in

ഉച്ച ആയപ്പോഴേക്കും അവിടെയിവിടെ ഒക്കെ ലൂസായി; ആദ്യമായി സാരിയുടുത്ത തന്റെ അനുഭവം പറഞ്ഞ് അനു സിത്താര…!

ശാലീന സുന്ദരിയായ അനു സിതാരയ്ക്ക് ആരാധകരേറെയാണ്. കാവ്യ മാധവനോടായിരുന്നു ഈ നായികയെ പ്രേക്ഷകര്‍ ഉപമിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളക്കരയുടെ ഇഷ്ടനായികയായി മാറുകയായിരുന്നു താരം. ഗ്ലാമറസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

മികച്ച പിന്തുണയാണ് ആരാധകര്‍ അനുവിന് നല്‍കുന്നത്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ യുവ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്.

ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ല്‍ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. ഇപ്പോഴിതാ സാരിയുമായി ബന്ധപ്പെട്ട മറക്കാനാകാത്തൊരു ഓര്‍മ്മ പങ്കുവെച്ചിരിക്കുകയാണ് അനു സിത്താര. സാരി ഉടുക്കാനും ഉടുത്തു കാണാനും എനിക്കൊരുപാട് ഇഷ്ടമാണ്.

എന്റെ കയ്യില്‍ അധികം സാരിയില്ല. സാരിയുടുക്കാറുള്ളത് വളരെ കുറവാണ്. എന്നാല്‍ കാണുന്നവരെല്ലാം അനു എപ്പോഴും സാരിയിലാണല്ലോ എന്ന് പറയാറുണ്ടെന്നാണ് അനു സിത്താര പറയുന്നത്. തന്നെ അങ്ങനെ കാണാന്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാകാം ആ തോന്നല്‍ വന്നത്.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കലാമണ്ഡലത്തില്‍ ചേരുന്നത്. യൂണിഫോം സാരിയാണ്. തൊഴെ പൈജാമയും. ആ സമയത്ത് സ്വന്തമായി മുടി പോലും വൃത്തിയായി കെട്ടാന്‍ എനിക്ക് അറിയില്ലായിരുന്നു. ആ ഞാന്‍ ആദ്യ ദിവസം സീനിയേഴ്സ് പഠിപ്പിച്ചു തന്നത് പോലെ സാരിയുടുത്ത് ക്ലാസിലേക്ക് പോകുന്നു.

ക്ലാസ് കഴിഞ്ഞു. ഞാന്‍ മുറിയിലേക്ക് നടന്നു. പെട്ടെന്നാണ് ഒപ്പമുള്ള കൂട്ടുകാരി പറയുന്നത്, അയ്യോ നിന്റെ സാരി അഴിഞ്ഞു പോയി എന്ന്. നോക്കുമ്പോള്‍ സാരിയുടെ കുത്തഴിഞ്ഞ് താഴെക്കിടക്കുന്നു. പൈജാമയുള്ളത് കൊണ്ട് കുഴപ്പമില്ല. നിലത്തു വീണു കിടന്ന സാരിയും എടുത്ത് മുറിയിലേക്ക് ഒറ്റ ഓട്ടമായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.

അനു സിതാരയുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ നേരത്തെയും ചര്‍ച്ചയായിരുന്നു. വിഷ്ണുവുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. ഞാന്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണുവേട്ടനെ ആദ്യമായി ശ്രദ്ധിക്കുന്നത്. സ്‌കൂളില്‍ നിന്നും മടങ്ങുന്ന എന്നെയും കാത്ത് പതിവായി ചായക്കടയുടെ മുന്നില്‍ അദ്ദേഹം കാത്തിരിക്കുമായിരുന്നു.

ആ പ്രദേശത്തുള്ളവര്‍ക്ക് എന്റെ കുടുംബത്തെ നന്നായി അറിയാം പ്രത്യേകിച്ച് അച്ഛനെ. എന്നാല്‍ വിഷ്ണുവേട്ടന്‍ ഒരിക്കലും എന്റെ അടുത്ത് വരുകയോ ശല്യപ്പെടുത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടുമില്ല. പക്ഷേ ആളുകള്‍ ഈ ചെറുപ്പക്കാരനെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി.

കാരണം എല്ലാ ദിവസവും അദ്ദേഹം എന്നെയും കാത്ത് ഇങ്ങനെ നില്‍ക്കുകയാണ്. ഇതിന്റെ പ്രത്യാഘാതം എന്താണെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് അമ്മയുടെ മൊബൈല്‍ മേടിച്ച് അദ്ദേഹത്തോട് എന്റെ ഇഷ്ടക്കേട് അറിയിച്ചു. എന്നെ കാത്ത് നില്‍ക്കരുതെന്നും ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ വീട്ടില്‍ വലിയ പ്രശ്‌നമാകുമെന്നും ഞാന്‍ പറഞ്ഞു.

എന്നാല്‍ എന്റെ ആവശ്യം വിഷ്ണുവേട്ടന്‍ നിരാകരിക്കുമെന്നാണ് കരുതിയത്. പക്ഷേ അടുത്ത ദിവസം മുതല്‍ അദ്ദേഹത്തെ അവിടെയെങ്ങും കാണാനായില്ല. അത് എന്നില്‍ വലിയ ഉത്കണ്ഠ ഉളവാക്കി.

ആ ആകാംക്ഷയില്‍ ഞാന്‍ അദ്ദേഹത്തെ വിളിക്കുകയും ചെയ്തു. എന്റെ വാക്കുകളെ വിലമതിക്കുന്ന വിഷ്ണുവേട്ടന്റെ ഗുണമാണ് എന്നെ ആദ്യം ആകര്‍ഷിച്ചത്. വിഷ്ണുവേട്ടന്‍ ഇല്ലാതൊരു ജീവിതമായിരുന്നെങ്കില്‍ സാധാരണ ജോലി ചെയ്‌തോ വീട്ടമ്മയായോ ഒതുങ്ങിപോകുമായിരുന്നുവെന്നും താരം വെളിപ്പെടുത്തി.

Written by Editor 3

അമ്പോ.. എസ്തർ പൊളിയല്ലേ, സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി എസ്തർ, കിടിലൻ ഫോട്ടോസ് കാണാം

ഞാൻ ഒരു കുടുംബിനിയായിരിക്കാൻ ആഗ്രഹിച്ചു, പക്ഷെ എനിക്കത് വിധിച്ചിട്ടില്ലായിരുന്നു; രേഖ രതീഷ്‌ പറയുന്നു