in

49 ദിവസം ജയിലിൽ, സെലിബ്രിറ്റിയാണെന്നുള്ള ചെറിയ പരിഗണന തന്നു, കിടന്നതും ഭക്ഷണവും എല്ലാം മറ്റെല്ലാവരെയും പോലെ; ജീവിതത്തിൽ നേരിടേണ്ടി വന്ന ചതിക്കുഴികളെ കുറിച്ച് നടി ശാലു മേനോൻ തുറന്ന് പറയുന്നു

നൃത്തത്തിലും സീരിയലുകളിലും സിനിമയിലും മികവ് തെളിയിച്ച നടിയാണ് ശാലു മേനോന്‍. കിടിലന്‍ ഫോട്ടോഷൂട്ടൊക്കെ നടത്തി ആരാധകരുടെ പ്രശംസ നേടിയെടുത്ത് വലിയ തിരിച്ചു വരവാണ് താരം നടത്തിയിരിക്കുന്നത്.

അഭിനയ ജീവിതത്തില്‍ വളര്‍ന്നു വരുന്ന കാലത്ത് തന്നെയാണ് ശാലു മേനോന്‍ ജയില്‍ വാസം അനുഭവിച്ചത്. അതും സോളാര്‍ തട്ടിപ്പുക്കേസിലാണ് ശാലു മേനോനെ പോലീസ് അറസ്റ്റ് ചെയ്തത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ ശാലു മേനോന്‍ 49 ദിവസം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.

താന്‍ ജയിലില്‍ കിടന്ന ദിവസങ്ങളെ കുറിച്ച് പങ്കുവെയ്ക്കുകയാണ് ഇപ്പോള്‍. ഒരു അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. 49 ദിവസം ജയിലില്‍ കിടന്നു. അത് ഭയങ്കരമായ അനുഭവമായിരുന്നു. സിനിമകളിലും സീരിയലിലുമൊക്കെയാണ് ജയിലിനെ കുറിച്ച് കണ്ടിട്ടുള്ളത്.

എന്റെ വീട്ടില്‍ സ്ത്രീകള്‍ മാത്രേയുള്ളു. ഞാനും അമ്മയും അമ്മൂമ്മയുമാണ് വീട്ടിലുള്ളത്. അറസ്റ്റ് നടക്കും നടക്കും എന്നൊക്കെ വാര്‍ത്ത കണ്ടിരുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ പേടിക്കേണ്ടതില്ലല്ലോ എന്ന രീതിയിലാണ് ഞാന്‍ നിന്നത് പിന്നെ അറസ്റ്റ് ചെയ്യുന്നു, ജയിലില്‍ പോവുന്നു തുടങ്ങി എല്ലാം പെട്ടെന്നാണ് നടന്നത്.

ജയിലില്‍ ചെല്ലുമ്പോള്‍ അവിടെയുള്ള ജയില്‍വാസികളൊക്കെ എന്നെ നോക്കുന്നു. ആ സമയത്ത് സീരിയലില്‍ സജീവമായി നില്‍ക്കുന്നത് കൊണ്ട് എല്ലാവര്‍ക്കും അറിയാം,’ ശാലു മേനോന്‍ പറഞ്ഞു. ‘കിടക്കുന്നതൊക്കെ എല്ലാവരെയും പോലെ പായയില്‍ തന്നെയാണ്. തലയണ ഉണ്ടാവില്ല. ജയിലില്‍ വരുന്നവരൊക്കെ തെറ്റ് ചെയ്തിട്ടാണെന്നാണല്ലോ.

ഭക്ഷണവും അതുപോലെ എല്ലാവരും ഒന്നിച്ച് ക്യൂ നിന്ന് വാങ്ങണം. സൂപ്രണ്ടിന്റെ റൂമിന്റെ അടുത്ത് തന്നെയൊരു റൂമിലായിരുന്നു ഞാന്‍. എന്റെ കൂടെ അധികം ആളുണ്ടായിരുന്നില്ല. ബാക്കിയെല്ലാം ഒരുപോലെ ആയിരുന്നു,’ ശാലു മേനോന്‍ കൂട്ടിച്ചേര്‍ത്തു. ജയിലിലെ ആളുകളൊക്കെ പല സ്വഭാവക്കാരാണ്. സ്നേഹത്തോടെ പെരുമാറിയവരുണ്ട്. എന്റെ അടുത്ത് കൂടുതല്‍ പേരും സ്നേഹത്തിലാണ് സംസാരിച്ചത്.

