സുരേഷ് ഗോപിക്കെതിരായ ട്രോളുകളില്‍ പ്രതികരണവുമായി മകന്‍ ഗോകുല്‍ സുരേഷ് രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഒരു ട്രോളിന് ഗോകുല്‍ മറുപടിയുമായെത്തിയത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
എന്നാല്‍, തഗ്ലൈഫ് മോഡിലല്ല താന്‍ ആ കമന്റ് ചെയ്തതെന്നും ഭയങ്കര വേദനയോടെയായിരുന്നുവെന്നും ഗോകുല്‍ പറഞ്ഞിരുന്നു. പാപ്പന്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഗോകുല്‍ മനസ് തുറന്നത്.
‘അര്‍ധരാത്രി 12.30നാണ് ആ ട്രോള്‍ കണ്ടത്. വെളുപ്പിനെ 4.30 വരെ അതും പിടിച്ചോണ്ടിരുന്നു. എനിക്ക് റിയാക്റ്റ് ചെയ്യണമായിരുന്നു. എനിക്ക് പുള്ളീടെ വീട്ടില്‍ പോയി പുള്ളിയെ ഇടിക്കണമായിരുന്നു. അതാണ് എന്റെ മനസില്‍ വന്നത്. പക്ഷേ അത് എനിക്ക് ചെയ്യാന്‍ പറ്റില്ല’ എന്നായിരുന്നു ഗോകുല്‍ പറഞ്ഞത്.
ഇതിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുകയാണ് മോഡല്‍ രശ്മി ആര്‍ നായര്‍. തന്തയെ പോലെ തന്നെ പൊട്ടനാണ് എന്നാല്‍ അതിന്റെ ഒരഹങ്കാരവുമില്ല എന്ന തലക്കെട്ടോടു കൂടിയാണ് ഗോകുല്‍ സുരേഷിന്റെ വാക്കുകളുടെ സ്‌ക്രീന്‍ ഷോട്ടിട്ട് രശ്മി പോസ്റ്റ് ചെയ്തത്. രണ്ടാമത്തെ പോസ്റ്റിലാകട്ടെ സംഘികൾക്കെതിരെയാണ് പരാമർശം.
സംഘി എന്നത് സഹജീവികളോട് വർഗീയമായ വെറുപ്പും പകയും മാത്രമുള്ള ഒരു പ്രത്യേക തരം വിഷ ജീവി വർഗമാണ് അതിൽ നല്ല സംഘി ചീത്ത സംഘി സിനിമാ നടനായ സംഘി നിരീക്ഷക സംഘി ചാരിറ്റി ചെയ്യുന്ന സംഘി എന്നൊന്നും ഇല്ല .
ശബരിമല കലാപത്തിന് റോഡിൽ ഒക്കെ ഇറങ്ങിയിരുന്ന ചരടും കെട്ടി ഹാൻസും വച്ച് മാല പൊട്ടിക്കാനും കഞ്ചാവ് വിൽക്കാനും പോകുന്ന സുമേഷ് കാവിപ്പടയും ഐപിഎസ് ഒക്കെ ഉണ്ടായിരുന്ന സംസ്ഥാന പോലീസ് മേധാവി ആയിരുന്ന സെൻകുമാറും സംഘി തന്നെയാണ് . സിനിമയിൽ ഒക്കെ അഭിനയിക്കുന്ന സുരേഷ് ഗോപിയും മോനും ഇതിൽ നിന്നും ഒരു വത്യാസവും ഇല്ല.
സുമേഷ് കാവിപ്പട ആയാലും ലസിത പാലയ്ക്കൽ ആയാലും അഹാനാ കൃഷ്ണകുമാർ ആയാലും പന്തളം ശ്രീജിത്ത് ആയാലും സുരേഷ് ഗോപി എല്ലാം ഒരേ ബൗദ്ധിക നിലവാരമുള്ള വിഷ ജീവികൾ ആണ് . തൊലിക്കട്ടി കുറവുള്ള ചിലർ സംഘിയാണ് എന്ന് പരസ്യമായി സമ്മതിക്കില്ല എന്ന് മാത്രം ഗോപിയുടെ കാര്യത്തിൽ ആണെങ്കിൽ ആ കട്ടി കുറവും ഇല്ല.
