in

സിംപതി കിട്ടാനായി സുധിയുടെ വീട്ടിൽ വീൽചെയറിൽ പോയി, ഇറങ്ങുമ്പോഴുള്ള വീഡിയോ എടുക്കണമെന്ന് പറഞ്ഞു; ബിനു അടിമാലിക്കെതിരേ ഗുരുതര ആരോപണം

കോമഡി മിനി സ്ക്രീൻ താരം ബിനു അടിമാലി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. യുട്യൂബില്‍ റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യാറുള്ള സീക്രട്ട് ഏജന്റ് എന്ന പേരില്‍ അറിയപ്പെടുന്ന സായ് കൃഷ്ണയാണ് ബിനു അടിമാലിയുടെ ഭീഷണി വോയ്‌സ് ക്ലിപ്പ് അടക്കം യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

നേരത്തെ ബിനു അടിമാലിയുടെ സോഷ്യല്‍മീഡിയ പേജുകള്‍ ഹാന്‍ഡില്‍ ചെയ്തിരുന്ന ചെറുപ്പക്കാരനാണ് താരത്തിന്റെ ഭാഗത്ത് നിന്ന് ശാരീരിക ഉപദ്രവം നേരിടേണ്ടി വന്നത്. സ്റ്റാര്‍ മാജിക്ക് ഷൂട്ട് നടക്കുന്ന ലൊക്കേഷനില്‍ വിളിച്ച് വരുത്തി റൂമില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നാണ് ഫോട്ടോഗ്രാഫറായ ജിനേഷ് എന്ന ചെറുപ്പക്കാരന്‍ വീഡിയോയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ വീട്ടില്‍ പോയി ബിനു അടിമാലി നടത്തിയ പ്രകടനങ്ങളെ കുറിച്ചും ജിനേഷ് വീഡിയോയില്‍ പറയുന്നു.

ഞങ്ങള്‍ തമ്മില്‍ ചേട്ടന്‍ അനിയന്‍ ബന്ധമായിരുന്നു. അദ്ദേഹത്തിന് അപകടം പറ്റിയശേഷം ആശുപത്രിയില്‍ വെച്ച് എല്ലാ കാര്യങ്ങളും നോക്കി ശുശ്രൂഷിച്ചിരുന്നത് ഞാനാണ്. വീട്ടില്‍ കൊണ്ടാക്കിയതും ഞാനാണ്. ആ സംഭവത്തിനുശേഷം ബിനു അടിമാലി മരിച്ച സുധിച്ചേട്ടന്റെ വീട്ടില്‍ പോയിരുന്നു. സുധിയുടെ വീട്ടില്‍ പോയപ്പോള്‍ ബിനു ചേട്ടന്‍ വീല്‍ ചെയര്‍ ഉപയോഗിച്ചിരുന്നു. അതൊന്നും ആവശ്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.’

‘എന്നിട്ടും സിംപതി കിട്ടാന്‍ അത് ഉപയോഗിച്ചു. സുധി ചേട്ടന്റെ മരണശേഷം എന്നോട് ബിനു ചേട്ടന്‍ പറഞ്ഞത് ഇതോടെ തന്റെ ഇമേജ് മാറണം അതിനുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യാനാണ്. അങ്ങനെയാണ് സുധിയുടെ വീട്ടില്‍ ചെന്നപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുന്നത് അടക്കമുള്ള വീഡിയോ ക്രിയേറ്റ് ചെയ്തത്. അതുപോലെ മഹേഷിന്റെ വീട്ടില്‍ പോയപ്പോഴും ഫോട്ടോയും വീഡിയോയുമെടുക്കാന്‍ എന്നേയും വിളിച്ചിരുന്നു.’

‘പക്ഷെ വീഡിയോ പോസ്റ്റ് ചെയ്യരുത് ഫോട്ടോ മാത്രം എടുക്കാനെ മഹേഷ് കുഞ്ഞുമോന്‍ സമ്മതിച്ചുള്ളൂ. ഇതൊന്നും ബിനു ചേട്ടന്റെ യുട്യൂബിലിട്ടാല്‍ ശരിയാവില്ലെന്ന് അറിയാവുന്നതുകൊണ്ട് തന്നെ മറ്റൊരു യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം ബിനു ചേട്ടന്റെ അടുത്ത സുഹൃത്തിന് ഞാന്‍ ഒരു യുട്യൂബ് ചാനല്‍ തുടങ്ങി കൊടുത്തിരുന്നു. അത് ഞാന്‍ ചേട്ടനോട് പറഞ്ഞില്ലെന്ന് പറഞ്ഞുള്ള പ്രശ്‌നത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്.’

മൂന്ന് വര്‍ഷം ബിനു ചേട്ടന്റെ സോഷ്യല്‍മീഡിയ ഹാന്‍ഡില്‍ ചെയ്തത് ഞാനാണ്. അതിനുശേഷം പിണങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് പോലീസില്‍ പരാതിപ്പെട്ടു. അങ്ങനെ ഞാന്‍ പോലീസ് സ്‌റ്റേഷനില്‍ പോയി സത്യാവസ്ഥ പറഞ്ഞപ്പോള്‍ അവിടുത്തെ സാറിന് കാര്യം മനസിലായി.’

പലതവണ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനുള്ള ശ്രമം നടന്നതുകൊണ്ടാണ് ഫേസ്ബുക്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ പറ്റാതെ പോയതെന്ന് പിന്നീട് ഞാന്‍ അന്വേഷിച്ചപ്പോള്‍ മനസിലായി. പിന്നെയും ബിനു ചേട്ടന്‍ എന്നെ വിളിച്ചു. ആളുടെ അക്കൗണ്ടില്‍ തെറി കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത് ഞാനാണെന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി. ചേട്ടന് വലിയ ആളുകളുമായും ഹൈക്കോര്‍ട്ട് ജഡ്ജിയുമായെല്ലാം ബന്ധങ്ങളുണ്ടെന്നും ക്വട്ടേഷന്‍ ടീമിനെ കൊണ്ടുവരുമെന്നും ഭൂമിയില്‍ എന്നെ വെച്ചേക്കില്ലെന്നുമായിരുന്നു ഭീഷണി.

അതോടെ എനിക്ക് പേടിയായി. രണ്ട് പെണ്‍മക്കളാണ് എനിക്ക്. ഞാന്‍ സ്‌റ്റേഷനില്‍ പരാതിപ്പെട്ടു. പക്ഷെ വിളിച്ചപ്പോള്‍ ബിനു ചേട്ടന്‍ വന്നില്ല. പിറ്റേ ദിവസവും വിളിപ്പിച്ച് സംസാരിപ്പിച്ച് പ്രശ്‌നം സോള്‍വാക്കി. പിന്നീട് വീണ്ടും എന്നെ ആള്‍ ഫോട്ടോഷൂട്ടുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചു. ഞാന്‍ സ്ഥിരമായി പോകാറുള്ള ചാനലിന്റെ പ്രോഗ്രാം ഷൂട്ട് ചെയ്യുന്ന സ്ഥലത്തേക്കാണ് വിളിപ്പിച്ചത്. ബിനു ചേട്ടന്‍ അവിടെ വന്നിട്ടുണ്ടായിരുന്നു.

എന്നെ കണ്ടതും ഒരു റൂമിലേയ്ക്ക് വലിച്ചിട്ട് ക്യാമറ പിടിച്ച് വാങ്ങി കഴുത്തിന് ഞെക്കി ഉന്തിയിട്ട് ചവിട്ടിക്കൂട്ടി. അവിടെയുള്ള മറ്റ് ആര്‍ട്ടിസ്റ്റുകള്‍ ഓടി വന്ന് ഡോര്‍ തല്ലിപൊളിച്ചാണ് എന്നെ രക്ഷപ്പെടുത്തിയത്. ഞാന്‍ വീണ്ടും പോലീസില്‍ പരാതിപ്പെട്ടു. കേസായി ബിനു ചേട്ടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.

Written by admin

സാരിയിൽ സുന്ദരിയായി പ്രിയാമണി, കിടിലൻ ചിത്രങ്ങൾ കാണാം

എനിക്ക് ആ കാര്യത്തിൽ മാത്രം അന്ന് ചക്കൊച്ചനോട് അസൂയ തോന്നിയിട്ടുണ്ട്.എന്നാൽ ഇപ്പോൾ അങ്ങനെ മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല. വിഷ്ണു ഉണ്ണികൃഷ്ണൻ