in

തന്റെ രാഷ്ട്രീയ ഗുരു ജോയ് മാത്യു, അവസരം കിട്ടിയിട്ടും അത് പറയാത്തതിനെ ചോദ്യം ചെയ്തിരുന്നു- ധ്യാൻ ശ്രീനിവാസൻ

തന്റെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പേഴും തുറന്ന് പറയാറുള്ള താരമാണ് ജോയ് മാത്യു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വാക്കുകളെല്ലാം വളരെപ്പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ രാഷ്ട്രീയ ഗുരു ജോയ് മാത്യു ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്നെ തിരുത്താനും ചോദ്യം ചെയ്യാനും ധ്യാനിന് അനുവാദം നല്‍കിയിട്ടുണ്ടെന്ന് ജോയ് മാത്യുവും പറയുന്നു.

ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ എ്‌നന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇതേ കുറിച്ച് സംസാരിച്ചത്. ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് അഭിനയിക്കുകയൊന്നും വേണ്ട. ഒരു മണിക്കൂര്‍ തമ്മില്‍ കണ്ടാല്‍ പല കാര്യങ്ങളും സംസാരിക്കും. ഈ സിനിമയിലും രണ്ടു ദിവസം മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നത്.

ഡയലോഗ് പറയുന്നതിനേക്കാള്‍ കൂടുതല്‍ പേഴ്‌സണല്‍ വിഷയങ്ങളും സാമൂഹിക വിഷയങ്ങളും രാഷ്ട്രീയവുമാണ് സംസാരിച്ചത്. എന്നെ കണ്ട ഉടനെ പറഞ്ഞത്, അന്ന് കൊടുത്ത അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് പറഞ്ഞത് പോരാ എന്നായിരുന്നു. കുറച്ച് അധികം പറയേണ്ടിയിരുന്നു, എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ധ്യാന്‍ ചോദിച്ചു.

അങ്ങനെയുള്ള സിനിമാക്കാര്‍ വളരെ അപൂര്‍വ്വമാണ്. എന്നെ ചോദ്യം ചെയ്യാനും തിരുത്താനുമുള്ള അനുവാദം ഞാന്‍ ധ്യാനിന് കൊടുത്തിട്ടുണ്ട്’ എന്നും ജോയ് മാത്യു പറഞ്ഞു.

എന്റെ രാഷ്ട്രീയ ഗുരുവാണ് ജോയ് മാത്യു ചേട്ടന്‍. ഞാനൊരു ഡെമോക്രാറ്റ് ആണ്, ലിബറല്‍ ഡെമോക്രാറ്റ്. ഞാന്‍ അങ്ങനെ ആവാന്‍ കാരണം എന്റെ ഗുരു പഠിപ്പിച്ചിട്ടുള്ള പാഠങ്ങളാണ്. ജോയേട്ടന്റെ എല്ലാ അഭിമുഖങ്ങളും കൃത്യമായി ഞാന്‍ കാണാറുണ്ട്. കൃത്യമായി രാഷ്ട്രീയ നിരീക്ഷിക്കുന്ന ആളാണ്.

അങ്ങനെയുള്ള ഒരാള്‍ ചില കാര്യങ്ങള്‍ പറയേണ്ടിടത്ത് പറയാതെ വരുമ്പോള്‍ നമുക്ക് ചിലത് തോന്നുമല്ലോ. അങ്ങനെ പറഞ്ഞതാണ് രാഹുല്‍ ഗാന്ധിയുടെ കാര്യം. മൂന്നാമത് ഒരാളുടെ കണ്ണാണ് ജോയ് ഏട്ടന്‍. നമ്മളെ എല്ലാത്തിനെയും കാണുമ്പോള്‍ ഒരു സൈഡിലോ മറ്റൊരു സൈഡിലോ നിന്നു കാണും.

എന്നാല്‍ ജോയ് ഏട്ടന്‍ അതിനെ മാറി നിന്നുകൊണ്ട് കാണും. വേറിട്ട ചിന്ത എന്ന് നമ്മള്‍ പറയുമല്ലോ. അങ്ങനെയൊരു ചിന്തയുള്ള ആളാണ് ജോയ് ഏട്ടന്‍. അതുകൊണ്ടാണ് അദ്ദേഹത്തെ രാഷ്ട്രീയ ഗുരുവായി ഞാന്‍ കാണുന്നത് എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പ്രതികരിച്ചത്.

Written by admin

കഴുകന്മാർ കൊത്തിപ്പറിച്ച സ്വപ്‌നങ്ങൾക്ക് വിടപറഞ്ഞ ആ മോൾക്ക് എന്റെ ആദരാഞ്ജലികൾ, കാരണം എനിക്കുമുണ്ട് സഹോദരിമാർ- ചർച്ചയായി അഭിരാമിയുടെ പോസ്റ്റ്

ഇത്ര പെട്ടെന്ന് ധ്വനി ചേച്ചിക്കുട്ടി ആവുകയാണോ!!! മൃദുലയുടെ കമൻറ് ബോക്സിൽ ചോദ്യങ്ങളുമായി ആരാധകർ