നിരവധി പേര്‍ രശ്മിയുടെ പോസ്റ്റിന് കമന്റുമായെത്തി. സുരേഷ് ഗോപി എന്ന മനുഷ്യന്‍ പൊട്ടനായതുകൊണ്ടാണ് അദ്ദേഹം ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആയതും രാജ്യസഭയില്‍ എത്തിയതെന്നുമായിരുന്നു ഒരാളുടെ കമന്റ്.
ഓവര്‍ ഇമോഷണല്‍ പ്രകൃതങ്ങളാണെന്നേയുള്ളു….
രണ്ടും.. കടിക്കില്ല, ശരിക്കും പറഞ്ഞത് സത്യമാണോ??കമ്മികളിലും കൊങ്ങികളിലും ഇല്ലേ ഈ പറഞ്ഞ പോലത്തെ ആള്‍ക്കാര്‍? അതിലെ പോരായ്മകള്‍ ഇതുപോലെ എടുത്തു പറയാനുള്ള ധൈര്യം നിങ്ങള്‍ക്ക് ഉണ്ട് എന്നും വരും ദിവസങ്ങളില്‍ അതും ഇതുപോലെ പോസ്റ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു,
പക്ഷെ, സുരേസ് കോവി നോട്ടീസടിച്ചു ചിലരെ സഹായിക്കും സംഘി പരിവേഷം മാറിക്കിട്ടാന്‍.. അതുകണ്ടു നിഷ്പക്ഷത നടിക്കുന്നവന്മാര്‍ കോവിക്കു ജയ് വിളിക്കും, ഏതെങ്കിലും ഒരു സംഘിയുടേയോ നേതാക്കന്‍മാരെയോ നിങ്ങള്‍ മഴക്കെടുതിയില്‍ കണ്ടോ. ഒരു പോസ്റ്റ് എങ്കിലും കണ്ടോ? അതാണ് അങ്ങനെയാണ് അവര്‍.
എന്തിനും ഏതിനും കേരളത്തെ കുറ്റം പറയുന്ന ഒരു കേന്ദ്ര മന്ത്രിയുണ്ട്. എവിടെ ഈ സമയത്ത് കാണില്ല. ചുംബന സമരനായികയ്ക്ക് അക്ബര്‍ ആവശ്യപ്പെട്ടത് എണ്‍പതിനായിരം രൂപ; ‘ഓപ്പറേഷന്‍ ബിഗ് ഡാഡി’ വില പേശി ഉറപ്പിച്ചത് അറുപതിനായിരം രൂപയ്ക്ക്; കന്യകമാരായ മൈനര്‍ പെണ്‍കുട്ടിക്ക് വില ഒന്നര ലക്ഷം രൂപ;
ഭാര്യയുടെ അല്‍പ സ്നാന വസ്ത്രം ധരിച്ച ന ഗ്ന ഫോട്ടോകള്‍ അപ് ലോഡ് ചെയ്ത് പ്രതിച്ഛായ ഒരുക്കി ഭര്‍ത്താവും; കൊച്ചു സുന്ദരികളെ തേടി എത്തിയത് സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് മല്ലൂസില്‍; രാഹുല്‍ പശുപാലനും രശ്മി നായര്‍ക്കും കുരുക്കായി പോക്സോ വകുപ്പും. തുടങ്ങി സമ്മിശ്ര പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്.
സുരേഷ് ഗോപിയുടെയും സിംഹവാലന്‍ കുരങ്ങിന്റെയും ഫോട്ടോകള്‍ ചേര്‍ത്തുവെച്ച് ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്നായിരുന്നു ഒരാളുടെ കുറിപ്പ്. ‘ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും’ എന്നായിരുന്നു ഇതിന് ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി.