നതും കഷ്ടപ്പെടുന്നതും ഒക്കെയാണ് കണ്ടത്. വാപ്പ എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഒരു ബ്രാന്റ് നെയിം മാത്രമാണ്. വാപ്പ ഉമ്മയെ വിട്ടിട്ട് വേറെ കല്യാണം കഴിച്ച് പോയതാണ്. ഇപ്പോള്‍ സുഖമായി ജീവിയ്ക്കുന്നു. അന്ന് നിബാസ് വളരെ ചെറുതാണ്. വാപ്പ ഇട്ടിട്ട് പോയതില്‍ ഞങ്ങള്‍ക്ക് വലിയ വിഷമം ഒന്നുമില്ല. ദേഷ്യവും വിദ്വേഷവും അതും ഇല്ല. ഇടയ്ക്ക് വാട്സാപ്പില്‍ എല്ലാം മെസേജ് അയക്കാറുണ്ട്.

ഉമ്മ പണ്ട് ഞങ്ങളെ സ്‌കൂളില്‍ വിടുന്ന കാഴ്ചയൊക്കെ ഇപ്പോഴും ഓര്‍മയുണ്ട്. കുളിച്ച് നനഞ്ഞ മുടിയോടെ പാത്രവുമായി പിന്നാലെ ഓടി വരുന്ന ഉമ്മയെ കുറിച്ച് പറയുമ്പോള്‍ ഷിയാസ് വികാരഭരിതനായി. ചില സിനിമകളില്‍ എല്ലാം അത്തരം സീനുകള്‍ കാണുമ്പോള്‍ ഉമ്മയെ ഓര്‍ത്ത് പോകും എന്ന് ഷിയാസ് പറഞ്ഞു

ഒരുപാട് പെണ്‍കുട്ടികളോട് എനിക്ക് ഇഷ്ടം തോന്നിയിട്ടുണ്ട് എങ്കിലും, രണ്ട് മൂന്ന് പെണ്‍കുട്ടികളെ പ്രണയിച്ചിട്ടുണ്ട് എങ്കിലും ഇപ്പോള്‍ ജീവിതത്തില്‍ ഒറ്റ ഒരു സ്ത്രീ മാത്രമേയുള്ളൂ, അത് എന്റെ ഉമ്മയാണ് എന്നാണ് ഷിയാസ് കരീം പറഞ്ഞത്. ഷിബാസും അതേ അഭിപ്രായനാണ്. കൈയ്യിലെ മോതിരം സമ്മാനിച്ച പെണ്ണ് ആരാണ് എന്ന് ചോദിച്ചപ്പോള്‍ അത് എന്റെ ഉമ്മയാണ് എന്നായിരുന്നു ഷിബാസ് പറഞ്ഞത്.