in

ഒരു സമയത്ത് ഷക്കീലയേക്കാൾ തരംഗം സൃഷ്ടിച്ച നടി, സൂപ്പർതാര ചിത്രങ്ങളിലൂടെ കടന്നു വന്ന മറിയയുടെ ജീവിതം ഇങ്ങനെ

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് ചിത്രങ്ങളില്‍ അഭിനയിച്ച ഒരു നടി ഇന്ന് സിനിമയില്‍ നിന്നും അപ്രത്യക്ഷമാണ്. ഒരു കാലത്ത് ഷക്കീലയേക്കാള്‍ തംരംഗം സൃഷ്ടിച്ച മറിയയാണ് ആ നടി. മറിയയെ കുറിച്ച് ഒരു ആരാധകന്‍ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

കൊച്ചിയില്‍ പത്ത് വര്‍ഷം ഇന്ത്യന്‍ നേവി പെറ്റി ഓഫീസറായി സേവനമനുഷ്ഠിച്ച ഡിക്രൂസ് മേട്ടുപ്പാളയത്തേക്ക് കുടുംബം പറിച്ചുനടുന്നതോടെയാണ് കഥയില്‍ ട്വിസ്റ്റ് വരുന്നത്… ഡിക്രൂസ് – ജൂഡി ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കള്‍. മൂത്തവള്‍ മറിയ കലാകായിക മത്സരങ്ങളില്‍ മിടുക്കിയായിരുന്നു.. പഠനത്തിലും അതിസമര്‍ഥ.. ഇളയവള്‍ ക്രിസ്റ്റീന.ജൂഡി കൊല്ലംകാരിയായിരുന്നു. ഡിക്രൂസ് കൊച്ചിക്കാരനും.

ഡിക്രൂസിന് കുടുംബം മുന്നോട്ടു കൊണ്ടുപോകാന്‍ ഒരു തൊഴില്‍ അത്യാവശ്യമായിരുന്നു. വിക്കോസ് എന്ന കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി കിട്ടിയപ്പോള്‍ കുടുംബം സന്തോഷിച്ചു. മൂത്ത മകള്‍ മറിയക്കായിരുന്നു ഏറെ ആഹ്ലാദം.വിക്കോസിലെ ജീവനക്കാരുടെ ക്ലബ്ബില്‍ വാരാന്ത്യത്തില്‍ നാടകങ്ങള്‍ ഉണ്ടാവാറുണ്ട്. അതില്‍ അഭിനയിക്കാം. വരുമാനത്തിനും പ്രസിദ്ധിക്കും വേറെവിടെയും പോകേണ്ടതില്ല..

മറിയയുടെ ആഗ്രഹം പോലെ കാര്യങ്ങള്‍ നീങ്ങി. നാടകാഭിനയവും നൃത്തവുമൊക്കെയായി പത്താം ക്ലാസില്‍ വച്ചേ അവര്‍ക്കങ്ങനെ ഒരു താരപരിവേഷമായി.. ഉതവും കരങ്ങള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് മേട്ടുപ്പാളയത്ത് നടക്കുകയാണ്. കമ്പനിയിലെ ഒരു സ്റ്റാഫ് ഷൂട്ടിംഗ് കാണാന്‍ വന്ന മറിയയെ സംവിധായകന് പരിചയപ്പെടുത്തി. അന്നവര്‍ പത്താം ക്ലാസിലാണ്. കുറേ സ്റ്റില്ലുകള്‍ എടുത്ത് മറിയ തിരിച്ചു പോന്നു.

ആ സംഭവം അവിടെ മറന്നു.ആറുമാസം കഴിഞ്ഞപ്പോള്‍ ചെന്നൈയില്‍ എത്താന്‍ പറഞ്ഞു കൊണ്ട് ഒരു സന്ദേശം ലഭിച്ചു.ദ്വാരകീഷിന്റെ പടം ഗൗരി കല്യാണത്തില്‍ നായികയായി അങ്ങനെ സിനിമാ ത്തുടക്കമായി.ഹര്‍ഷവര്‍ദ്ധനായിരുന്നു മറിയയുടെ നായകന്‍. തരളേ നന്ന മഹ എന്നൊരു കന്നടച്ചിത്രത്തില്‍ക്കൂടി നായികയായതിനു ശേഷം അവര്‍ പoനത്തില്‍ ശ്രദ്ധ കേന്ദ്രികരിച്ചു.