ഓരോരുത്തരും അവരുടെ വിഷമങ്ങളൊക്കെ പങ്കുവെച്ചു. ഇതിന്റെയൊന്നും സത്യാവസ്ഥ നമുക്കും അറിയില്ല. സ്വന്തം മകന്‍ അമ്മയെ മോഷണക്കുറ്റം ആരോപിച്ച് ജയിലാക്കിയ കഥ വരെ കേട്ടു. ആദ്യത്തെ ഒരാഴ്ച വലിയ ബുദ്ധിമുട്ടായിരുന്നു. അവിടെ കിടക്കാനും മറ്റുമൊക്കെ പ്രശ്നമായി. സെലിബ്രിറ്റിയാണെന്നുള്ള പരിഗണന തന്നു. വലിയ സംഭവമായിട്ടല്ല, ടോയ്ലെറ്റ് ഉപയോഗിക്കാനൊക്കെ അകത്ത് തന്നെ സൗകര്യം ഒരുക്കി തന്നു.

വിഷമം ആയിരുന്നു മുന്നോട്ടുളള ജീവിതം എങ്ങനെ എന്നതായിരുന്നു ചിന്ത. ഡാന്‍സ് ,അഭിനയം എല്ലാം പാതിവഴിയില്‍ ആകുമോ എന്നും ചിന്തിച്ചു. പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ബോള്‍ഡാവണമെന്ന് തീരുമാനിച്ചു. പുറത്തിറങ്ങി കഴിയുന്ന കാര്യങ്ങളെ പറ്റിയാണ് ഞാന്‍ ചിന്തിച്ചത്.

പിന്നെ പിന്നെ ബോള്‍ഡായി മുന്നോട്ട് പോവാമെന്ന് കരുതി. അമ്മയും അമ്മൂമ്മയും അമ്മയുടെ സഹോദരനുമാണ് ഈ സമയത്ത് കൂടെ നിന്നത്. അതല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല. ജയിലില്‍ നിന്നും ഇറങ്ങിയതിന് ശേഷം പലരും വന്നു. ആത്മാര്‍ഥമായി കൂടെ നിന്നത് ആരൊക്കെയാണെന്ന് ഈ സാഹചര്യത്തില്‍ തിരിച്ചറിയാന്‍ പറ്റിയതെന്ന് താരം പറഞ്ഞു.

അതേസമയം സരിത എസ് നായരെ കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് അറിയില്ലായിരുന്നു സരിത എന്ന വ്യക്തിയെ, സരിത എന്ന വ്യക്തി എന്റെ വീട്ടില്‍ വന്നിരുന്നു. പക്ഷേ സരിതയായിട്ടല്ലായിരുന്നു. ലക്ഷ്മി എന്ന പേരില്‍ സ്റ്റുഡന്റ് ആയിട്ടാണ് വന്നത്. ഫോം ഫില്‍ ചെയ്ത് എനിക്ക് ദക്ഷിണ തന്ന് ഡാന്‍സ് പഠിക്കാനായി ചേര്‍ന്നു.

അതിനു ശേഷം ഒരു ദിവസം മാത്രം ഡാന്‍സ് ക്ലാസില്‍ വന്നു പോയി. പിന്നീട് കേസ് സമയത്താണ് ഈ ഒരു വ്യക്തിയാണ് സരിതാ നായര്‍ എന്നും ഡാന്‍സ് പഠിക്കാന്‍ വന്നത് ഇതിനായിരുന്നു എന്നും ശാലു മേനോന്‍ പറഞ്ഞു. പിന്നീട് കോടതിയില്‍ കാണുന്നു ജയിലില്‍ അടുത്തടുത്ത റൂമുകളിലായിരുന്നു. അല്ലാതെ യാതൊരു വിവരവും സരിതയെ കുറിച്ച് അറിയില്ലായിരുന്നു എന്നും ശാലു മേനോന്‍ പറഞ്ഞു.

Written by Editor 3

എനിക്ക് അത് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു, അമ്പതാം വയസിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി സിത്താര..!

അഭിനയം നിർത്താനുണ്ടായ കാരണം ആദ്യമായി തുറന്ന് പറഞ്ഞ് ജ്വാലയായി എന്ന പരമ്പരയിലെ പ്രേക്ഷകരുടെ സ്വന്തം സോഫിയായി പ്രിയങ്കരിയായ സംഗീത മോഹൻ