in

ഞാൻ ഇപ്പോൾ കടന്നു പോവുന്ന സാഹചര്യം എന്താണെന്നു അറിയാതെ വിധി എഴുതാൻ നിൽക്കരുത്; വിവാഹ മോചന വാർത്തകളോട് പ്രതികരിച്ച് നടി അനുശ്രീ

ബാലതാരമായി തുടക്കം കുറിച്ച് നായികയായി മാറിയ താരമാണ് അനുശ്രീ എന്ന പ്രകൃതി. ഓമനത്തിങ്കള്‍ പക്ഷിയില്‍ ജിത്തു മോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അനുശ്രീയുടെ അഭിനയജീവിതം തുടങ്ങിയത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു തുടക്കം മുതലേ അനുവിന് ലഭിച്ചിരുന്നത്.

നായികയായെത്തിയപ്പോഴും മികച്ച പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. ക്യാമറമാനായ വിഷ്ണുവിനെയായിരുന്നു അനുശ്രീ വിവാഹം ചെയ്തത്. അടുത്തിടെയായിരുന്നു ഇവര്‍ക്ക് മകന്‍ ജനിച്ചത്. വിവാഹത്തെക്കുറിച്ചും പിന്നീടുള്ള ജീവിതത്തെക്കുറിച്ചുമൊക്കെയുള്ള അനുശ്രീയുടെ തുറന്നുപറച്ചില്‍ വൈറലായിരുന്നു.

അടുത്തിടെയായിരുന്നു താരം വിവാഹമോചിതയാവാന്‍ പോവുകയാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നത്. വിഷ്ണുവുമായി സ്വരച്ചേര്‍ച്ചയിലല്ലെന്നും ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ അനുശ്രീയുടെ പുതിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ഉപദേശം നൽകുന്നത് വളരെ എളുപ്പമാണ്, എന്നാൽ ആ അവസ്ഥയിൽ ആയിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ശക്തമായ മനസ്സുള്ള ആളുകൾക്ക് മാത്രമേ അതിനെ അതിജീവിക്കാൻ കഴിയൂ, ഞാൻ ശക്തയാകാൻ ശ്രമിക്കുന്നു. അഭിനയം എന്റെ തൊഴിലാണ്, എന്നാൽ എന്ത് സംഭവിച്ചാലും ഞാൻ സന്തോഷവതിയാണെന്ന് കാണിക്കാൻ ചിലപ്പോൾ സമൂഹത്തിന് മുന്നിൽ അഭിനയിക്കേണ്ടി വരും.

സോഷ്യൽ മീഡിയ പോസ്റ്റുകളിലും വീഡിയോകളിലും എനിക്ക് സന്തോഷമോ സങ്കടമോ ഇല്ല, എന്നാൽ വിശദീകരിക്കുന്നതിന് മുമ്പ് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ശ്രമിക്കുക എന്നായിരുന്നു അനുശ്രീ കുറിച്ചത്.

എന്റെ താല്‍പര്യങ്ങളെ വിലയിരുത്തരുത്, അതിന് പിന്നിലെ കാരണങ്ങള്‍ നിങ്ങള്‍ക്കറിയില്ല. മറ്റൊരാളുടെ താല്‍പര്യങ്ങളെ അതിന് പിന്നിലെ കാരണമറിയാതെ ജഡ്ജ് ചെയ്യരുത്. മറ്റൊരാളുടെ വേദന മനസിലാക്കാതെ അവരെ വിലയിരുത്താന്‍ പോവരുതെന്നും അനുശ്രീ കുറിച്ചിരുന്നു. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.

മറ്റൊരാളുടെ താല്‍പര്യങ്ങളെ അതിന് പിന്നിലെ കാരണമറിയാതെ ജഡ്ജ് ചെയ്യരുത്. മറ്റൊരാളുടെ വേദന മനസിലാക്കാതെ അവരെ വിലയിരുത്താന്‍ പോവരുതെന്നും അനുശ്രീ കുറിച്ചിരുന്നു. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. കുഞ്ഞതിഥി എത്തിയതിന് പിന്നാലെയായാണ് അനുശ്രീ യൂട്യൂബ് ചാനൽ തുടങ്ങിയതും ഇൻസ്റ്റഗ്രാമിൽ സജീവമായതും.

മറ്റുള്ളവരെ ഓർത്തു ഓരോന്ന് തീരുമാനിച്ചു സ്വയം സഹിച്ചു ജീവിക്കുന്നതിലും എത്രയോ ഭേദമാണ് നമുക്ക് ശരി എന്ന് തോന്നുന്ന തീരുമാനത്തിൽ ഉറച്ചു നിന്ന് ആത്മധൈര്യത്തോടെ മുന്നോട്ട് പോകുന്നത്.. നമ്മൾ കടന്നു പോകുന്ന അവസ്ഥ നമ്മളോളം മാറ്റാർക്കും അറിയില്ല.

അതു എല്ലാവരും മനസ്സിലാക്കുന്ന കാലത്തു മാത്രമേ മറ്റുള്ളവരെ പഴി പറയുന്ന സ്വഭാവം മനുഷ്യൻ മാറ്റൂയെന്നായിരുന്നു ഒരാൾ കുറിച്ചത്. മറ്റുള്ളവർ അഭിപ്രായം പറയാതിരിക്കാനുള്ള അവസരവും കൂടി ഉണ്ടാക്കാതിരിക്കുക എന്നത് ഓർത്താൽ നന്ന്. സോഷ്യൽ മീഡിയ അല്ല ജീവിതം. ജീവിതം നമ്മുടെ സ്വകാര്യതയാണ്. പ്രഹസനം കാണിക്കാനുള്ളത് ആകാതിരിക്കുകയെന്ന കമന്റും പോസ്റ്റിന് താഴെയുണ്ട്.