പ്രിയദര്‍ശന്റെ മിന്നാരത്തിന്റെ ഷൂട്ടിംഗ് ഊട്ടി മേട്ടുപാളയം ഭാഗത്തായിരുന്നു. അന്ന് മറിയ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. മിന്നാരത്തിലെ നവവധുവിന്റെ വേഷം മാതൃഭാഷയോടുള്ള മമത കൊണ്ടാണ് അവര്‍ സ്വീകരിച്ചത്. മിന്നാരത്തിനു ശേഷം ചെറുതും വലുതുമായ വേഷങ്ങള്‍ അവരെ തേടി എത്തിക്കൊണ്ടിരുന്നു. കമ്പോളത്തില്‍ നായികയായി പ്രമോഷന്‍. മാന്ത്രികം, നിര്‍ണയം,കാലാപാനി എന്നിവയിലെ കൊച്ചു വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. പല്ലാവൂര്‍ ദേവനാരായണന്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, മേഘം,ഉദയപുരം സുല്‍ത്താന്‍ എന്നീ ചിത്രങ്ങളില്‍ ചന്ദ്രനുദിക്കുന്നതിലെ മറിയയുടെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം മികച്ചതായിരുന്നു.

സിനിമ ഉപജീവനമാര്‍ഗമാക്കാന്‍ മറിയ ആഗ്രഹിച്ചില്ല. ഗവണ്‍മെന്റ് ജോലിയായിരുന്നു ഉന്നം. ലൊക്കേഷനുകളില്‍ അക്കാലം ഒരു കെട്ട് പുസ്തകങ്ങളുമായാണ് മറിയ എത്തിയിരുന്നത്. ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ അവര്‍ എം എ ബിരുദം നേടി.

ഉദയപുരം സുല്‍ത്താനില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രശസ്ത തിരക്കഥാകൃത്തുവഴി കാതര എന്ന ചിത്രത്തിലേക്ക് മറിയ കരാറാവുന്നത്.ഹൈലൈറ്റ് ക്രിയേഷന്റെ ബാനറില്‍ ബെന്നി പുളിക്കല്‍ സംവിധാനം ചെയ്ത കാതരയില്‍ ടൈറ്റില്‍ വേഷമാണ്. മൂന്നാറില്‍ ഒരുങ്ങിയ ഈ സിനിമയില്‍ ഷക്കീലയുമുണ്ടായിരുന്നു.പക്ഷെ കുട്ടന്‍, യതീന്ദ്രന്‍ എന്നീ ചെറുപ്പകാരെ ലഹരിപിടിപ്പിക്കുന്ന സൗന്ദര്യമായി കാതരയില്‍ മറിയ സ്‌കോര്‍ ചെയ്തു. ചിത്രം 2000 ലെ ഹിറ്റുകളിലൊന്ന്.ജയന്‍ പൊതുവാളിന്റെ ഉണ്ണിമായയിലും മറിയയ്ക്ക് ടൈറ്റില്‍ വേഷം ലഭിച്ചു.

കാതരയ്ക്കു പിറകെ ഉണ്ണിമായയും റിലീസായി. അതും ഹിറ്റ്.ജോഷിയുടെ രാസലീലയില്‍ സാലിയായി അഭിനയിക്കുമ്പോഴാണ് ആദ്യമായി തന്റെ സിനിമകളുടെ ഇമ്പാക്ട് മറിയ തിരിച്ചറിയുന്നത്.ആ ലൊക്കേഷനില്‍ ആലീസ് എന്ന ഇതര നായികയായി ഷക്കീലയുമുണ്ടായിരുന്നു.പക്ഷെ കൂടുതല്‍ പേരും മറിയയെയാണ് ശ്രദ്ധിച്ചത്. അവരുടെ ഓട്ടോഗ്രാഫ് വാങ്ങാന്‍ യുവാക്കളുടെ നീണ്ട നിര. ഷക്കീലയക്ക് മറിയയോട് വിദ്വേഷമുണ്ടാകുന്നത് അങ്ങനെയായിരിക്കണം..ഇതിനെ കുറിച്ച് ആത്മകഥയില്‍ ഷക്കീല സൂചിപ്പിച്ചിട്ടുണ്ട്. പിന്നീട് നന്മ മനസുള്ള മറിയ ഷക്കീലയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായി മാറുകയും ചെയ്തു..

മോഹനയനങ്ങളിലെ സിസിലി, തിരുനെല്ലിയിലെ കാവേരി, കാദംബരിയിലെ കാദംമ്പരി, മലരമ്പനിലെ പ്രേമ, അനന്തപുരം രാജകുമാരിയിലെ അധ്യാപിക, വാണിഭത്തിലെ റാണി, മാനസയിലെ മാനസ, മിസ്സ് രതിയിലെ സൗമ്യ എന്നിങ്ങനെ മറിയ ചിത്രങ്ങളുടെ പട്ടിക നീണ്ടുപോകുന്നു. അനന്തപുരം രാജകുമാരിയില്‍ അഭിനയിക്കവേ ഒരഭിമുഖത്തില്‍ മറിയ വെളിപ്പെടുത്തി: ഇപ്പോഴാണ് എന്റെ സമയം വന്നത് നായികയായി ഒരേ സമയം ആറു ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.ശരീര ഭംഗിയും അഭിനയ പാടവവും വെളിപ്പെടുത്താന്‍ കഴിയുന്ന കഥാപാത്രങ്ങള്‍. ഒപ്പം തമിഴിലും കന്നഡത്തിലും ധാരാളം സിനിമകള്‍. ഇതിലധികം ഭാഗ്യം സിനിമയില്‍ ഒരു നടിയ്ക്ക് കിട്ടാനില്ല.

2001 ല്‍ ശിവയുടെ സംവിധാനത്തില്‍ സ്വന്തം പേരില്‍ ഒരു ചിത്രത്തില്‍ അഭിനയിക്കാനും മറിയയ്ക്ക് അവസരം ലഭിച്ചു. ദയാല്‍ എന്ന നടനാണ് മറിയയില്‍ മറിയയുടെ നായകനായി എത്തിയത്.2003 ല്‍ നീല തരംഗം ഏറെക്കുറെ നിലച്ച കാലഘട്ടത്തില്‍ ഈ സിനിമ പ്രദര്‍ശനത്തിനെത്തി മൂന്നാഴ്ച ഓടി ഹിറ്റ് പദവി നേടിയത് അക്കാലം വാര്‍ത്തയായിരുന്നു.മറിയ പ്രേതമായി എത്തിയ നിശീഥിനിയും 2003 ലെ വിജയചിത്രമായി.ദേവന്‍ നായകനായ ഈ ചിത്രത്തില്‍ ചിത്ര പാടിയ പാട്ടുണ്ടായിരുന്നു.

ഫോര്‍ട്ടുകൊച്ചി എന്ന ചിത്രത്തില്‍ ഒരു ഐറ്റം നമ്പറും ഇതിനിടയില്‍ മറിയ ചെയ്തു.2002 ല്‍. കാതരയ്ക്കു ശേഷം താന്‍ അഭിനയിച്ച ഒരു ചിത്രം പോലും കണ്ടിട്ടില്ലെന്ന് പറയുന്ന മറിയ തന്റെ ചിത്രങ്ങളിലെ രംഗങ്ങളെല്ലാം പൂര്‍ണമനസ്സോടെ താന്‍ അഭിനയിച്ചതാണെന്ന് സമ്മതിച്ചിട്ടുണ്ട്. 2003 ല്‍ ആസ്ട്രേലിയ സന്ദര്‍ശിച്ച മറിയ ഒന്നര മാസം യോഗ അഭ്യസിച്ചു. പിന്നീടവര്‍ സിനിമകളില്‍ നിന്ന് വിട്ടുനിന്നു.

Written by Editor 3

മോഹൻലാലിലെ വിവാഹം ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നു, 50 വയസായിട്ടും ഇനിയും വിവാഹം കഴിക്കാഞ്ഞതിന്റെ കാരണം ലക്ഷ്മി ഗോപാലസ്വാമി പറയുന്നു

ഇത്രയും സ്‌നേഹിക്കുന്ന ആളെ വിട്ട് കളയാൻ തോന്നിയില്ല, കോടീശ്വരനായ സമ്പത്തിനെ പ്രണയിച്ച് കെട്ടിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി നടി മൈഥിലി..!